യൂനുസ് ചെമ്മൻകുഴി
മൂവാണ്ടൻ മാവ്
ചിതറിതെറിച്ചെന്റെ ഓർമ്മകൾ തേടി ഞാൻ
മൂവാണ്ടൻ മാവിൻ ചുവട്ടിലെത്തി.
ഓർമകളിൽ ഇന്നിന്റെ വിപരീത രൂപമായിരുന്നു ഞാൻ. ഓർമകളിലെ എന്നെ ഞാൻ ചിക്കിചികഞ്ഞു. അവ്യക്തമായ എന്റെ ബാല്യമുഖം തെളിഞ്ഞു വന്നു.
മൂവാണ്ടൻ മാവിൻ ചുവട്ടിൽ ഓടിക്കളിച്ച കാലം. ഉറ്റ ചങ്ങാതിമാരുമായി ഉല്ലസിച്ച നേരം. വഴി വക്കിൽ നിന്നുമൊരു സുന്ദരി പെണ്ണെന്നെ നോട്ടമെറിഞ്ഞു. കണ്ണിൻ കൃഷ്ണമണികളാലെന്നെ അവൾ ഉഴിഞ്ഞു.
ഇന്നെന്റെ ലോകത്തെ പ്രിയ റാണിയായിരിക്കുന്നവൾ. കാലമേറെ കഴിഞ്ഞു പൊയ്. മരത്തിലെ ഇലകൾ കോഴിഞ്ഞു ദൂരേക്ക് പോവുമ്പോലെ ചങ...
മഞ്ഞ്
അങ്ങകലെ വിദൂരതയിൽ മഞ്ഞലകൾ തീർത്തൊരു മായാകാഴ്ചയായിരുന്നോ നീ....
നിന്നോടടുക്കുന്തോറും നീ നേർത്തില്ലാതായിടുന്നുവോ.
നിന്നോട് കൊഞ്ചി കുഴഞ്ഞിടുവാൻ
എന്റെ പരിഭവങ്ങൾ നിന്നോട് മൊഴിഞ്ഞിടുവാൻ ഏറെ മോഹമുണ്ടെനിക്ക്.
നിന്റെ തണുത്തുറഞ്ഞ മഞ്ഞിൻ കരങ്ങളാൽ നീയെന്നെ വാരിപുണർന്നിടണം.
നിന്നിൽ ലയിച്ചു മഞ്ഞിൻ ധൂളികളായ് പെയ്തിടണമെനിക്ക്. നീ മരങ്ങൾക്ക് മീതെ പെയ്യുമ്പോൾ.
ഒരു മാത്രയിലാ മരമായിടാൻ മോഹിച്ചു പോയിടുന്നു ഞാൻ'.....