ഉണ്ണികൃഷ്‌ണൻ പൂഴിക്കാട്
നാമാന്തരം
അയാൾ ഒരു നോവലെഴുതാൻ തീരുമാനിച്ചു. ആ നോവലിലെ വില്ലൻ കഥാപാത്രത്തിന് അവരുടെ സമുദായത്തിലെ ഒരു പേരാണ് നല്‌കിയിരിക്കുന്നതെന്നറിഞ്ഞ് ഒരുസംഘം ആളുകൾ അയാളെ ഭീഷണിപ്പെടുത്തി. ആ പേരുമാറ്റാൻ അയാൾ തീരുമാനിച്ചു. രണ്ടാമതുകൊടുത്ത പേര് അവരുടെ സമുദായത്തിൽപ്പെട്ട പേരാണെന്ന് ആരോപിച്ച് മറ്റൊരുസംഘം ആൾക്കാർ അയാളെ മർദ്ദിക്കാൻ ശ്രമിച്ചു. ആ പേരും അയാൾ മാറ്റി. മൂന്നാമത്തെ പേരിന്റെ പേരിൽ വേറൊരുകൂട്ടർ അയാളെ വീട്ടിൽകയറി വെട്ടിപ്പരിക്കേല്‌പിച്ചു. ഒടുവിലയാൾ ആ പേരുംമാറ്റി വില്ലൻ കഥാപാത്രത്തിന് ‘മനുഷ്യൻ’ എന്നു പേരിട്...