വാടിക്കരിഞ്ഞ തുളസിയെ പിന്നെയും
വേനൽ മഴവന്ന് പുല്കി!
ആശ സൗഹൃദ നാമ്പിട്ട-
ആശമ മുറ്റത്ത്
അന്തിനേരത്തൊരുഘോഷം!
കലിതുളളിയെങ്കിലും
സുനിതയ്ക്ക് ചിരിവന്നു
കലയുടെ ചങ്ങാതിയായി!
ഓട്ട് വിളക്കിലെ കൈത്തിരി
നാളം പോൽ
ജ്വാലയും ഉജ്ജ്വലും നിന്നു!
കാർമുകിലാനകൾ
ഗർജ്ജിച്ച നേരത്ത്
ഗാന്ധിയനാകെ തളർന്നു!
മണ്ണാങ്കട്ടയും കരിയിലയും കൂടി
കണ്ണുനീർ തൂകിയിരുന്നു!
(*ഭൂമിക്കാരനിൽ വന്ന ജേപ്പിയുടെ ‘സ്വകാര്യം’ എന്ന കവിതയ്ക്കുളള പ്രതികരണം)
Generated from archived content: poem7_july_05.html Author: thulasi_velamanoor