ടി.ഗിരിജ
പിടയ്‌ക്കുന്ന വാൽ
കൊച്ചുവാൽക്കഷണമാമെന്റെ സ്വാതന്ത്ര്യചിന്ത പാമ്പുപോൽ ഫണം വിതിർത്താടുവാനാഞ്ഞീടുമ്പോൾ നീർക്കോലി ചിരിയ്‌ക്കുന്ന കൊച്ചു മാളത്തിൽ വേട- നോടിച്ച മുയൽ അഭയാർത്ഥിയായണഞ്ഞതും ഫലിതം കേട്ടും കണ്ടുമെന്തിനോ കരച്ചിലി- ന്നുളളിലൂടല്‌പം ചുണ്ടുകോട്ടിയ ചിരികോർത്തും അറ്റുപോയതാം വാലു ചലിയ്‌ക്കാതേതോകുണ്ടി- ലൊളിച്ചു കിടന്നേറെത്തപിച്ചു പുകഞ്ഞതും സത്യമാണറിയുന്നു-‘വാനരന്മാർക്കു വാൽമേൽ ശൗര്യമെന്നതാം സത്യം...’ പിടയ്‌ക്കാ വാലിൻ ഗതികേടിനെപ്പഴിചാരി ചിരിച്ചുകുഴഞ്ഞുളളിലാത്മഗൗരവം കൊന്നും പല്ലിയെത്തിരയുന്ന കണ്ണുകൾ കഴയ്‌ക്കുമ്പോ- ഴെ...