“അണൈന്ത മാരുതിക്കഞ്ചിയരക്കരും
പിണഞ്ഞു മണ്ടിനർ പേടിപെരുത്തെങ്ങും,
തുണിചെയ്യാമെനത്തോന്റിയകമ്പനൻ
കണകൾ തൂകിനൻ കാണരുതാംവണ്ണം.” 221
“വണ്ണമേലുമൊൺമാമരംകൊണ്ടറ-ന്തണ്ണയാക്കിയകമ്പനൻ മെയ്യെല്ലാം
എണ്ണിയാലിരം കൂറിടുമാറുപോയ്-മണ്ണിൽവീഴ്‌ന്തിതു മാരുതിതല്ലിനാൽ.” 222
“തല്ലുകൊണ്ടു തകർന്തുയിരും തന-ക്കില്ലയായിതം തങ്കിന തേരോടും
വില്ലിനോടുമകമ്പനൻ വീഴ്‌ന്തപോ-തല്ലലീടിയരക്കരുമോടിനാർ 223
”ഓടുമൊട്ടലരെത്തുയർന്നിട്ടൊരോ-മാടുമാമലയും കൊടെറിന്തുടൻ
കൂടിനാർ കവിവീരർ നിചാചരർ-വീടുപൂമളം വീണ്ടനർ പിന്നെയോ.“ 224
”പിന്നെ മാരുതിയെപ്പുകണ്ണാർ കവി-മന്നരും വിണ്ണിൽ വാനവരും കനം
ഉന്നതംകൊൾ വിപീഴണനും മന്നോർ-മന്നനും പരമമ്പിന തമ്പിയും.“ 225
”തമ്പിരാനരചന്നോടു നേർക്കുനേ-രമ്പുപെയ്യുമകമ്പനൻതന്നുയിർ
വമ്പുതങ്കിന മാരുതി പോക്കിന-തമ്പിൽ വേന്തനരക്കരിയമ്പിനാർ.“ 226
”ഇയമ്പിനോരളവേറിന ചൂടുകൊ-
ണ്ടയഞ്ഞ മാനതകാമ്പോടരക്കർകോൻ
തുയങ്കിവീഴ്‌ന്തനൻ ചൂഴ്‌ന്ത നിചാചരർ
നയങ്കൾ കൂറിയേ നന്മ പിറന്തിനർ.“ 227
”പിറന്ത കൂരിരുൾ പേടിപെരുത്തുപോയ്,
തിറങ്കൊൾ ചൂരിയതേവനുതിത്തനൻ,
നിറം പെറപ്പുറംകാവൽ നിറുത്തിനൻ
കുറന്തെടത്തെല്ലാം കൂട്ടിയരക്കർകോൻ.“ 228
”അരക്കർനായകനമ്പോടിലങ്കയെ-
ക്കുരക്കുവീരർ കുലപ്പുതടക്കുവാൻ
തരിത്ത തേരൊടും താൻ പരുമാറിനാ-
നൊരിക്കമാകയൊരിക്കലൊരക്കണം.“ 229
”ഒരക്കണത്തിലൊടുക്കവേ വേണ്ടുമി-
ക്കുരക്കുവീരരെക്കൊന്റിനിയെന്റെല്ലാം
അരക്കർകോൻചൊല്ലാലപ്പിരയത്തൻ നൽ
ചിരങ്കൾപത്തുളേളാൻചേവടി കൂപ്പിനാൻ.“ 230
”ചേവടിയമ്പൊടു ചേർത്തു പണിന്തുടൻ
‘നീ വെളിവിട്ടു നിചാചരചേനയെ
ആവളവും വിരന്താക്കമിയറ്റുകെ’-
ന്റാവി തെളിന്തൊരരക്കനോടേകിനാൻ.“ 231
Generated from archived content: sreeramacharitham21.html Author: cheeraman