വൈക്കം ബിജുമോഹനൻ
അയിത്തം
ഒരിക്കൽ ഒരു കവിയും ഒരു ഗായകനും ഒരാട്ടക്കാരനുംകൂടി പരശുരാമക്ഷേത്രത്തിലെ പ്രസിദ്ധനായൊരു ദൈവത്തെ കാണാൻ പോയി. (മൂവരും ംലേച്ഛന്മാർ). ദേവാലയത്തിലെ ദൈവത്തെ ഭരിക്കുന്ന ദൈവങ്ങൾ അവരെ തടഞ്ഞു. “ഞാനൊരു കാലിച്ചെക്കനാണ്.” കവി പറഞ്ഞു. “ഞാനൊരു വേണുവാണ്.” ഗായകൻ പറഞ്ഞു. “ഞാനൊരവിൽപൊതിയാണ്.” ആട്ടക്കാരൻ പറഞ്ഞു. അസംഭവ്യം. ആകാശം ഇടിഞ്ഞു വീഴും, കേരളത്തെ കടലെടുക്കും, പുണ്യാഹം ചതിച്ചു. ത്രിശുദ്ധി....സപ്‌തശുദ്ധി....! എറുമ്പുകൾക്കുകേറാം, പക്ഷികൾക്ക് കാഷ്‌ഠിക്കാം, പിടിച്ചുപറിക്കാരനും പെൺവാണിഭക്കാരനും പ്രദക്ഷ...