ദൂരെ എവിടെയോ
ഇരുന്ന് ഒരു കിളി ചിലച്ചു.
അപ്പോൾ മുതൽ മാത്രം
ഉൾക്കണ്ണുതുറന്ന്
ഞാൻ ചുറ്റും നോക്കി …
അതുവരെയും
കാണാത്ത
എന്നെയാണു കണ്ടത്.
മായകൾനിറഞ്ഞ ലോകത്തുനിന്നു സ്വപ്നങ്ങൾ എന്നെ തേടിയെത്തി.
മനോഹരങ്ങളായ വർണ്ണങ്ങളിൽ മാത്രം മിഴിയൂന്നി നിന്നുപോയി.
ചിറകുകൾ വിരിച്ചു നൃത്തം വച്ച് അരികിലണഞ്ഞവയെ മാത്രം സ്വന്തമാക്കി.
പിന്നെയാണ്
ആ കിളിയെ ഓർമവന്നത്. തിരികെ നടന്നു… തേടിയലഞ്ഞു.
പക്ഷേ,
വഴിവക്കിലെങ്ങും ഒരു
കൊഞ്ചൽപോലും കേട്ടില്ല …
ഏറെ നാളുകൾ കടന്നുപോയി.
പിന്നിടെപ്പോഴോ അറിഞ്ഞു.
സ്വപ്നങ്ങളുമായി വന്ന ആ കിളി
എന്റെ കൂടെ എന്നും ഉണ്ടെന്നു.
Click this button or press Ctrl+G to toggle between Malayalam and English