ഉല്ലാസ്
കാത്തിരിപ്പിന്റെ ചിരി
കാത്തിരിപ്പെന്നോട് പറഞ്ഞു,
ക്ഷമിക്കാൻ,
ഒരു ദല്ലാളിന്റെ മട്ടിൽ,
നാളേക്കുനോക്കിരിക്കാൻ.
ഓർമ്മകൾ കാന്തിവലിച്ചസ്ഥിയായി,
നെഞ്ചു മാത്രം തുടിച്ചു,
വരും വരുമെന്നു മൂളുന്ന
മൃതപ്രായരായ വണ്ടുകൾ,
മുട്ടയിട്ടു,
പഴകിയളിഞ്ഞ മാംസം,
ഞൊട്ടിയാൽത്തെറിക്കുന്ന
-
ഞരമ്പുവരിഞ്ഞുവെച്ചു.
ആരുമാവഴിവരാതൊരിക്കൽ -
ഞാൻ മരിച്ചപ്പോളാരൊക്കെയോ-
അലറിക്കരഞ്ഞു, റീത്തു വെച്ചു.
എനിക്കിഷ്ടപ്പെട്ടത്,
ഒരുകൂട്ടികൊടുപ്പുകാരന്...