ആദിത്ത് കൃഷ്ണ ചെമ്പത്ത്
പല്ലവി
കാറ്റിന് എപ്പോഴെങ്കിലും
തണുപ്പിൻ്റെ സുന്ദരികളെ
കുറിച്ച് അറിവു കിട്ടിയിട്ടുണ്ടൊ?
ദേഹത്ത് ഉപ്പു രുചിയുള്ള
വിയർപ്പൊറ്റുന്ന,
ശൈത്യത്തിൻ്റെ കാൽ -
ചിലങ്കകളണിഞ്ഞ്,
ഈറൻ മുടി കോതി കെട്ടുന്ന
മല മുകളിലെ
മൂടൽമഞ്ഞിൻ്റെ സുന്ദരി...
അവളുടെ ഈറൻ
മുടിയുടെ ഗന്ധത്തിൽ
ഈ കാറ്റ് വീശിയെങ്കിൽ
അവളൂറ്റുന്ന പൂ നനവുള്ള
തേൻ മലയിറങ്ങി
വണിക്കുകൾ വന്ന്
സ്നേഹത്തോടെ തന്നെങ്കിൽ ...
ഈ മൊട്ടക്കുന്നിലേക്ക്
പറുദീസ പക്ഷികൾ
കൂടണ...
അവസാനത്തെ കവിതക്കുള്ള സമയം
മരണ പെടുന്ന ദിവസത്തിൽ,
ആരുടെയൊക്കെ ആത്മാക്കളാണ്
എനിക്ക് കൂട്ടായി വരുന്നതോർത്ത്
ചിത്ര പുരയിൽ എൻ്റെ അമ്മൂമ്മ വരച്ച
നഗ്നചിത്രങ്ങൾക്കു കീഴെ എൻ്റെ
അവസാനത്തെ കവിത ധ്യാനിച്ചിരിക്കുകയാണ്
ഞാൻ...
മലയിടുക്കുകളിൽ നിന്ന് മഴപ്പെണ്ണുങ്ങൾ
പാദസര കിലുക്കത്തോടെ വന്നിരമ്പുന്ന
ഒരു പേ പിടിച്ച സന്ധ്യ....
ഇഷ്ടിക ചുമരിൽ അമ്മൂമ്മ വരച്ച
ഒരിണപ്രാവിൻ്റെ ചിത്രം, എൻ്റെ
കവിതയെ കീറി മുറിക്കുന്നു.
ഞാൻ ഓമനിച്ച്നിർത്തിയ എൻ്റെ
വരികളെ തിമിംഗല പിടിത...
പാലപ്പൂവിന്റെ മണമുള്ള ചോര
ഇപ്പോഴും പാലകൾക്ക്
യക്ഷിയുടെ മണമാണ്
അമ്പലങ്ങളിലെ
പെൺചിത്രങ്ങളുടെ
വടിവാണ്
മുഴുവനായും നനയാൻ
കെഞ്ചുന്ന
ഒരു കുഞ്ഞുപാലയുടെ
കുണുങ്ങാച്ചി പാലയുടെ
ദാഹമാണ്...
കാളകൾ കടിച്ചെടുത്ത
പെൺ വള്ളികളുടെ
വേലിയ്ക്കരികിൽ
യക്ഷിപ്പെണ്ണ്
ആൺ ദാഹത്തോടെയിരിക്കും
നടവഴിയിലെ
മീശ പിള്ളേരുടെയും
നെഞ്ചിലും തുടയിലും
പെൺകാടുകൾ പോലെ
രോമംവളർന്ന
അമ്മാവന്മാരുടെയും
ഉടുമുണ്ട്
അഴിക്കും
പാല പൂവിട്ട്
പൂജിച്ച
കള്ളും പൂമ്പൊടിയുടെ
കഞ്ചാവും കൊടുക്കും
അവരു...
തൂക്കുകയർ കവിത
മരണം കൊണ്ട്
കവിത എഴുതിയവരുടെ
നാട്ടിൽ
വെളുപ്പു കൊണ്ട്
കറുത്തു പോയ
കള്ളക്കണ്ണാടികൾ
മജ്ഞകൊഴുപ്പില്ലാത്ത
വരികളുടെ
പ്രതിബിംബങ്ങൾ.
പള്ളികളിൽ
മരണമണി
മുഴങ്ങുന്ന സമയം
ചെമ്പരത്തിക്കാട്ടിലെ
വിപ്ലവം മണത്ത്
വന്നു.
ഇറച്ചിവെട്ടുകാരന്റെ
കാളകൾ
ചോര കൊണ്ട്
വിളഞ്ഞു കിടപ്പുണ്ട്
കുഴിമാട രൂപമുള്ള
നെല്ലുകൾ.
നട്ടെല്ലു പൊട്ടിച്ച്
പതിരു തിരിച്ച്
കഴുത്തരികൾ
കൊണ്ടുപോയി
അപ്പൂപ്പനെ കൊന്ന
ഗില്ലറ്റുകൾ.
ഉമ്മറത്തിണ്ണയിൽ
തൂലികാ മുടി പറത്ത...
വിശുദ്ധ കുപ്പായം
ദൈവ കൂരയിലെ
മാലാഖമാർക്ക്
പട്ടു കുപ്പായം
തുന്നുന്നവരാണ്
വെള്ളി കൊലുസിട്ട
ഭൂമി പെണ്ണുങ്ങൾ
മഴ മൂക്കുത്തികളിട്ട
രാത്രിമാനത്ത്
പറന്നു വന്ന
വെളുത്ത കൊറ്റി -
കളെ നോക്കി
കറുത്ത മാലാഖക്ക്
കറു കറുത്ത
കുപ്പായം തുന്നുന്നു.
അതിർത്തി -
പാടങ്ങളിലിരുന്ന്
പെൺപരുത്തികൾ
പതുക്കിനെ ചിരിക്കുന്നു.
ആകാശവും
കടന്നെത്തുന്ന
പരുത്തി തോട്ടത്തിലെ
ദിവ്യ പെണ്ണുങ്ങടെ
ഉടലോർത്ത്
ആൺ പരുത്തികൾ
തേനീച...
ഉടലിൽ വരി പൂത്ത കവിത
എൻ്റെ മരണത്തിൽ നിന്നും
എനിക്ക്,
ഉയർത്തെഴുന്നേൽക്കണം
പോലും
കഷ്ടമായി പോയല്ലോ
വളരെ കഷ്ടം തന്നെ.
ഇഴപിരിഞ്ഞ്
ഇരുകരകളിലെത്തുകയാണ്
ഉടലിൽ വരി പൂത്ത നീയും
കറു കറുത്ത വെള്ളം കൊണ്ട്
വാടി ചീഞ്ഞ ഞാനും..
ഞാനെപ്പോഴും
മറന്നു പോകുന്നു
ഉടലിൽ വരി പൂത്ത
നിനക്ക് ചുറ്റും ആയിരം
തേനീച്ചകൾ വട്ടമിട്ടു
പറക്കുന്നുണ്ടെന്ന്
അവ കവിതയുടെ
തേൻ നുണയുന്നു.
പ്രണയ കൂട്ടിൽ
അത്
നട്ടപ്പാതിരക്കൊളിപ്പിക്കുന്നു.
ഞാനിപ്പോ...
അമ്മിഞ്ഞ കവിതകൾ
കവിതകളെല്ലാം
കൂമ്പിയ
അമ്മിഞ്ഞ പോലാണെന്ന്
കാടോരത്ത്,
കുടിച്ചു വറ്റിച്ച
ചാരായ പുഴകളെണ്ണി
മാറുമറയില്ലാത്ത
ഷാപ്പു പെണ്ണുങ്ങൾ പറയുന്നു.
അവർ
ചൂരൽ കൊട്ടകളേന്തി
കാടുപെറ്റ
കവിതകുഞ്ഞുങ്ങളെ
തേടുന്നു.
തേടുന്നതിനിടയ്ക്ക്
കുമിഞ്ഞുകൂടുന്നു
ശുക്ല സഞ്ചി
കാവ്യങ്ങൾ
അവപെണ്ണുങ്ങടെ
അടിപ്പാവാട
വലിക്കുന്നു.
കാട്ടു ഗുഹകളിൽ
അടയിരിക്കുന്നു.
വെടിയൊച്ച കൊഴുപ്പുള്ള
പുരാണങ്ങൾ
അവ മണത്ത്
രാമ ചെള്ളുകൾ
കൊമ്പുക...
ഘടികാര തെരുവ്
കുമ്മായം
പൂശി വെളുപ്പിച്ച
ചുമരിലെ കറുത്ത
ഘടികാരം പറഞ്ഞു.
എൻ്റെ തോളാണി
കല്ല് വിരിച്ച
തറ തലപ്പിൽ
വീണു ചിതറിയേക്കാമെന്ന്.
വേലിക്കെട്ടിലെ
നാഴികകളിൽ
വെന്ത
ഇറച്ചി മണത്ത്
ഇന്ത്യൻ നായ,
തെരുവു മൂലയിൽ
ചോരകക്കിച്ചു തൂറി.
നെൽപ്പാട
വിള കരിഞ്ഞ
കാര്യാലയ
മതിൽ കെട്ടിലിരുന്ന്,
അമേരിക്കൻ
പൂച്ചകളെ നോക്കി
വിശപ്പോടെ
കുരച്ചു.
പൂച്ച വാലിൻ്റെ
നിഴലടിഞ്ഞു.
മൂക്ക്
മീശയൊതുക്കി
വന്ന പരദേശി
കപ്പലുകാർ,
ചാന്തുടുത്ത
...
അമ്മയും കുഞ്ഞും
അമ്മയും കുഞ്ഞുമായി
പായുന്ന കാളചക്ര വണ്ടിക്ക്
രണ്ട് മുലഞ്ഞെട്ട് ,
മുല വെള്ള
പാച്ചിലകത്തുള്ള
മാറുമറ.
വണ്ടി തലപ്പിലെ
കുരുവിയമ്മ കരച്ചിൽ
കേട്ട്,
നാട്ടിട്ട വഴിച്ചുറ്റിൽ
ചാരായ പെണ്ണുങ്ങളിറങ്ങി.
പെൺബീഡി ചുവയുള്ള
ആണുങ്ങൾ
തള്ളതവളകളെ
പൊരിച്ചെടുത്തു.
കുഞ്ഞിക്കണ്ണു നോക്കി,
കുശിനിയടുപ്പിലെ
അരി വെന്താൽ
കുഞ്ഞിന്
കൊടുത്തേക്കാമെന്ന്
അമ്മച്ചിമാർ..
മുലയൂട്ടാൻ
നാട്ടു ചെക്കന്മാർ തുരക്കാത്ത
ചുമർ താരാമെന്ന്,
പൈങ്ക...
പെണ്ണു ചത്തതിന്റെ തലേന്നാൾ
പെണ്ണു ചത്തതിന്റെ
തലേന്നാൾ
പടിയിറങ്ങി പോയി
വീടിന്റെ തീൻമേശ
ചാനൽ പുറ്റിന്റെ
എട്ടു മണി നോട്ടങ്ങൾ.
കൂടു തുറന്നപ്പാടെ
പോയി വെള്ളം -
താ പെണ്ണേയെന്നൊച്ചിയിട്ട്,
കുറുകുന്ന
അമ്പലപ്രാവുകൾ.
പെണ്ണിന്റെ
വെടിയൊച്ച കൊഴുപ്പുള്ള
നിശ്വാസ കാറ്റേറ്റ്,
കുടിലോട്ട ചെരുവിലെ
തെരുവുപട്ടി കുരച്ചു.
എന്റെ ഇറച്ചി താ
പെണ്ണേ എന്നാർത്ത്
ചങ്ങല കെട്ടുടച്ചു.
മുലവഴുപ്പുള്ള
മലഞ്ചെരുവു കിതച്ചു.
ഒരിക്കൽ
കടിച്ചിട്ടുക...