വെണ്ണല മോഹൻ
പതിമൂന്ന്
സീതയ്‌ക്കെന്നും കൂട്ടായി മാറി രമാചൗധരിയുടെ ആ വാക്കുകൾ. “എന്റെ സ്‌നേഹം അറപ്പിക്കുന്നതല്ലെങ്കിൽ ഒന്നോർത്തുകൊളളൂ... സീത ഇവിടെ ഒറ്റയ്‌ക്കല്ല.” ശരിയാണ്. താൻ ഒറ്റയ്‌ക്കല്ലായിരിക്കും. രാമേട്ടൻ ഉണ്ടായിട്ടുപോലും താൻ ഒറ്റപ്പെട്ടുപോയി. ഭർത്താവിന്റെ മുന്നിൽ ആരുമല്ലാതായിത്തീരുന്ന ഭാര്യ. ഓർത്തപ്പോൾ ഒരു വല്ലാത്ത വൈജാത്യം തോന്നി. പാതിവ്രത്യത്തേയും ചാരിത്രത്തേയും എല്ലാറ്റിനെക്കാളും ഉപരി കാണുന്ന തനിക്ക് കൂട്ടായി കടന്നുവന്നിരിക്കുന്നത് ചില്ലിക്കാശുകൾക്കു മുന്നിൽ എല്ലാം മറന്നുപോകുന്ന പെണ്ണിന്റെ സ്‌നേഹവാക്ക...