“പഴുതുകണ്ടരക്കൻതന്നെ പരിപവപ്പെടുത്തതെല്ലാ-
മഴകുതായ്‌മീണ്ടുകൊണ്ടിങ്ങരികുലവീരർകോമാൻ
അഴിനിലയണയാതേ പോയണൈന്തു താചരതിചെമ്പൊർ
കഴൽ തൊഴുമഴകു കാലംകഴിത്തടൽകിടൈപ്പുതിപ്പോൾ.” 365
“അടൽതൊടുത്തരികളെല്ലാമരചനേയഴിന്തുതെന്നേ
അടയലർക്കഞ്ചി നന്റായകന്റുപോയ് മുടിയും മുന്നേ
തടവുതിപ്പടയെ വേന്തൻതന്നുടെ വരവുപാർത്തെ-
ന്റിടയിടെയരികുലത്തെയിടർകൊടുത്തനുമൻ കാത്താൻ.” 366
“ഇടർകെടുത്തരികളെക്കാത്തിതംകൊൾ മാരുതി വിളങ്ക-
യടലിടെ വെന്റി കൈക്കൊണ്ടരക്കർകോൻവരവു കണ്ടു
ചുടരൊളിമാടന്തോറും ചുരുങ്കിടമാർ തെളിന്ത-
മ്മടുമലർ കളപം മാല മാലയമിവ പൊഴിന്താർ.” 367
“പൊഴിന്തവൻ മെയ്യിലെങ്കും പൂണ്ടപോതരികൾകോമാൻ
അഴിന്ത മോകത്തിനോടുമരക്കർകോൻ ചെവിയിരണ്ടും
ചെഴും തടം കൈയാൽ വാങ്കിത്തിറംകൊൾതെന്തങ്കളാലെ-
യെഴുന്ത നാതികയും കൂടയെടുത്തുകൊണ്ടെഴച്ചമൈന്താൻ.” 368
“ചമൈന്തവൻ കഴലിരണ്ടും തടംകയ്യാൽ പിടിത്തെടുത്ത-
ങ്ങമർന്തുടനരക്കന്മണ്മേലലൈത്തനനരും ചിനത്താൽ
കമിഴ്‌ന്ത വൻപടയും ചൂഴക്കലർന്തവായുതങ്കളോടും
നിമർന്തുപോയെഴുന്തു വാനിൽ നിന്റനനരികൾവേന്തൻ.” 369
“അരികുലവേന്തനാൽ വന്തവത്ത കണ്ടചലത്തിന്മേൽ
അരുവിയാറൊഴുകുംപോലെയലൈത്തുപായ്‌ന്തൊഴുകും ചോരി
വരവര മൂന്റിൽനിന്റും വാരിവാരിക്കുടിത്ത-
ന്നിരുപമനിചാചരഞ്ഞാന്നിരായുതനെന നിനൈന്താൻ.” 370
“നിരായുതനായിരുന്ത നിചാചരൻ മുതലമേന്തി-
ത്തരാതലം തുളങ്കിച്ചെങ്കിച്ചകടചക്കിരങ്കൾപോലെ
ഓരോതരം തിരിന്തുചെന്തീയുമിണ്ണകണ്ണിണകളോടു-
മിരാവണൻതമ്പി വമ്പോടികൽക്കളമുടൻ പുകുന്താൻ.” 371
“ഇകൽക്കളം പുകുന്തോരോപാടിരിപ്പുലക്കയുമായ്‌നേരേ
പകയവരുടൽ പൊടിത്തു പരുമാറിന്റരക്കൻതന്മേൽ
മികച്ച വങ്കവികൾ പായ്‌ന്താർ വിലങ്കൽമേൽ മരങ്കൾപോലെ
ചെകത്തിടെ വിളങ്കിനാരത്തിൺകവിവീരരെല്ലാം.” 372
“കവിവീരരനേകം തന്മേൽ കനമെഴപ്പായ്‌ന്തനേര-
മവരാലും ചിലരെ വായിലകപ്പെടുത്തരക്കൻ ചെല്ല
ചെവിപോന പഴുതുടെപ്പോയ്‌ത്തെളുതെളപ്പുറപ്പെട്ടെങ്ങു-
മവനോടുപോരും കൈവിട്ടവരവരകന്റുനിന്റാർ.” 373
“നിന്റതില്ലരക്കനെങ്കും, നിരാമയനുമാമണാളൻ
കൊന്റചൂടുംപിരാന്തങ്കൊടുംകനൽനയനംപോല
വന്റവൻ വാപിളന്തു വല്ലിടി തുടരുംവണ്ണ-
മൊന്റിനോടൊന്റു കേട്ടങ്ങുടനുടനലറിനാനേ.” 374
“അലറിയുമുലക്കകൈക്കൊണ്ടവിരതമറന്തറന്ത-
ങ്ങുലകിടെ വീഴ്‌ത്തിയും പായ്‌ന്തുടനുടൻ പിടിത്തുകൊണ്ടും
വലിയപോരരക്കൻ തിന്റും വന്റതു കണ്ടു മണ്ടി
മലിപുകൾ കവികളൊക്ക മന്നർകോനടിപണിന്താർ.” 375
Generated from archived content: sreeramacharitham34.html Author: cheeraman