വി.ചന്ദ്രബാബു
നിഴൽതുരുത്തുകൾ
എനിക്കറിയാമായിരുന്നു, ഈ നിലാവിൽ എന്നോടൊപ്പമിരിക്കാൻ നീ വരുമെന്ന്. എന്നാൽ ഓരോ പൗർണ്ണമിയ്‌ക്കും ഞാൻ കാത്തിരുന്നത് നീ അറിയാതെപോയി അഥവാ അറിഞ്ഞില്ലെന്നു നടിച്ചിരുന്നു. എന്നും നിനക്ക് ഓരോ ഒഴികഴിവുകളുണ്ടായിരുന്നു, വരാതിരിക്കുന്നതിന്. അപ്പോഴൊക്കെ പ്രതിക്ഷ കൈവിടാതെ ഞാൻ കാത്തിരുന്നു. നിലാവിനെ എനിക്കുതന്നത് നീയായിരുന്നില്ലേ. അതിന്റെ മണമെന്നിലിറ്റിച്ചതും ആ നനവിൽ കുളിക്കാൻ പ്രേരിപ്പിച്ചതും നീതന്നെയായിരുന്നില്ലേ. ഒപ്പം കൂടാമെന്ന് കൊതിപ്പിച്ച് മോഹിപ്പിക്കുകയായിരുന്നു എന്നും. അങ്ങനെ എന്റെ കണ്ണുകളി...