ടി.പി.വേണുഗോപാലൻ
പേര്
പേരെനിക്കുണ്ടായിരിക്കാമതെന്നാലു-
മാരുമേയുച്ചരിച്ചില്ല.
പോത്തായിരുന്നു ഞാൻ വീട്ടിൽ, ചിലപ്പോൾ,
മഠയൻ,മഹാവിഡ്ഢി,മന്ദൻ.
നീളൻ, എലുമ്പൻ, കരിമ്പൻ, കരിങ്കാലി,
നീർക്കോലി, ചേര, തേരട്ട.
കൂട്ടുകാരിങ്ങനെ, യോരോരോ പേരുകൾ
നീട്ടിക്കുറുക്കി വിളിച്ചു.
ക്ലാസിലെന്നെങ്കിലും, ടീച്ചർ തൻ നാവിൽ നി-
ന്നെൻ പേര് കേൾക്കാൻ കൊതിച്ചു.
ഇല്ല, ഞാനെപ്പൊഴും, നീണ്ടവൻ, അല്ലെങ്കിൽ
നാലാമതാം ബെഞ്ചിലഞ്ചാമൻ.
പേരെനിക്കുണ്ടായിരിക്കാമതെന്നാലു-
മാരുമേയോർത്തെടുത്തില്ല.
നിസ്സാരനാണു ഞാൻ നാട്ടിൽ, ചിലപ്പോൾ,
നികൃഷ്ട...
ഇരുപത് ഒറ്റവരിപ്രണയകഥകൾ
രഹസ്യം
തുറന്ന പുസ്തകമാണ് നീയെന്ന് പലവട്ടം പറഞ്ഞതാണെങ്കിലും അടഞ്ഞ ഭാഷയാണെന്ന് ഒരിക്കലും അറിഞ്ഞില്ല.
നീയും ഞാനും
നിന്നെക്കുറിച്ച് ഞാനെഴുതിയ തിരക്കഥയിൽ സംഭാഷണങ്ങൾ ഇല്ലായിരുന്നു.
ഞാൻ,നിന്നെ...
ഒരാളെ കാണുമ്പോൾ, ഞാൻ നിന്നെ കാണുന്നു എന്ന് പറയാത്തതുപോലെ ഞാൻ നിന്നോട് അത് പറയുന്നില്ല.
സ്നേഹം
നിന്നെ ഞാൻ സ്നേഹിക്കുന്നു, എന്ന ഒറ്റവരിക്കവിതയെഴുതാൻ എനിക്കു വേണ്ടിവന്ന നേരം കൊണ്ട് നീ എനിക്കന്യൻ എന്ന മഹാകാവ്യം നീ എഴുതി.
ഗാനം
നീ ഈണം നൽകി പാടുമെങ്കിൽ ഞാൻ വരികളില്ലാ...