“തഴൈനിഴലിലേറും നീടാർ പടൈക്കോപ്പുമായ്-
ത്തയമുകനിരിക്കക്കണ്ടൊക്കെഴപ്പായ്‌ന്തണൈ-
ന്തഴകിനൊടു മൂടിനാർ ചുറ്റുമീടും കിട-
ങ്ങചലങ്ങളടർത്തെടുത്തിട്ടോരോ കൂട്ടമായ്;
മുഴുമതി കുതിക്കൊളളും മാളികപ്പന്തിയും
മുരരണിമതിൽക്കല്ലും തല്ലിയെല്ലാം തക-
ർത്തഴിവു നകരിക്കെങ്ങും ചെയ്തുചെയ്താർത്തടു-
ത്തരികുലവു വേന്തരും ചുറ്റിനാർ മുറ്റുമേ.” 133
“അരികുലമനേകനൂറായിരത്തൊടു കൂ-
ടരൺമികു കിഴക്കിൻ വാതിൽക്കലാമാറുപോയ്
വിരവിലുളരായിനാർ നീലനും മൈന്തനും
വിവിതനുമി മൂവരും വേന്തർകോൻ ചൊല്ലിനാൽ;
ഉരൈകൊൾ കെചനാതിയാമൈവരോടും തഴ-
പ്പുടൈയ പടൈയോടുമായങ്കതന്റെന്റിചൈ-
പ്പെരുമൈമികു കോപുരത്തിൻ പുറത്തൊട്ടലർ
പിണങ്ങുമതു പാർത്തു പുക്കാനതക്കാലമേ.” 134
“പിണങ്ങുമടലാർ പുറപ്പാടു നോക്കിത്തിറം
പെരുകുമിരുനൂറു കോടിപ്പടൈക്കോപ്പിനോ-
ടിണങ്ങി വരുണന്റിചൈക്കോപുരത്തിൻ പുറ-
ത്തിരുവർ പടൈയാളിമാർ വാട്ടമിൽ കൂട്ടുമായ്-
പ്പണിയടലുടക്കുവാനെന്റരക്കർക്കുളളിൽ
പയം വിളയുമാറു പുക്കാനികൽക്കായ് മുതി-
ർന്നണിപുകഴനൂമനും മൈതിലിക്കമ്പു ചേർന്ന-
രചർമണി വൻപെഴച്ചൊല്ലുമച്ചൊല്ലിനാൽ.” 135
“അരചനുലകങ്കൾ മൂന്റിന്നു മൂന്റായിനോ-
രമലനമരർക്കെല്ലാം തമ്പിരാനുമ്പരിൽ
കരുണൈ പൊഴിയിന്റ കാകുത്തനാപത്തിനെ-
ക്കളവുതിനു വൻപെഴും തമ്പിയും താനുമായ്
അരിവരർ മുഴുത്തതെല്ലാവുമായ് മെല്ലമെ-
ല്ലണഞ്ഞനൻ വിപീഴണൻതന്നൊടും പോയ്‌വട-
ക്കരണിലകു കോപുരത്തിൽ പുറത്തൂഴിമേ-
ലറുതിവരുമാറരക്കർക്കുമത്തൽക്കുമേ.” 136
“അറുതി വരൊല്ലായിതിൻമൂലമായ് നമ്മിലു-
ളളടവ,തിർ കടന്നുവന്നില്ല നിന്നോടു ഞാൻ,
കറവു വരുമാറുമവ്വണ്ണം നീ നമ്മോടും
കടുക നടകൊൾക പോയ്‌പ്പുക കിഴ്‌കിന്തയിൽ
ഉറവു നിമ്മിലെങ്ങനേ മുന്നമുണ്ടാനവാ-
റൊരു നരനവൻ ചെമ്മേ വാനരന്നീ നിന-
ക്കറിവവനെയില്ലയോയെന്റരക്കന്മൊഴി-
ന്തളവണന്തരീന്തിരൻ ചൊല്ലിനാൻ മെല്ലവേ.” 137
“മെലമെല,യൊരെട്ടുനാൾ ചെല്ലമെങ്ങൾക്കതോ-
വെരളുമിളമാങ്കണ്ണാൾതന്നെയും കട്ടുകൊ-
ണ്ടലൈകടൽ കടന്നിലങ്കാപുരം പുക്കിരി-
ന്നഴകു പറയിന്റ നിന്നെച്ചെമ്മേ പോരിടെ-
ത്തലയുളളതറുത്തു മെയ്‌കൊണ്ടു തുണ്ടിച്ചൊരോ
ചകലങ്ങൾ പരിന്തിനും പേയ്‌ക്കുമൂണാക്കിയേ,
നിലയനമെനക്കു പൂകാവുതെന്റുളളത-
ന്നിചിചരനു ചൊല്ലുവാൻ വാനരേചൻ ചൊന്നാൻ.” 138
“നിയിചരനരക്കർകോമാനു ചൊന്നാൻ തിറം
നിറയുമരിവീരർകോൻ ചൊന്നതക്കാലമേ,
നയനങ്ങളെല്ലാം ചെങ്ങിച്ചൊല്ലു ചൊല്ലെങ്ങനെ
നലമിലകുമങ്കതൻ ചൊന്നതെന്നോടിന്നും;
തയരതനു മൈന്തന്മാർ ചൊന്നതൊന്റില്ലയോ?
തളപിരിഞ്ഞ വാനരന്മാരെല്ലാമെങ്ങനെ
നിയതം നിലൈയായ് നിലക്കിന്റതെപ്പാടെല്ലാം
നിറമെഴയുരൈക്കെനക്കെന്നരക്കൻ ചൊന്നാൻ.” 139
“ഉരചെയ്‌വതരിപ്പമൊട്ടെങ്കിലും ചൊല്ലലാം;
ഉണർവെഴുമനൂമനും നീലനും ബാലിതൻ-
പെരുമൈമികു മൈന്തനും മൂന്റുപാടും തിറം
പെരിയ പടൈയോടു മറൈറവരും നാൽവരും
ചരതമിവർകൾക്കെങ്ങും കൂട്ടുമായ് മുന്നമേ
തറയിലുളരായിനാർ; വേന്തനും തമ്പിയും
വരവരവടക്കടുത്താർ പുറത്തൂട്ടുപോം
വഴിതടയുമാറു വീറേറും വില്ലാളിമാർ.” 140
“വഴിതടഞ്ഞുകൊണ്ടിതോ ചുറ്റുമുറ്റായെങ്ങും
മറുതല,യെതിർത്തിതാർ പണ്ടു കറ്റോരെന്നോ-
ടൊ,ഴിവുതിനി മറ്റെല്ലാം, വെറ്റിയെപ്പാടുതെ-
ന്റുഴറിയറിയേണ്ടുമിപ്പോൾ; നമുക്കാകയാൽ
പിഴവന്നണയാതവണ്ണം നടക്കെ;ങ്കിൽ നാം
പെരികരുതടക്കമിക്കാല;മെന്നിങ്ങനേ
ഉഴറിയതികാരികൾക്കുൾക്കനം കാണുമാ-
റുരചെയ്തെഴുന്നാൻ നലംചേരിലങ്കേചനേ.” 141
“നലമിലകുമങ്കതൻതന്നൈ മന്നോർ തൊഴും
നരപതി വിളിച്ചു നീ ചെന്റു കേളെ,ന്തു നിൻ
വെലമതികമുളളതെ,ന്നോടു താരത്തെയും
വിരവൊടു കവർന്നുകൊണ്ടങ്ങനേ ചെഞ്ചമ്മേ
മലിവുമുരപെറ്റ വെന്തുക്കളും മക്കളും
വലിയ പടൈയാളിമാരും പടൈക്കോപ്പുമാ-
യുലകിടെയിലങ്കയിൽ പുക്കിരിന്നൊക്കവെ-
ന്നറുതി പറവാനുമായ് നീള വാണാൾ ചെല്ലാ.” 142
“ഉറുതി പറവാനും ഞാനാവനി,ന്നും നിന-
ക്കുടലമുയിരോടു കൂടീട്ടിരിക്കേണ്ടുകിൽ
കുറവു പറയിന്റതും നീയിളച്ചെന്നുടെ
കുയിൽമെന്മൊഴിയാളെയും നൽകതല്ലായ്‌കിലോ
നിറകരുവിനോടു വന്നമ്പുമേറ്റുമ്പർതൻ
നിലയനമടുത്തുകൊളെളന്റിതെല്ലാമങ്ങ-
ത്തറയിലറിയിക്കുമാറങ്കതൻ താവിനാൻ
ചതി മികുമരക്കർകോൻതന്നുടെ മുന്നലേ.” 143
Generated from archived content: sreeramacharitham13.html Author: cheeraman