Home Authors Posts by ടി.പി.വേണുഗോപാലൻ

ടി.പി.വേണുഗോപാലൻ

2 POSTS 0 COMMENTS
ടി.പി.വേണുഗോപാലന്‍ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനിച്ചു. ഭൂമിയുടേ തോട്ടക്കാര്‍, സുഗന്ധമഴ, അനുനാസികം, കേട്ടാല്‍ ചങ്കു പൊട്ടുന്ന ഓരോന്ന്, സൈഡ്കര്‍ട്ടന്‍, കുന്നുംപുറം കാർണിവൽ, ആത്മരക്ഷാര്‍ത്ഥം, പകൽ വണ്ടി യാത്രക്കാർ, ഭയപ്പാടം, മണ്ണ് വായനക്കാർ (കഥാസമാഹാരങ്ങള്‍) തെമ്മാടിക്കവല,ഒറ്റയാൾ നാടകത്തിലെ കഥാപാത്രങ്ങൾ,അരവാതിൽ, കുത്തുംകോമയുമുള്ള ഈ ജീവിതം(നോവൽ) ആട് (വിവർത്തന നാടകം) എന്നിവ കൃതികള്‍. പ്രേംജി അവാർഡ്,മുണ്ടശ്ശേരി അവാർഡ് ,ചെറുകാട് അവാർഡ്,ഇടശ്ശേരിഅവാർഡ്, ഡോ:കെ.എന്‍ എഴുത്തച്ഛന്‍ അവാർഡ് ,അബുദാബി ശക്തി അവാർഡ്,എം.പി.കുമാരൻ അവാർഡ്, അധ്യാപക ലോകം അവാർഡ് , സമന്വയം പുരസ്‌കാരം ,കൈരളി ടി.വി അറ്റ്ലസ്സ് ലിറ്റററി അവാർഡ്, അക്ഷരം അവാർഡ്, പബ്ളിക് സർവന്റ് സാഹിത്യഅവാർഡ് , എന്നിവ ലഭിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ, ഇപ്പോൾ ഡപ്യൂട്ടേഷനിൽ സമഗ്രശിക്ഷാ കേരളം കണ്ണൂർ ജില്ലാപ്രോജക്ട് ഓഫീസർ. കേരള സാഹിത്യ അക്കാദമി അംഗം. കണ്ണൂർ യൂണിവേഴ്സിറ്റി ബോഡ് ഓഫ് സ്റ്റഡീസ് അംഗം. വിലാസം: ടി.പി.വേണുഗോപാലന്‍, കണവത്ത് വീട് ,പാപ്പിനിശ്ശേരിവെസ്ററ്,കണ്ണൂര്‍670561, ഇ.മെയില്‍: tpvenugopalantp@gmail.com ഫോണ്‍. 9496140052: 04972786237

പേര്

  പേരെനിക്കുണ്ടായിരിക്കാമതെന്നാലു- മാരുമേയുച്ചരിച്ചില്ല. പോത്തായിരുന്നു ഞാൻ വീട്ടിൽ, ചിലപ്പോൾ, മഠയൻ,മഹാവിഡ്ഢി,മന്ദൻ. നീളൻ, എലുമ്പൻ, കരിമ്പൻ, കരിങ്കാലി, നീർക്കോലി, ചേര, തേരട്ട. കൂട്ടുകാരിങ്ങനെ, യോരോരോ പേരുകൾ നീട്ടിക്കുറുക്കി വിളിച്ചു. ക്ലാസിലെന്നെങ്കിലും, ടീച്ചർ തൻ നാവിൽ നി- ന്നെൻ പേര് കേൾക്കാൻ കൊതിച്ചു. ഇല്ല, ഞാനെപ്പൊഴും, നീണ്ടവൻ, അല്ലെങ്കിൽ നാലാമതാം ബെഞ്ചിലഞ്ചാമൻ. പേരെനിക്കുണ്ടായിരിക്കാമതെന്നാലു- മാരുമേയോർത്തെടുത്തില്ല. നിസ്സാരനാണു ഞാൻ നാട്ടിൽ, ചിലപ്പോൾ, നികൃഷ്ട...

ഇരുപത് ഒറ്റവരിപ്രണയകഥകൾ

    രഹസ്യം തുറന്ന പുസ്തകമാണ് നീയെന്ന് പലവട്ടം പറഞ്ഞതാണെങ്കിലും അടഞ്ഞ ഭാഷയാണെന്ന് ഒരിക്കലും അറിഞ്ഞില്ല. നീയും ഞാനും നിന്നെക്കുറിച്ച് ഞാനെഴുതിയ തിരക്കഥയിൽ സംഭാഷണങ്ങൾ ഇല്ലായിരുന്നു. ഞാൻ,നിന്നെ... ഒരാളെ കാണുമ്പോൾ, ഞാൻ നിന്നെ കാണുന്നു എന്ന് പറയാത്തതുപോലെ ഞാൻ നിന്നോട് അത് പറയുന്നില്ല. സ്നേഹം നിന്നെ ഞാൻ സ്നേഹിക്കുന്നു, എന്ന ഒറ്റവരിക്കവിതയെഴുതാൻ എനിക്കു വേണ്ടിവന്ന നേരം കൊണ്ട് നീ എനിക്കന്യൻ എന്ന മഹാകാവ്യം നീ എഴുതി. ഗാനം നീ ഈണം നൽകി പാടുമെങ്കിൽ ഞാൻ വരികളില്ലാ...

തീർച്ചയായും വായിക്കുക