വാസുദേവ് പുളിക്കൽ
അപൂര്‍ണ്ണം
അസ്തമിക്കാന്‍, വേണ്ടി ഉരുകുന്ന പകലുകള്‍,ഉദിക്കാന്‍ വേണ്ടി ഉഴലുന്ന രാത്രികള്‍,അനിവാര്യങ്ങളുടെ വൈരുദ്ധ്യം!ദിനരാത്രങ്ങള്‍ പോലെയൗവ്വനം വാര്‍ദ്ധക്യത്തിലേക്കുംവാര്‍ദ്ധക്യം മരണത്തിലേക്കും പ്രയാണം ചെയ്യുന്നു.നീലിമയോലുന്ന നിദ്രക്ക്വൈഢൂര്യമണിയിക്കുന്ന സ്വപ്നങ്ങള്‍ ഉണരുമ്പോള്‍ ചിതറിപ്പോകുന്ന ആ രത്നങ്ങള്‍ തേടിപകല്‍ മുഴുവന്‍ ഉരുകുന്ന മര്‍ത്യ ജന്മം.പകുതിയും പകുതിയും ഒന്നാകുന്നതല്ലാതെപകുതിക്ക് പൂര്‍ണമാകാന്‍ കഴിയുന്നില്ലപകുതി പകലും പകുതി രാത്രിയും പോലെമര്‍ത്ത്യന്റെ ജീവിതവും പൂര്‍ണമാകുന്നില്ല.അര്‍ദ്ധ ഹാരാര്‍പ്പ...
മധുരമീ ജീവിതം
ഒരു പൂ വിരിയുമ്പോള്‍ വലം വച്ചടുക്കുന്നവണ്ടിന്റെ ചുണ്ടിലെ പാട്ടേത്?തേന്‍ നുകരാന്‍ വെമ്പുംമോഹത്തിന്‍ ഇമ്പമാണോ?കാറ്റിന്‍ മൃദു സ്പര്‍ശംചിറകില്‍ മീട്ടുന്ന ഈണങ്ങളോ? വാക്കുകളില്ലാതെ മൂളുന്നരാഗങ്ങള്‍ എങ്ങനെ ശ്രുതി മധുരങ്ങളായി?പൂവിന്റെ ശോഭയോ, മാധുര്യമോവണ്ടിനെ ഗായകനാക്കി?വണ്ടുകള്‍ ഗാനം നിര്‍ത്തുമ്പോള്‍പൂവുകള്‍ വാടി പോകുന്നോ?വണ്ടുകളാര്‍ക്കാത്ത പൂവുകള്‍പൂവുകളല്ലാതാകുന്നോ?പൂവും , തേനും , വണ്ടും പ്രകൃതിപ്രദര്‍ശിപ്പിക്കും പ്രതിഭാസംജീവിത വാടിയില്‍ വണ്ടുകളാകുകമോഹന രാഗം പാടി പടരുകപൂത്തുലയട്ടെ സ്വപ്ന പൂക്കള്‍മധുവാ...
ലാനയുടെ ഭാവി പരിപാടികള്‍
ലാന പ്രഗത്ഭരായ സാരഥികളുടെ പ്രയത്നം കൊണ്ടും എഴുത്തുകാരുടേയും സാഹിത്യ പ്രേമികളുടെയും സഹകരണം കൊണ്ടും അഭിമാനിക്കത്തക്ക ഒരു സാഹിത്യ സംഘടനയായി വളര്‍ന്നിരിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, അമേരിക്കന്‍ മലയാളസാഹിത്യത്തെ വികസിപ്പിക്കുക എന്നീപ്രഥമ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി തന്നെയാണ് ലാനയുടെ പുതിയ ഭാരവാഹികള്‍ മുന്നോട്ടു പോകുന്നത്. ലാനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടെങ്കില്‍ ഭാരവാഹികളെ അറിയിക്കുന്ന പക്ഷം കണക്കിലെടുക്കുന്നതാണ്. വാസുദേവ് പുളിക്കല്‍...
ലാനയുടെ ഭാവി പരിപാടികള്‍
ലാന പ്രഗത്ഭരായ സാരഥികളുടെ പ്രയത്നം കൊണ്ടും എഴുത്തുകാരുടേയും സാഹിത്യ പ്രേമികളുടെയും സഹകരണം കൊണ്ടും അഭിമാനിക്കത്തക്ക ഒരു സാഹിത്യ സംഘടനയായി വളര്‍ന്നിരിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, അമേരിക്കന്‍ മലയാളസാഹിത്യത്തെ വികസിപ്പിക്കുക എന്നീപ്രഥമ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി തന്നെയാണ് ലാനയുടെ പുതിയ ഭാരവാഹികള്‍ മുന്നോട്ടു പോകുന്നത്. ലാനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടെങ്കില്‍ ഭാരവാഹികളെ അറിയിക്കുന്ന പക്ഷം കണക്കിലെടുക്കുന്നതാണ്. വാസുദേവ് പുളിക്കല്‍ ...
റൊമാന്‍ റിസ റിയലിസത്തിലെ സംക്രമപുരുഷന്‍
മലയാളത്തിലെ "ശ്രീ" എന്നാണ് വൈലോപ്പിള്ളി ശ്രീധമേനോന്‍ അറിയപ്പെടുന്നത്. ക്ലാസിക് ചിന്താഗതിയില്‍ വിട്ടുമാറി കാല്പനികതയിലും റിയലിസത്തിലും ഊന്നിയാണ് വൈലോപ്പിള്ളിയുടെ കാവ്യപ്രതിഭ വികസിച്ചു വന്നത്. ആധുനിക മലയാളകവിതയും റൊമാന്‍ റിസ റിയലിസ പ്രസ്ഥാനത്തിന്റെ സംക്രമസ്ഥാനത്ത് സംക്രമപുരുഷനായി നില്‍ക്കുന്ന കവിയായിട്ടാണ് നിരൂപകന്‍ വൈലോപ്പിള്ളിയെ വിശേഷിപ്പിക്കുന്നത്. റൊമാന്‍ റിസത്തിന്റെ ചായക്കൂട്ടുകൊണ്ട് തന്റെ കവിതകള്‍ വര്‍ണ്ണശബളമാകുന്നതിനേക്കാള്‍ ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെ ഭാവസുന്ദരനായി അവതരിപ...
കാമുകി
കിഴക്കുദിച്ചത് മുതൽ സൂര്യനെ കാത്ത് നിന്നു പടിഞ്ഞാറൻ ചക്രവാളം. സൂര്യൻ - സഹസ്രപാണിയുള്ള സമുദ്രത്തിന്റെ ആലിംഗനത്തിൽ മുഴുകിയാണ്ട് പോയി എന്തൊരു ചതി!! ദു;ഖം ഇരുട്ടായ് പിറന്നു സൂര്യനെ ഗർഭത്തിൽ വഹിച്ച സമുദ്രം ഒരു താരാട്ടിനു ശ്രുതിയിട്ടു വീണ്ടും കാത്തിരിക്കാൻ വേണ്ടി ചക്രവാളം ഉറക്കമായി പ്രണയചടവില്ലാതെ സൂര്യൻ കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചു പൊങ്ങി പടിഞ്ഞാറൻ ചക്രവാളം വീണ്ടും കാത്തിരുന്നു അവളുടെ കാമുകനെ രണ്ടുപേർ സ്വന്തമാക്കുന്നു കിഴക്കൻ ചക്രവാളവും അലയാഴിയും കാത്തിരിപ്പിന്റെ നോവും സുഖവുമായി അവൾ എന്നും കാ...
ഇരുട്ടും വെളിച്ചവും
ഇരുട്ടിന്റെ ദുർമുഖത്തുനോക്കി വെളിച്ചം പറഞ്ഞുഃ നീയുള്ളതുകൊണ്ട് എനിക്കെരിയേണ്ടി വന്നു ഞാൻ കെടുമ്പോഴാണ് നിനക്ക് ജന്മം കിട്ടുന്നത്. ഭവഭേദമില്ലാതെ ഇരുട്ട് അതു കേട്ടു നിന്നു വെളിച്ചമില്ലാത്തിടൊത്തൊക്കെ നിറഞ്ഞു നിന്നു ഇരുട്ട് മൗനമായി മന്ത്രിച്ചു; വിളക്കുകൾ കത്തുമ്പോഴും ഞാനുണ്ട്; വിളക്കു തേടുന്ന മനുഷ്യൻ ഇരുട്ടിൽ തപ്പിത്തടയാനും പഠിക്കുന്നു. അവന്റെ വിശ്രമം എന്റെ തണലിലാണ്. വെളിച്ചം അവനെ എപ്പോഴും കർമ്മനിരതനാകുന്നുഃ എന്നാൽ അവനെ രക്ഷിക്കുന്നത് ഞാനാണ്. അവന്റെ ഉറക്കം ഞാനാണ്. അവൻ സ്വപ്‌നം കാണുന്നത് അ...