“അറവേയിവനെ മുടിക്കാമെന്റണൈന്തു മൈന്തനചലംകൊ-
ണ്ടെറിവാൻ കോലിനകാലം കണ്ടിടംപുറംകൈകൊണ്ടവനെ-
ത്തറമേൽ തളളിയിടക്കണ്ടു തലൈക്കടന്തു കുവടൊന്റാ-
ലറിയാമടലിടെവൻ കൂറെന്റടുത്തെറിന്തനൻ വിവിതൻ” 342
“വിവിതനെറിന്ത വിലങ്കലവൻ വിലങ്ക വിരവിൽ വിലങ്കപ്പോ-
യവനി പൊരുന്തുമതിൻപിമ്പെയരക്കർപടയുമടൽക്കരിയും
പവനനെ വെല്ലും പടതുടരപ്പടർന്ത തേരും കുതിരകളും
അവിടെയടുത്തതറപ്പൊടിചെയ്ത,മിഴ്‌ന്തിതഴകിലടലിലതും.” 343
“അഴകിലടലിലരിവീരരടർത്തെടുത്ത വളർമലകൊ-
ണ്ടുഴറിയെറിന്തു നിചാചരരെയൊടുക്കിയൊക്കയലറിന്റോർ
അഴിവതരുതു നാന്തിറമെന്റടുത്തരക്കരരിവരരെ-
പ്പൊഴിയും മഴനേർ ചരമാരി പൊഴിന്തുപോരിൽ വീഴ്‌ത്തിന്റോർ.” 344
“പോരിലരിവരർകൂട്ടത്തിൽപ്പുകുന്തിരുനൂറും മുന്നൂറും
വാരിയുടനുടനായിരവും വകന്തെഴുനൂറുമൊരെണ്ണൂറും
കോരൻ വിഴുങ്കി വരക്കണ്ടു കൊടുപ്പമാണ്ടക്കവികുലവും
തീരതയറവേ കൈവിട്ടു തിരിന്തു മണ്ടീതെണ്ടിചൈയും.” 345
“മണ്ടിന്റരിവരരോടുടനെ വാലിതനയനിതുരചെയ്താൻ,
തൊണ്ടന്തടിയനിതനുക്കുത്തോറ്റുപോമതരുതികലിൽ,
ഇണ്ടൽ പെരുകിയോടിയുഴന്റെവിടംപുക്കു വതിക്കിന്റു,
പണ്ടു പറയും തിറമെല്ലാം പളകായ് വരുമ,തൊഴിക്കാമോ.” 346
“ഒരിക്കുകുറയുമുരപെറേറാർക്കൊളിപ്പതടലിലിടർ പെരുതായ്,-
ച്ചിരിപ്പരവരെയെളിയവരും തെളിന്തു പുണരുമരുവയരും,
ചിരത്തുമുടലുമുടയവനെത്തിളപ്പൊടെറിന്തു മറൈന്തും നാം
പിരിത്തുകളവൂതുയിരതിനെ,പ്പിറപ്പുതതുകൊടുയരതികം.” 347
“തികതകവുളള നിചാചരനെച്ചെറുത്തു കുമ്പകരുണനെയൊ-
ത്തികലിടെ വെന്റുര കൈക്കൊൾവൊമിപ്പൊഴുത,തുപണിയായ്‌വരുകിൽ
മകരമണിക്കുഴചേർന്തരചൻ മലർക്കഴൽ വൈത്തമനത്തനരായ്
പകയവരായുതമേററടലിൽ പരംപതമിന്നേയെയ്തിന്റോം.” 348
“ഇന്റൊരുനേരമിരാകവനാലിവനനി മുടിവുണ്ടി,കൽതേടി-
ച്ചെന്റു പുറപ്പടുമിത്തടിയൻ ചെറുകോളരിമുൻ കളിറെനവേ
എന്റിവ മൊഴിയിന്റങ്കതനോടെതിർത്തു കവികൾ ചിലരെങ്ങൾ-
ക്കൊന്റിലുമുവവി ചുരുങ്ങാമററുയിരൊളമെന്റേയുരചെയ്താർ.” 349
“ഉരചെയ്തരികളൊരുമ്പെട്ടാരൊരിക്കലവനെയുലപ്പാനായ്,
മരവും മലൈയും കൊടുമുടിയും വളർന്ത കല്ലും മരാമരവും
നിരവേയൊത്തു പിടിത്തുടനെ നിരന്തന(ർ)ചെന്റു ചുഴന്റെങ്ങും
മരണം വരുമിവനാലെന്റേ മതിത്തു കനത്ത മനത്തനരായ്.” 350
“കനമിയലിന്റരിവീരരെല്ലാം കതിർത്തളവേയൊരുവൻ കതയാൽ
ചിനമോടറൈന്തു കളൈന്തവരെച്ചെഞ്ചെമ്മേ നടകൊണ്ടവനെ
അനൂമനടുത്തവനുയരച്ചെന്റടത്തെടുത്തു വളർമലകൊ-
ണ്ടിനിയിവനത്തൽവരുത്തുവിതെന്റെറിന്തു വിരവോടെതിരിട്ടാൻ.” 351
“എതിരിട്ടെറിയിന്റചലത്തെയിതംകൊൾ കുമ്പകരുണനുടൈ-
ത്തതിനുൾക്കിളരിന്റരിചം കൊണ്ടണൈന്തനൂമനണിനെഞ്ചെ
ചിതറെക്കുതർന്നാൻ ചൂലത്താൽ,ത്തിളൈത്തമിണ്ണ ചോരിയൊടും
മതികെട്ടലറിമയങ്കിപ്പോയ്‌മന്നിടെ വീഴ്‌ന്താനരിവീരൻ.” 352
Generated from archived content: sreeramacharitham32.html Author: cheeraman
Click this button or press Ctrl+G to toggle between Malayalam and English