ചുള്ളിക്കാട് എരിയുമ്പോൾ

 

 

പ്രായം
വട്ടമെത്തുന്നതിനു മുൻപേ
മൃത്യുവണഞ്ഞില്ലെങ്കിൽ
ചിന്തയൊടുങ്ങിയില്ലെങ്കിൽ
എഴുപതിന്റെ പടിവാതുക്കൽ
തലതല്ലിച്ചത്തോളാം
എന്ന്
അയാൾ,
കാലത്തിനു മുൻപേ
നടക്കുന്നൊരു
നിഷാദൻ
ആ നിഷേധി
പറഞ്ഞു…

അതുകേട്ടു
വിഹ്വലമായ മനസ്സോടെ
എന്റെ പ്രായം
പിന്നിലേക്കിഴഞ്ഞു തുടങ്ങി…

അമ്മയുടെ
ഗർഭപാത്രത്തിലേക്കെത്താൻ
എനിക്കിനി ദൂരം
ഒരുകാതം മാത്രം!

പോക്കുവെയിൽ
നിഴലായി
പിന്നാലെയുണ്ട്…!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസംഗീത-കലാ വിരുന്നൊരുക്കി സൗദിയിൽ ‘ ജല’യുടെ വെർച്വൽ ഓണാഘോഷം
Next articleനമസ്കാരം ടീച്ചർ
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here