ചാതുർവർണ്യം

 

 

ചാതുർവർണ്ണ്യം മഹാഭാഗ്യം. നമുക്കും കിട്ടണം പണം, അധികാരം, അഹങ്കാരം…”,

രാമകവി തെക്കേടത്തോട് അന്നത്തെ ഭാവന ശ്ലോകത്തിലാക്കി ചൊല്ലുകയായിരുന്നു.

ആധുനികന്റെ നാവീന്ന് ഇങ്ങനെയൊരു പുരാണം കേട്ടപ്പോ കൗതുകമേറി നമ്പൂരിക്ക്.

“ന്നിട്ടോ രാമാ?”, എന്നായി തെക്കേടം.

“ന്നിട്ട് വേണം കൊറച്ച്പേരെ ചവിട്ടിക്കൂട്ടി മതിലിൽ ഒട്ടിക്കാൻ.

സഹിക്കണേന് ഒരതിരില്ലേ തമ്പ്രാ…” എന്നു തനിനെറം കാട്ടി കവികുലോത്തമൻ.

രാമകവി പറഞ്ഞുനിർത്തണേന് നുമ്പ് നമ്പൂരി കെണറ്റില് ചാടി.

“ബാധ കലശലായീ ന്നാ തോന്നണേ”, കവി ആത്മത്തിൽ ഗതമായി.

ചന്തീലെ പൊടീം തട്ടി, കഞ്ഞി കുടിക്കാൻ വീട്ടിലിക്ക് ഓടി, കവി. സമയത്തിനു ചെന്നില്ലേൽ ഒരുമ്പെട്ടോള് കഞ്ഞി വാഴച്ചോട്ടിലിടും.

ഓള്ടെ അടുത്ത് മ്മള് കൂട്ട്യാ കൂടൂല!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅയനം സാംസ്കാരിക വേദി ; ടി.പി. രാജീവൻ ഓർമ നാളെ
Next articleതോപ്പിൽരവി സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English