ഒന്നാം പടലം

“കാനനങ്കളിലരൻ കളിറുമായ്‌ക്കരിണിയായ്‌

കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടന്റ-

ന്റാനനം വടിവുളളാനവടിവായവതരി-

ത്താതിയേ, നല്ല വിനായകനെന്മൊരമലനേ,

ഞാനിതൊന്റു തുനിയിന്റതിനെൻ മാനതമെന്നും

നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി-

ന്തൂനമറ്ററിവെനക്കു വന്നുതിക്കുംവണ്ണമേ

ഊഴിയേഴിലും നിറൈന്ത മറഞ്ഞാനപൊരുളേ!”

ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയചൊൽ-

നായികേ, പരവയിൽത്തിരകൾനേരുടനുടൻ

തേനുലാവിന പതങ്കൾ വന്തു തിങ്ങി നിയതം

ചേതയുൾത്തുടർന്നു തോന്റുംവണ്ണമിന്റുമുതലായ്‌

ഊനമറ്റെഴും ഇരാമചരിതത്തിലൊരു തെ-

ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്‌വാൻ

ഞാനുടക്കിനതിനേണനയനേ, നടമിടെൻ

നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ.“

”താരിണങ്കിന തഴൈക്കുഴൽ മലർത്തയ്യൽമുലൈ-

ത്താവളത്തിലിളകൊളളുമരവിന്തനയനാ,

ആരണങ്കളിലെങ്ങും പരമയോകികളുഴ-

ന്റാലുമെന്റുമറിവാനരിയ ഞാനപൊരുളേ,

മാരി വന്തതൊരു മാമലയെടുത്തു തടയും

മായനേ, അരചനായ്‌ നിചിചരാതിപതിയെ

പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്‌വാൻ

പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ.“

”അരുവൈ പാതിയുരുവായ പരനേ, ചരണതാ-

രകകുരുന്തുകൊടു തന്തതം നി നൈന്തുകൊൾവവ-

ർക്കരിയ വൻപിറവിയാം തുയരറുത്തുകളവോ-

രചുരനാചകരനേ, വിചയൻ വിൽത്തടിയിനാൽ

തിരുവുടമ്പുടയുമാറ്റന്തവന്നപിമതം

തെളുതെളുപ്പിൽ വിളയിച്ചു തെളിയിച്ച ചിവനേ,

അരചനാകി മതുചൂതനനിരാവണനെ വെ-

ന്റമയെനക്കു പുകഴ്‌വാൻ വഴി വരം തന്നരുളേ.“

”വഴിയെനക്കു പിഴയാതവണ്ണമുറ്റരുൾചെയ്യെൻ

മനകുരുന്തിലിളകൊണ്ടു, പുനൽകൊണ്ടു വടിവാ-

ണ്ടെഴുന്ത കൊണ്ടൽപതറും നെറിതഴത്തകുഴലീ,

ഇളമതിക്കു തുയർ പൊങ്ങി വിളങ്ങിന്റ നുതലീ,

ചുഴല നിന്റകിലലോകം വണങ്കിന്റ കഴലീ,

തുകിൽ പുലിത്തൊലികൊളളിന്റരനു തൻ കണ്ണിണപെ-

ട്ടഴിവുപെട്ട മലർവില്ലിയെയനങ്കനെ-

യവ്വളവുതോറ്റിന പെരുപ്പമുളള വെപ്പിൻമകളേ!“

”മകരകേതനനുടെ ചെനകനായർമകനായ്‌

വളരുമെങ്കൽ മറിമായൻ മണിമാർവിലിളകൊ-

ണ്ടകിലലോകങ്ങളിലും നിറഞ്ഞുനിന്നരുളുവോ-

രമലകോമളപയോതിതനയേ, അരചനായ്‌

ചെകങ്കളേഴും ഉലയിക്കുമന്നിചാചരവരൻ

ചിരങ്ങൾ പത്തുമങ്ങറുത്ത മനുവീരചരിതം

പുകഴുമെന്നെയിന്നു നോക്കിയരുൾവാക്കുടയ വേൽ-

പൊരുതു ചേലിടഞ്ഞിഴുന്റിന കടക്കൺമുനയാൽ.

“ഇടഞ്ഞു താനവരൈ വേരറ മുടിക്കുമടലിൽ വൻ-

പിലകുമിന്തിരനുമങ്കി നമനും നിരുതിയും

കുടിലവാരിപതി വായുവളകേചനരനും

കുളിർനിലാമതിവെയ്യോനുമുരകാതിപതിയും

വടിവുചേരവനിമാതുമയനും വിണ്ണവരും

മയിടനാചിനിയും മുക്കണ്ണർകനൽക്കണ്ണിലെഴും

കൊടിയ പൈരവിയും ആനനങ്ങളാറുളളവനും

കുതുമവാണനുമെനക്കു തുണയാകയിതിനേ.”

തുണയെനക്കിതിനു മിക്കവരു,മുൾക്കനമേറ-

ച്ചുരുങ്കിനോരകതിയെന്ററിഞ്ഞു നല്ലവരെല്ലാം,

പണിയിതർക്കിവനെനക്കരുതി നൊയ്യവർകളും,

പകയരാവതിനറപ്പരെന്നൊടൊപ്പമുടയോർ,

പിണങ്ങുവോരില്ലയെന്നും പൊഴുതു പോയിടയിട-

പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം

മണിവർണ്ണൻ മനുചനായ്‌പ്പൊരുത പോർക്കൊടുമതൻ

വഴിയുരൈപ്പതിനു കോലിനതെൻ മേതകൊടു ഞാൻ“

”മേത നൽകുക കവീന്തിരരിൽ മുമ്പുടയ വാ-

ന്മീകിയും പിന്നെ വിയാതനുമെനക്കതികമായ്‌

വേതവിത്തു നല്ലകത്തിയനൊരോ വകവകൈ

വേരിതിഴ്‌ക്കിന തമിഴ്‌ക്കവി പടൈത്ത മുനിയും

ഓതയിൽ തുയിലുമണ്ണൻ വിണ്ണുളാർ പുകഴ വ-

ന്തൂഴിയിൽ തചരതൻതനയനായവതരി-

ത്താതികാലമുളളരുന്തൊഴിൽകൾ ചെയ്‌തവ കഴി-

ഞ്ഞാഴിമാനിനിയെ മീണ്ട വഴി കൂറുവതിനായ്‌.“

”ആഴിമാതിനെ നിചാചരവരൻ കവർന്നുകൊ-

ണ്ടാടിമാതങ്കൾ വരുംമുന്നം മറന്ത വഴിയേ

ഊഴിമീതു നടന്നന്റു കവിമന്നനുറവാ-

യോടിനാടുകെനവേയരികൾ നാലു തിചൈയും

കീഴുമേലും വിനവിന്റളവിൽ വായുതനയൻ

കേടില്ലാത മതിയൊടു തിരയാഴി കടന്ന-

മ്മാഴനീൾമിഴിയെ മൈതിലിയെ നേടിയൊരിരാ

മാൽപുനന്തമയുരൈപ്പതിനരിപ്പമെങ്ങളാൽ.“

”മാൽപുനന്തവനറിന്തണഞ്ഞങ്ങങ്കുലീയവും

മാലവാർകുഴലിലെഴും മണികൈക്കൊളളുംമുന്നേ

വേൽപൊരുന്ന മിഴിയാൾക്കു നൽകിയപ്പൊഴുതിലേ

മേതിൽ വീഴ്‌ന്തടിപണിന്തു വിടയും തൊഴുതുപോയ്‌

ചേൽപൊരുന്തുമരിവീരൻ അലയാഴി കടന്ന-

ത്തീരമെയ്‌തിയിരുന്നൊൺ കവികൾ ചൂഴ്‌ന്തിനായ പൈ-

മ്പാൽ പൊരുന്തും മൊഴിയാൽ മൊഴിന്തനൻ തൊഴുതെല്ലാം

പാർമന്നൻതന്നൊടു മൈതിലിയുടേ ചരിതമേ.“

Generated from archived content: sreeramacharitham1.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here