വലിയോറ വി.പി
പതിരില്ലാമൊഴി
ഒരു ശിലയുരുട്ടി കുന്നിൻ നിറുകയിലെത്തിക്കാൻ ഒരു നാറാണത്തുഭ്രാന്തൻ വേണം അതു താഴോട്ടുമുട്ടിയട്ടഹസിച്ചു ചിരിപ്പാനേതു ഭ്രാന്തന്നുമാവും! കെ.പി.സുധാകർ, ചെന്നൈ ശിഷ്‌ടം അഷ്‌ടിക്കില്ലാതെനിക്കും മെഴുതിരിയുരുകുംമട്ടും കത്തീട്ടടങ്ങും ശിഷ്‌ടന്മാർ കുന്നുകൂടീയവനിയിലിനിഹാ! ശിഷ്‌ടരും ദുഷ്‌ടരാമോ? പുഷ്‌ടമോദം വളർത്തും വഴികളഖിലവും നഷ്‌ടമായുളളതാലീ- കഷ്‌ടപ്പാടിന്നൊരന്ത്യം വെറുമൊരു കനവായ്‌ത്തന്നെ ശേഷിക്കുമെന്നോ? ആര്യ സി.പി. മോഹങ്ങൾ ജീവന്റെയിതളുകളിൽ മോഹങ്ങൾ നിലാമഴയായി പെയ്യുമ്പോൾ പാറിപ്പറക്കുന്ന മോഹശലഭങ്ങൾ ജ...