ഒരിക്കലും തിരിച്ചുവരാത്ത
ഒരാളെ തേടി
എന്നെങ്കിലും വരുമെന്നോർത്തു
വഴിക്കണ്ണുമായി
നിൽക്കുന്നുണ്ടു
പണ്ടെങ്ങോ
അയാൾ നട്ടുമറന്ന
ഒരു ചെമ്പരത്തി.
ചോര കിനിയുന്നൊരു
പൂവു നീട്ടി
മഴയോടും കാറ്റിനോടും
പരിഭവം പറഞ്ഞു
പിന്നെയും പിന്നെയും
വാശിയിൽ പൂക്കുന്നുണ്ടതു.
ചെമ്പരത്തിക്കറിയില്ലല്ലോ
പാളങ്ങളിലേക്കു
പുറപ്പെട്ടുപോയവരുടെ
പ്രണയത്തിനും
ചെമ്പരത്തിയുടെ നിറമാണെന്ന് !