വേണുനമ്പ്യാർ
ചോദ്യാവലി
ഓർമ്മയെ സ്വന്തമാക്കിയാൽ
അത് സ്നേഹമാകുമോ
സ്നേഹം ചേതനയാണെന്നും പ്രേമഭാജനമാണെന്നും
നൈർമ്മല്യത്തിൽ സ്നാനപ്പെട്ട മിസ്റ്റിക്കുകൾ പാടുന്നു - ഒരു കൗതുകത്തിനു ദൈവത്തോട് തിരക്കിയപ്പോൾ ഉത്തരം മൗനമായിരുന്നില്ലേ
ഗൃഹാതുരത്വത്തോടെയുള്ള കാത്തിരിപ്പാണ് സ്നേഹമെന്നു
കവികൾ - ഗൃഹവിഹീനൻ ആരെ കാത്തിരിക്കാൻ
മാസ്മരികമായ ഭ്രാന്താണത്രെ സ്നേഹം -
അങ്ങനെയെങ്കിൽ ഭ്രാന്തന്മാരെ എന്തിനു ചങ്ങലക്കിടണം
ശാരീരികസാമിപ്യം സ്നേഹത്തിന്റെ
അവകാശമാണുപോൽ - പിന്നെ കുറഞ്ഞ അളവിൽ സാവകാശം മതി രതിയെന്നൊക്കെ ഉപദേശിക്കുന്നത് ആരാണ...
അന്തർലീനം
ശിരസ്സില്ലാത്ത ശിരോവസ്ത്രം -
രൂപത്തിന്റെ മുൾക്കിരീടം വേണ്ട
നിഴലാകാം
ചുണ്ടിന്റെ പാപഭാരം ചുമക്കേണ്ട
മാറ്റൊലിയാകാം
വെളിച്ചത്തിന്റെ കുത്തല് സഹിക്കേണ്ട
അന്ധകാരമാകാം
രക്തക്കറ പുരണ്ട കൈക്കോടാലിയാകേണ്ട
മരച്ചുറ്റികയുടെ നിലവിളികൾക്കിടയിലെ
സാന്ദ്രമൗനമാകാം
സ്വപ്നമാകാം
രാവിൽ ആരും കാണാതെ മതിൽ ചാടി മറിഞ്ഞു
ഒരു മെത്ത പങ്കിടാം
വിലക്കപ്പെട്ട കന്യകയുടെ പൂന്തോപ്പിൽ
വസന്തം വിരിയിക്കാം
വിജൃംഭിത പഞ്ചഭൂതപ്പൂവാകാം
പാതയാകാം
യാത്രാക്ലേശം ഒഴിവാക്കാം
മരീചികയ...
വാക്കേ വാക്കേ കൂടെവിടെ
വാക്കിനെ ചാക്കിൽ കെട്ടി
കാട്ടിലാക്കി മടങ്ങവേ വീട്ടിൽ
ഉമ്മറപ്പടിയിലിരുന്നു വാവിട്ടു
കരയുന്നു വാക്ക് മ്യാവോ
വാക്കൊരു പാഴ്വാക്കാണോ
വെറും വക്കാണത്തിന്നാണോ
നാക്കിൻകൊടിയിലെ തീപ്പൊരിയല്ലേ
ചീറ്റുമ്പോൾ സൂക്ഷിക്ക വേണ്ടേ
നനയാതെ അക്കരെയിക്കരെ പോകാനെന്ത്
സുഖമെന്നോ! വാക്കൊരു പാലം
വലിക്കല്ലേ തച്ചു തകർക്കല്ലേ
വിട്ടുകൊടുക്കല്ലേ ചിതലിനും,
അതിരമ്യമാമീരാമസേതുവെ
വാക്കൊരു തീക്കൊള്ളി
രാജസൗധങ്ങളെയും കഴുമരത്തെയും
ചുട്ടു വെണ്ണീറാക്കുമ്പോളതു മാറ്റത...
സ്വത്വപ്രതിസന്ധി
ഞാവൽ മരങ്ങൾ കണ്ണാടി നോക്കുന്ന വനത്തിലെ പൊയ്ക.
അവിടെ ഒറ്റക്കാലിൽ നിൽക്കുന്ന വെള്ളപ്പക്ഷിയുടെ വേഷത്തിൽ
മഹാഭാരതത്തിലെ യക്ഷൻ ഒളിഞ്ഞിരുന്നു
ആഴ്ചകളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു.
ദാഹിക്കുന്നവരാരും ഒഴിഞ്ഞ ആവനാഴിയുമായി
ആ വഴി വന്നില്ല.
ജ്ഞാനിയായ യക്ഷന്റെ തൊണ്ട വരണ്ടു. അയാൾ പൊയ്കയിൽ
കൈക്കുമ്പിൾ ഇറക്കിയ നിമിഷം ഞാവലുകൾക്കിടയിലൂടെ
ഒരു അശരീരി മുഴങ്ങി :
"അരുത്. ആദ്യം എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം തരൂ. തന്നില്ലെങ്കിൽ താൻ കുടിക്കാൻ പോകുന്ന ജലം വിഷമയമാകുകയു...
കുരിശോർമ്മ
പരസ്യം
പത്രത്തിൽ ഒരു പരസ്യമിടാം:
അടിയന്തിരമായി ആവശ്യമുണ്ട്
പഴയ ചാട്ടവാറുമായി പുതിയ ഒരു പ്രവാചകനെ!
ദേവാലയത്തിന്റെ വിശുദ്ധാങ്കണത്തിൽനിന്നും വെള്ളിമൂങ്ങാ വ്യാപാരികളെയും ഹവാലകളെയും അടിച്ചോടിക്കാനുള്ള ആത്മവിശ്വാസവും അഭിരുചിയും ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം.
അഭിലഷണീയമായ മറ്റു യോഗ്യതകൾ : ഉദ്യോഗാർത്ഥിക്ക് രണ്ടു
സ്വർണ്ണക്കള്ളക്കടത്തുകാരെ അപ്പുറവും ഇപ്പുറവും നിർത്തി, ഒരു മരക്കുരിശിൽ രക്താഭിഷിക്തനായി ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും തൂങ്ങി നിൽക്കാൻ കെൽപ്പു...
അല്ല, ഛന്ദോബദ്ധമല്ല ഈ പരസ്യക്കവിത
1
ഡിസ്കോ പാർട്ടികളിൽ മയക്കുമരുന്നടിച്ചു
പൂസാകാറുള്ള നടനെ കാണാറില്ലേ മരുന്നുപരസ്യത്തിൽ ;
തല്ക്കാലം അയാളുടെ കുചേഷ്ടകളിൽ മയങ്ങാതിരിക്കാം.
ഒരു ഗൗളിയെ കണ്ടാൽപ്പോലും പേടിച്ചുതൂറുന്ന
മോഡൽപ്പെൺകൊടിയുടെ ധൈര്യമതാ
ആഡംബരക്കാർപ്പരസ്യത്തിലെ ഗ്രാഫിക് പുലിപ്പുറത്ത് !
സാത്താന്മാർ വേല ചെയ്യുന്നത് ദൈവകല്പനക്കനുസൃതമാകയാൽ
ഇവരോട് പൊറുക്കുക. എന്നാൽ ഇവരുടെ വലയിൽ കുടുങ്ങാതെ നോക്കുക. ഒരു കണക്കിന് വേട്ടക്കാരും ഇരകളാ,ഏതോ ബോർഡ്റൂമിൽ ഇരിക്കുന്ന അദൃശ്യനായ മറ്റൊരു മെഗാവേട്ടക്കാരന്റെ!
മെച്ചം തുച്...
മറഡോണ
കണ്ണൂരിലങ്ങ് വന്നപ്പോഴുമൊരു നോക്ക്
നേരിട്ട് കാണാൻ കഴിഞ്ഞില്ല!
കണ്ടിട്ടുണ്ടുറക്കമൊഴിഞ്ഞെണ്ണിയാൽ തീരാത്ത രാവിൽ
കളിത്തിരശ്ശീലയിലങ്ങയുടെ
കുറുക്കലും വിസ്താരവും കാല്പന്തിൻ
മാസ്മരികമാം അമ്മാനവും.
സ്വർണക്കപ്പിന് മുത്തമേകാൻ പിറന്നവൻ നീ
ദൈവം തൊട്ടതാം പാദങ്ങളാൽ കീഴടക്കി ലോകത്തെ;
കാൽപ്പന്തു വാങ്ങാൻ കാശില്ലാത്ത ബാല്യത്തിൽ
തുണിപ്പന്തു കെട്ടി കളിച്ചത്രെ നീ നഗരത്തെരുവിൽ.
കളിപ്പന്തിൻ കുറുംതെയ്യം നീ
വായ്മൊഴിക്കതീതം നിന്റെ കാൽപ്പന്തടിയുടെ
സ്വരവ്യഞ്ജനാഘോഷങ്ങൾ!
ചിലപ്പോൾ മെ...
ത്രികുത്തി
നോക്കുകുത്തി
മഴയോട് മഴ, പരിഭവത്തിലും വഴക്കിലും. വെയിലോട് വെയിൽ,
തിളച്ചുമറിയുന്ന അരിശത്തിൽ. തണുപ്പോടു തണുപ്പ്,
സൗന്ദര്യപ്പിണക്കത്തിൽ.
നിലാവോട് പൂനിലാവ്, രതിയുന്മാദത്തിന്റെ ഊഞ്ഞാലാട്ടങ്ങളിൽ.
കാലത്തിനും അവസ്ഥയ്ക്കുമപ്പുറം ഒറ്റപ്പെട്ടു പോയ അവൾ ജാലകത്തിനരികെ ഒരു നോക്കുകുത്തിയായി കാത്തിരിക്കുന്നു, പിണങ്ങിപ്പോയ പ്രീയന്റെ കാലൊച്ചകൾക്കായി.
പൊഴിഞ്ഞ കരിയിലകളിൽ മഞ്ഞുതുള്ളികൾ പതിഞ്ഞ സ്വരത്തിൽ
ഉടുക്ക് കൊട്ടുമ്പോൾ ഉടൽ വലിച്ചു കീറപ്പെട്ട ഒരു ച...
ദൈവം, അമ്മാവൻ, അമ്മായി പിന്നെ ഞാനും
വകയിൽ എന്റെ ഒരു അമ്മാവനാണ് ദൈവം!
വിഷുവിനു കൈനീട്ടം തരും. ഓണത്തിന് കോടിയെടുത്തു തരും.
ചെറുകുന്നത്തമ്മയുടെ ഉത്സവത്തിനു വട്ടപ്പന്തലിൽ തോളത്തിരുത്തി കൊമ്പനാനകളുടെ എഴുന്നള്ളത്ത് കാട്ടിത്തരും.
ഞാൻ മുതിർന്നപ്പോൾ, സ്വന്തം കാലിൽ നിൽക്കാറായപ്പോൾ
ഒരു ദിവസം അമ്മാവനെ കാണാതായി. എന്നെ വൈകാരികമായി നടുക്കിയ ഒരു ആകസ്മിക സംഭവമായിരുന്നു അത്. നന്നേ ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപെട്ട എനിക്ക് ആ തീരോധാനം ഒരു രണ്ടാം അനാഥത്വം സമ്മാനിക്കുകയായിരുന്നു...
മേഘരൂപൻ
അർണ്ണവത്തെപ്പോലെ അലറുന്ന
ആ മേഘരൂപനെ ആർക്കു തടുക്കാനൊക്കും!
നീതിയുടെ നാവു തുളച്ചു വചനങ്ങൾക്ക് പൂട്ടിടുന്നവർ
ഒരു പുതിയ നീതിമാന്റെ ചാട്ടവാറിന് മുന്നിൽ
ഒരു നാൾ പുറം കുനിച്ചു നിൽക്കേണ്ടി വരും.
നിഷ്കളങ്കരെ കുരിശിലേറ്റുന്ന
ദുഷിച്ചു നാറിയ അധികാരക്കസേരകൾ ഒരു നാൾ
ആക്രിക്കടയിലെ അന്ധകാരത്തിലേക്ക് തള്ളപ്പെടാതിരിക്കില്ല.
സത്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരെ അചഞ്ചലമായ സത്യംതന്നെ പരിരക്ഷിച്ചു കൊള്ളും.
തീപ്പന്തങ്ങളേന്തി അവരെ സ്വാഗതം ചെയ്യാം. അവരുടെ മുറിവുകളിൽ
കരുണയുടെ ലേപന...