കരയായ കരയെല്ലാം മാളിക പണിതുനാം
കരയിലിനിയിടമില്ല പകുത്തു വിൽക്കാൻ!
കരയേണ്ട പുംഗവാ, കാടുണ്ട് കണ്ടുവോ
മരമായ മരമെല്ലാം വെട്ടിവിൽക്കാം.
ചെയ്യേണ്ടതൊക്കെയും ചെയ്‌തുതീർത്താൽ
പിന്നെ സുസ്‌മേരവദനനായ് ‘കാടി’റങ്ങാം.
പിന്നെയും പോരാത്ത സമ്പാദ്യമൊക്കെയും
കടൽവിറ്റ് നമ്മൾക്കു സ്വന്തമാക്കാം.
Generated from archived content: poem1_nov.html Author: abhilash_velamanoor