“മീതണന്തു നടംകുനിത്തരിവീരനെച്ചരമാരി പെ-
യ്തേതുമൊന്റരുതാഞ്ഞെടുത്തു തൊടുത്തു പാവകമത്തിരം
കാതൽകൂടവനെയ്തതേറ്റു കുരുത്തുകെട്ടു ചുരുക്കമായ്
മേതിൽ വീഴ്‌ന്തനൻ നീലൻ, വിണ്ണവർവൈരി പോരിൽ വിളങ്കിനാൻ.” 276
“പോരിലെങ്കുമിലങ്കും വല്ലിടിപോൽ മുഴക്കമെഴുഞ്ചെഴും
തേരോടും പടയോടുമൊത്തു തിളത്തുവന്തമരാരിയെ
വീരവാരിതിയായിനോരിളവേന്തനത്തൽ മുഴുക്കുമാ-
റാരെ നോക്കി നടന്തിതെന്റു തടുത്തടുത്തരുളിച്ചെയ്താൻ.” 277
“തടുത്തുരപ്പതിനുത്തരം തരമല്ലയാത നിന്നോടു നാ-
വെടുത്തുരപ്പതിനല്ലലുണ്ടിതു കേളെന്നാൽ മതികെടനേ,
അടൽക്കുടക്കുകിലന്തകൻപുരം നീയടച്ചകൺവാങ്ങുംമുൻ
പിടിപ്പുതെന്റിതരക്കർകോൻ പെരുകും തിമിർപ്പൊടു ചെപ്പിനാൻ.” 278
“ചെപ്പിനാനിളവേന്തനി,പ്പടി ചെപ്പുവില്ല നല്ലോരെല്ലാം,
ചൊൽപ്പെറാതവർകൾക്കു കാണിവ ചോപിയാവിതു കേവലം,
വിൽപ്പിടിത്തു ചരം പൊഴിന്തികൽ മിക്കവർക്കും, നിനക്കെന്നോ-
ടിപ്പറന്തതൊഴിന്തൊരായുതമേന്തിയുളളടലില്ലയോ?” 279
“ഇല്ലയായ്‌മുടിവാനെന്നോടികൽതേടും നിൻചൊല്ലിനുത്തരം
ചൊല്ലുമാറിത കാൺ വരിന്റതു തൂയവാണങ്കളെൻവില്ലാൽ,
നില്ലുനില്ലിനിയെന്റുരത്തു നിചാചരൻ കണ തൂകിനാൻ,
വല്ലവൻ കൊടയും മുറിത്തു മറുത്തെയ്താനിളവേന്തനും.” 280
“വേന്തനന്തനനെയ്ത വാണങ്ങൾ വിണ്ണളാർപകയൻ മുറി-
ത്താൻ, തിറത്തൊടൊരമ്പുകൊണ്ടവൻ നെറ്റിമേലളവുറെറയ്താൻ,
പായ്‌ന്തിതൊക്കവൻ നെറ്റിമേലായി,പ്പളളിയമ്പുളതൊന്റുകൊ-
ണ്ടേന്തുമൊൺചിലയും മുറിത്തു നിചാചരന്നിടരാക്കിനാൻ.” 281
“ഇടർമുഴുത്ത നിചാചരൻ ചിനമീടി വേൽകൊടു ചാടിനാൻ,
തടവറുക്കരുതായിതേ ചരമാരിപെയ്തവനാലതോ
ഇടമെഴും തിരുമാർവിടത്തിലതേറ്റുകൂടയൊളിത്തപോ-
തടൽനിലത്തിളവേന്തൻ വീഴ്‌ന്തനനത്തലെയ്തിനർ വിണ്ണുളാർ.” 282
“വിണ്ണുളാർപകയൻ കരംകൊടു വീഴ്‌ന്ത വീരനെ വാരിനാൻ,
അണ്ണൽതൻ തിരുമെയ്യിളക്കരുതായിതേയവനാലതോ,
മണ്ണിൽ വീഴ്‌ന്തനൻ മാർവിടത്തു കുമാരനാലടികൊണ്ടുകൂ-
ടണ്ണയായ് നടന്താനെഴുന്തരിവീരർ വന്തണയുംമുന്നേ.” 283
“വന്ത മാരുതി വാരിയമ്മതുവാർന്ത പൂവിടയൊത്തുപോൽ
വന്തവേന്തനെ മെല്ലെടുത്തുടൻ മന്നവൻമുന്നലാക്കിനാൻ,
അന്തമായ് നടന്നോരു വേലവൻ മാർവ്വിൽനിന്റങ്ങെഴുന്തു മുൻ
വന്തപോലന്നിചാചരൻ വളർതേരിലായിതുകൂടവേ.” 284
“കൂടവേയരചൻ കൊടുംചിലയും ചരങ്കളുമായ് മുന്നൽ-
ച്ചാടി നില്ലുനില്ലെന്റടുത്തു തടുത്തുകൊണ്ടിതു കൂറിനാൻ
പേടമാൻമിഴിയെക്കവർന്ത നിനക്കു പിൻ വരുവാനെന-
ക്കാടിമാതങ്കൾ വന്നടുത്തരുതാഞ്ഞുതേ പിന്നെ മീണ്ടുതേ.” 285
“മീണ്ടുകൊൾവവരാരെന്നോടു വിരിഞ്ചനോ ചിവനോ തിറം
പൂണ്ട പാവകനോ തിവാകരനോ പുരന്തരനോയിനി?
വേണ്ടുവോന്റിതു നീയെൻ മുന്നൽ വെളിപ്പെടിന്റതു, നിന്നെയൊ-
രാണ്ടുപോരുമടുത്തു കാൺകയിലാചപൂണ്ടുതെന്നുളളമേ.” 286
Generated from archived content: sreeramacharitham26.html Author: cheeraman
Click this button or press Ctrl+G to toggle between Malayalam and English