സൂര്യ ഗായത്രി
ഒരു ചിരപുരാതനസ്ത്രീ
അവൾക്ക് മാൻകുഞ്ഞുങ്ങളെ
ഇഷ്ടമായിരുന്നു.
കൊമ്പ് കുലുക്കി ചാട്ടങ്ങളെ
ഓടിയും കിതച്ചും നിന്നും ഇരുന്നണച്ചും
ഇമചിമ്മിക്കൊണ്ടുമുള്ള 'വാ വാ' വിളികളെ.
അനന്തമാർന്ന വിപത്തിലേക്ക്
കണ്ണഞ്ചിപ്പിച്ച് ഉറക്കം കെടുത്തുന്ന
സ്വർണ്ണവർണ്ണത്തെ.
അവൾ അടുപ്പിന്റെ പെരുന്തീനാക്കിലേക്ക്
നോക്കിക്കൊണ്ടിരിക്കുമ്പോൾ
കരിഞ്ഞ കനലുകളിൽ സൂര്യനെക്കണ്ടു.
അതിലൂടവൾ നടന്നുനടന്നൊരുവനിൽ നിന്ന്
അവനവനിലേക്ക് സ്വയം നാടുകടത്തി.
അവൾ പെണ്ണുങ്ങൾക്ക്
അതിർത്തി വിലക്കപ്പെട്ട രാജ്യത്തെ
കപ്പലിന്റെ അണി...
ബ്രോഡ്കാസ്റ്റ്
സത്യാനന്തരകാലത്ത്
ഭൂമിയിൽ മുഴുവൻ തൊഴുത്താണ്.
അവനവനിലേക്ക്
കുടിയേറിയ ഭിന്നരൂപികളും
അടിമകളുമായ കീടങ്ങളുടെ,
അകിട് വീർത്ത
കുളമ്പ് രോഗമുള്ള
ജെഴ്സി പശുക്കളുടെ.
പ്രീണനങ്ങളിൽ ആളുകളെല്ലാം
ബഹുരൂപികളാണ്
പരസ്പരം കൊള്ളയടിച്ച്
യുക്തിയെ വെടിവെച്ചിട്ട്
കപ്പം പിരിച്ച് അവരിലൊരാൾ രാജാവാകുന്നു
അണികൾക്കയാൾ
സ്നേഹവായ്പ്പിന്റെ
അവസാനത്തെ അത്താഴം വിളമ്പുന്നു.
അവർ ഓരോ നുണയ്ക്കും
ഓരോ കല്ലെടുത്തു വയ്ക്കുന്നു
കുരിശേറിയൊരാൾക്ക് നേരെ
പിന്നൊരിക്കൽ ഉന്നം പിടിക്കുവാൻ.
അടിമകൾ പുഴക്ക...
ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നു
ഭയത്തിന്റ കറ
ചുണ്ടിലൊട്ടിപ്പിടിച്ചു.
ഇപ്പോൾ തൊണ്ടയിൽ നിന്ന്
വെള്ളം താഴോട്ടിറങ്ങാറേയില്ല.
ചുവരിലെ പഴയ ഫോട്ടോ
ഏറെക്കുറെ പശയടർന്നു തുടങ്ങി
ഫോട്ടോയിലെ ആള്
തോന്നുമ്പോലെ ഇറങ്ങി നടക്കാനും
കേറിവരാനും തുടങ്ങി,
മരിച്ചവർക്ക് എന്തുമാവാം.
അവർ ഇരുട്ടിലെ മഴയിൽ
വാഴയിലയനക്കി
കരിയില ഉതിർത്ത് കൊണ്ടു
ഭയത്തിന്റെ കറ വിതറും.
വെളിച്ചത്തിന്റെ ഉദ്യാനത്തിലെ
പൂക്കളെ തല്ലിക്കൊഴിച്ചിടാൻ അവർ
ഇരുമ്പുലക്കകൾ വളർത്തുന്നു.
പോകും വഴികളിൽ
ആരുടെയോ നിഴൽ പിന്തുടരുന്നു
കറുത്ത ഉണങ്ങിപ്പിടിച്ച
കറയൊന്ന...
എന്റെ ജനത എന്ത് കൊണ്ടു സ്വയം തീകൊളുത്തി സമരം ചെയ്യ...
കൊടുംമഴയ്ക്കൊപ്പം
മൊബൈലിലെ
മങ്ങിയ ബ്രൈറ്റ്നസിൽ
ഇളംചൂടിലെരിയുന്ന സൂര്യനെപ്പോലെ
പടിഞ്ഞാറേക്ക് ചെരിയുന്നു
പൊളിഞ്ഞ വീട് പോലൊരു തടവറ.
തകർന്ന വീടുകളുള്ള ഗ്രാമങ്ങളാണ്
ഏറ്റവും കൂടുതൽ തീപ്പെട്ടിയുരക്കുന്നത്
മൃദുലഭാഗങ്ങളിൽ കനലു വീഴ്ത്തുന്നത്.
അതായത്; അവർക്ക്
പൊള്ളുന്നതായിരുന്നു ഭേദം,
പൊള്ളിക്കുന്നതിനേക്കാൾ.
കരുവാളിപ്പിന്റെ നിറമുള്ള
ഇരുട്ടിലെ ഉണർവ്വായിരുന്നു
അവർക്ക് മരണത്തിനറുതി.
പെട്ടന്നുപെട്ടന്ന് കരയുന്നതവർ
കുറച്ചു കൊണ്ടു വന്നു.
കടുംനിറങ്ങളിൽ ഇഴചേർന്നു.
...
ഉപ്പുകല്ലും താപ്പാമ്പും
ഇഷ്ടമുള്ളിടത്തെല്ലാം
കേറി നിരങ്ങി
നീണ്ടു നീണ്ട് പോകും
അടുക്കളയിലെ അടച്ചൂറ്റിപ്പലക പോലെ
ഒരു പരപ്പൻ തല.
വീടിന്റെ അങ്ങേത്തലയ്ക്കലേക്ക്
എണ്ണക്കറുപ്പുള്ള ഉടലും മിന്നിച്ചു കൊണ്ട്
ഓയിൽ സ്കിനുള്ള സ്ലിം ബ്യുട്ടിയായി
വിലക്കപ്പെട്ട ഇടങ്ങളിലൂടെ
അന്നനട നടക്കും വിമുഖ.
വിശന്നു മൊരിഞ്ഞ
ഒതുങ്ങിയ ആലിലവയറിഴച്ച്
തലങ്ങും വിലങ്ങും ചട്ടുകത്തല നീട്ടി
അഴുക്കുകളിൽ മണ്ണിരയെ തേടും.
ലോകത്തിലെ ഏറ്റവും ചെറിയ ഒച്ച
താപ്പാമ്പിന്റെ ഇഴയലാണ്.
ഉപ്പിനോളം അലിഞ്ഞു പോകുമുടൽ
അതിന്റെ പോക്കുവരവുകൾ
ഭൂപടത്ത...
ഭയത്തിന്റെ നിറം എന്തായിരിക്കും?
ഭയം,
ആളുകൾ സ്വയം പണിതൊരു
തടവറയുടെ പേരാണ്.
അതിന്റെ നിറം എന്തായിരിക്കും?
കൊടുംതണുപ്പിൽ വിറുങ്ങലിച്ച്
ചോര വാർന്ന വിളറിയ വെളുപ്പ് .
അതിന്റെ കടുപ്പം എങ്ങനെയായിരിക്കും?
മരണത്തിനും ജീവിതത്തിനുമിടയിലെ
ശൂന്യമാർന്ന അനന്തതയുടെ അഴി .
തടവറയിൽ ഭയത്തിന്റെ കൊടി
ഉയർന്നു കൊണ്ടിരിക്കും.
അടിമത്വമാണതിന്റെ മുദ്രാവാക്യം.
നിശബ്ദത വിധേയത്വവും.
സ്വാതന്ത്ര്യത്തിന്റെ തൊണ്ണൂറുകൾക്ക് ശേഷം
ഇരുപതുകളിൽ അത് ഭൂപടത്തെ
കൊല ചെയ്തു കൊണ്ടിരിക്കും.
ഭയത്തിന് ജനാധിപത്യമെന്നും പര്യായം.
ഒരു നോക്കു...
പരിണാമത്തിന്റെ വഴി
പുലർച്ചെ ഒരീയാംപാറ്റ
വെളിമ്പുറത്ത് നിന്ന്
ഇറയത്തെ ജനലഴിയിൽ വന്നിരുന്നു.
മെറ്റമോർഫോസിസ് ,
ചിതലിൽ നിന്നാണവന്
ചിറക് മുളച്ചത്.
അവൻ പുറ്റുമണ്ണിൽ നിന്ന്
ഒറ്റയ്ക്ക് വന്നതാവണം, ജീവനോടെ.
കൊടിയ വേനലിന്റെ തീ പിടിച്ച
ക്രിമറ്റോറിയം പോലെയൊന്ന്.
അതിലവൻ ജീവിതമായിരിക്കാം
ദഹിപ്പിച്ചു കഴിഞ്ഞത്.
മഴ പെയ്യുമെന്നവൻ ഉറപ്പായും
സംഭ്രമിച്ചിട്ടുണ്ടാകണം.
തീർച്ചയായും
കൂട്ടം തെറ്റിവന്നതാവില്ലെന്ന് നിശ്ചയം.
അവൾ സുകന്യയെപ്പോലെ ക്രിമറ്റോറിയത്തിലേക്ക്
ചുഴിഞ്ഞു നോക്കുന്നു,
ച്യവനമഹർഷിയുടെ
കണ്ണുക...
വീടൊരു ‘ സ്മാർട്ട് ഹോമാ’ണ്
വീട് ഓർത്ത് വയ്ക്കുന്നത്
അതിനിഷ്ടപ്പെടുന്ന
ഏതാനും നിഴലുകളെയാണ്.
അടുക്കളയിലെ മണം
അമ്മയെ ഓർമ്മിപ്പിക്കും.
ഉമ്മറത്തെ നിഴൽ അച്ഛനെയും.
വീടിനെ ഓർക്കുമ്പോൾ നമ്മള്‍
ആരെയോർക്കും?
ആരെയോർക്കുമ്പോൾ നമ്മള്‍
വീടിനെയോർക്കും ?
ഓരോ മുറിക്കുള്ളിലെയും
ഓരോ ശരീരങ്ങളുമപ്പോൾ
അടുക്കളപ്പുറത്തെ പുക പോലെ
വീടിന്‍റെ മറയത്തിരുന്ന്
ചുറ്റിത്തിരിയുന്നുണ്ടാകും .
മക്കള്‍ എപ്പോഴും കുഞ്ഞുങ്ങളാണെന്ന്
വെറുതെ ആശിക്കുന്ന പഴയ വീടിന്‍റെ
ചുവരുകൾ മാത്രമാണ്
അവര്‍ക്ക് ചുറ്റുമുണ്ടാകുക.
'ആരും മരിച്ച...
പ്രണയസ്ഥലികളിൽ വെച്ച് മഷിവാർന്ന് മരിച്ചിരിക്കുന്നു...
അതിശൈത്യകാലത്ത്
ചിതൽ തിന്ന പുസ്തകത്തിൽനിന്നും
രാജിവച്ചിറങ്ങിയ അപ്രകാശിതവും
അപൂർണ്ണവുമായൊരു
വിമത കവിത നിശബ്ദവും യുദ്ധസമാനവുമായ
പ്രണയസ്ഥലികളിൽ വെച്ച്
മഷിവാർന്നു മരിച്ചിരിക്കുന്നു .
പ്രണയത്തിന്റെ ഏതോ
അതിശൈത്യകാലം തൊട്ടു
വിമത കവിതയൊരു ചെമ്മരിയാടായിരുന്നു.
മുറിച്ചു മാറ്റാത്ത രോമവുമായത്
വ്യസനസീമയുടെ ഒടുക്കം
കളഞ്ഞു പോയ മുറിയുടെ
താക്കോൽ കണ്ടെടുക്കുന്നു.
പൊളിഞ്ഞു വീഴാറായ
പഴയ ലോഡ്ജിന്റെ
വാടക തീർപ്പ് കൽപ്പിച്ചാണ്
ഇറങ്ങിപ്പോകുന്നതെന്ന്
വിമത കവിത ഭൂമിയി...
സ്വർഗവാതിൽ പക്ഷി
ഞാൻ നാളുകളേറെയായി
സ്വർഗ്ഗവാതിൽ തുറക്കുമെന്ന്
ആളുകൾ വിശ്വസിക്കുന്ന
ആ പക്ഷിയുടെ പിറകെയായിരുന്നു.
എന്നിട്ട് നിനക്കതിന്റെ നിഴലെങ്കിലും
കാണാൻ കഴിഞ്ഞോ?
അതോ കാരമുള്ളുകൾ കൊണ്ട്
നീ മുറിഞ്ഞപ്പോൾ എന്തിനെന്നു
ചിന്തിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നോ.?
നീയെന്നോട് ചോദിച്ചു.
ഞാൻ ജന്മത്തിന്റെ
പടികൾ കടന്നിരുന്നില്ല.
വയസ്സുകൾ എണ്ണിത്തെറ്റിയ
പടവുകൾ നിറയെ
എന്നെയും നിന്നെയും കാത്ത്
മുഷിഞ്ഞ ഉറുമ്പുകൾ
നമ്മുടെ മറ്റൊരു ജന്മത്തെ കാത്തിരിക്കുകയായിരുന്നു
അപ്പോൾ.
ചിതലുകൾ ചിറക് മുളച്ച...