മഴയെന്നു വിളിച്ചോട്ടെ

 

മാനത്തെ കരിമുകിലിൻ
ചേലുറ്റ കണ്ണീരേ,
മഴയെന്നു വിളിച്ചോട്ടെ
കുളിരിന്റെ തോഴീ നിന്നെ!

ദുരിതത്തിൻ വേനലിനു
വിട ചൊല്ലാൻ നീ വന്നോ?
നീയെന്തേ വൈകിയതീ
മണ്ണിന്റെ തീയ്യാറ്റാൻ ?

മണ്ണിനെ നീ തഴുകുമ്പോൾ
പുതുനാമ്പുകൾ വരവായി!
നാണത്താലവളുടെ മെയ്യിൽ
പച്ചപ്പുകൾ പടരുന്നു!

പുളകത്തിൻ വേരുകള-
ങ്ങാഴത്തിൽ നീളുമ്പോൾ
തിരയുന്നതൂർജ്ജത്തിൻ
വറ്റാത്ത ഖനിയാകാം!

ഇന്നത്തെയീ പുളകം
നാളത്തെ വേനലിന്
പൂക്കളായൊരുങ്ങുന്നു!
കനികളായ് മാറുന്നു!

മാനത്തെ കരിമുകിലിൻ
ചേലുറ്റ കണ്ണീരേ,
മഴയെന്നു വിളിച്ചോട്ടെ
കുളിരിന്റെ തോഴീ നിന്നെ!

 

SHARE
Previous articleഅമ്മാളു മുത്തശ്ശി
Next articleഉടലിൽ വരി പൂത്ത കവിത
തൃശുര്‍ ജില്ലയില്‍ കുന്ദംകുളത്തിനടുത്ത് മുതുവമ്മല്‍ ചെറുവള്ളിക്കടവില്‍ താമസിക്കുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിൽ സൂപ്രണ്ടായി ജോലി ചെയ്തു വരുന്നു. കവിതയെന്നു വിളിക്കാമോ എന്നറിയില്ല, എഴുതുന്നു. ഭാര്യ ജിൽഷ. മക്കൾ അഭിനവ്, അഞ്ജലി. Contact no. 9446497766 email : vin7766@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here