വിനീത് എം.സി.
ജീവിതം
വസന്തത്തില്‍ പുഷ്പിച്ച് ഗ്രീഷമത്തില്‍ കൊഴിയുന്ന മരമാണ് ചിത്രാരന്‍വെള്ളത്തില്‍ വരച്ചവരയാണ്. ഇലത്തുമ്പില്‍തങ്ങി നില്‍ക്കുന്നമഴത്തുള്ളിയാണ് നിലത്തു വീണാലുടയുന്ന കണ്ണാടിയാണ് പൂപ്പപൊട്ടിച്ചു വരുന്നപൂമ്പാറ്റയാണ് മേശപ്പുറത്ത് കത്തിച്ചു വെച്ചമെഴുകുതിരിയാണ്. Generated from archived content: poem1_apr10_12.html Author: vineeth_mc
ഉത്തരായനത്തിൽ സംഭവിക്കുന്നത്
വൃക്ഷം കടപുഴകി വീണപ്പോഴാണ് തണലിന്റെ വിലയറിഞ്ഞത്. മയക്കം വിട്ടുണർന്നപ്പോഴാണ് കണ്ടത് പാഴ്‌ക്കിനാവെന്നറിഞ്ഞത്. ഒറ്റപ്പെടൽ അസഹ്യമായപ്പോഴാണ് സ്നേഹത്തിന്റെ മഹത്വമറിഞ്ഞത്. പുഷ്പം വാടിക്കരിഞ്ഞപ്പോഴാണ് സുഗന്ധമെന്തന്നറിഞ്ഞത്. സമയം ദ്രുതഗതിയിൽ പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. തിരശ്ശീല വീഴും മുമ്പ് ഓടക്കുഴലിൽ മനോഹരമായ ഗാനമാലപിക്കണം. Generated from archived content: poem2_june29_07.html Author: vineeth_mc