Home Authors Posts by ആദിത്ത് കൃഷ്ണ ചെമ്പത്ത്

ആദിത്ത് കൃഷ്ണ ചെമ്പത്ത്

21 POSTS 0 COMMENTS

ഗാന്ധിയുടെ പല്ലുകൾ

  ഗാന്ധിയുടെ കല്ലറ എന്നും അടിച്ചുവാരുന്നവളുണ്ട് ചെങ്കോട്ട കണ്ണുള്ളവൾ, താജ് മഹലിൻ്റെ ചിരിയുള്ളവൾ, അങ്ങനെ അങ്ങനെ, കാശ്മീർ പൂക്കളുടെ മണമുള്ളവൾ, കുടിലിൽ നിന്ന് വെളുപ്പിനെ പുറപ്പെടുന്നവൾ, ഇടമുറിയാതോടുന്ന വണ്ടികൾ കടന്ന്, ഇമ ചിമ്മാത്ത, തെരുവുവിളക്കുകളിലൂടെ, വഴിയോരങ്ങളിലൂടെ, എത്തുമ്പോഴേക്കും രാവിലത്തെ നടത്തവും കഴിഞ്ഞ് ബാപ്പു, കല്ലറക്കുള്ളിൽ മയക്കത്തിലാവും.   അവളുടെ കുട കമ്മലുകളും പാദസരങ്ങളും അപ്പോൾ മിണ്ടാറേയില്ല.   ഗാന്ധിയുടെ കല്ലറ...

സുറുമക്കണ്ണി

അവളെന്നും സുറുമക്കണ്ണിയായിരുന്നു. മാപ്ലകുന്നേന്ന് പാറണ വെള്ളപ്പറവകളുടെ എണ്ണം നോക്കി, അവൾ പറയും 'എട്ട്...' 'പത്ത് ' അവൾക്കെണ്ണം തെറ്റാറുണ്ടാവില്ല. ഒരിക്കലവൾ പറഞ്ഞു. 'കാക്കതൊള്ളായിരം...' അവറ്റകൾ കുന്നിൻ്റെ പൊറകിൽ, വെളിച്ചം തട്ടാതിരിപ്പുണ്ടെന്ന്...   അവിടെ പൊട്ടക്കെണറ്റില് ആയിരമായിരം മുട്ടകൾ വിരിയാൻ കാത്തുനിക്കുന്നുണ്ടെന്ന്..   സുറുമക്കണ്ണിയുടെ മൈലാഞ്ചി കല്യാണമാണ് നാളെ... അവൾ ചോദിക്കുന്നു. ഏതു നിറത്തിലുള്ള ഉടുപ്പണിയും... അവൾക്...

തണുപ്പുകാലത്തെ അവൾ

        കണ്ടിരുന്നോ എന്നെ? തണുപ്പുകാലങ്ങൾ അപ്പോഴേക്കും കഴിഞ്ഞുപോയിരുന്നു. ഇപ്പോൾ വെയിലാണ്, കുടമുല്ല പൂക്കളുടെ അതിരിൽ, ദഹിച്ച, നോട്ടമെറിയണ, രക്തപുഷ്പം പോലെ വെയിൽ,   കണ്ടില്ലല്ലേ മരവിച്ച രാത്രികൾ കഴിഞ്ഞ് ഞാനെത്തുമെന്ന്, അറിഞ്ഞിരുന്നില്ലല്ലേ...   തണുപ്പുകാലത്ത്, വെയിൽ കായാനായി വിരിച്ച എൻ്റെ, നനഞ്ഞ സാരികൾ, ഇപ്പോളെവിടെയാണ്,   അതിലെ, തേനൊറ്റുന്ന അടിവാരപ്പൂക്കളെ, ഏതു പോക്കിരിവെയിലാണ് കരിച്ചു കളഞ്ഞത്? ...

നീർമാലി

        എൻ്റെ അകക്കണ്ണ് പൊട്ടിപ്പോകുന്നു. നീർമാലീ.. അടിവാരം ഇപ്പോൾ സൂര്യകാന്തികളെ പെറ്റിടുന്ന സമയമാണ്.   നാട്ടിൽ, സൂര്യകാന്തിപ്പൂക്കൾ വിരിയുന്നത് പുഴയ്ക്ക് വേണ്ടിയാകണം കുരുവികൾക്കു വേണ്ടിയാകണം. ഒന്നാം കുന്നിനപ്പുറത്തെ ടാർ റോട്ടിലൂടെ മഴയത്ത് തൊപ്പിക്കുടപിടിച്ച് പോകുന്ന കിന്നാരക്കുട്ടികൾക്ക് വേണ്ടിയാകണം.   അതുമല്ലെങ്കിൽ മഴവില്ലിൻ്റെ നിറങ്ങളേതുമുള്ള ചായംകൊണ്ട് ഞാൻ വരച്ച നീർമാലിയുടെ ദേഹത്തെ നനഞ്ഞ മഞ്ഞ് തുള്ളികൾക്...

മൂന്നു മുലയുള്ള പെൺകുട്ടി

    "എനിക്ക് രണ്ടേ രണ്ടു മുലയേയുള്ളൂ" ക്ലാസ്സു മുറി നിശബ്ദമാക്കികൊണ്ട് പെൺകുട്ടി ആവർത്തിച്ചു പറയുന്നു. പുറത്തെ ചാറ്റൽ മഴ വിറയ്ക്കുന്നു. പെൺകുട്ടികൾക്ക് മൂന്ന് മുലയുണ്ടെന്ന് മരിച്ചു പോയ അമ്മയാണ് സ്വപ്ന- ത്തിൽ വന്നു പറഞ്ഞത്. കറുത്ത കമ്പളത്തിൽ മരണത്തട്ടേൽ കിടന്ന അതേ വിറങ്ങലിച്ച അമ്മയുടെ മുഖം.... ഒന്നാമത്തേയും രണ്ടാമത്തേയും മുല എപ്പോഴും ഉപയോഗശ്യൂനമാണ് പെൺകുട്ടികൾക്ക്? എന്നെയൂട്ടിയ മുല വീങ്ങി എൻ്റെയമ്മ കരഞ്ഞിട്ടുണ്ടത്രേ. അടുക്കളക്കനൽ മാറിനെ...

ഭാനു ചേച്ചിയും പിള്ള കൊതുകുകളും

      വേനൽ മഷി പുരണ്ട നട്ടുച്ച വെയിലത്ത് കയറി വരുന്നമ്മയുടെ, കൊറ്റിമൂക്കിലാണ് ആദ്യം കണ്ടത് കടുകു വലുപ്പത്തിൽ അമ്മയുടെ മൂക്ക് ചോപ്പിച്ച് ' ഒരു തടിച്ചി പെൺ കൊതുക് പണ്ട് നാട്ടിൽ അമ്മയുടെ കൂട്ടുകാരി ഭാനു ചേച്ചിയുടെ ശവം പൊന്തിയ ആറ്റിൽ കരയിലേക്ക് പോകുന്ന വഴി, വരമ്പത്തെ മൺ ചേറിൻ്റെ വെള്ളത്തിൽ പിന്നേയും കണ്ടു. മുട്ടയിടുന്ന അമ്മക്കൊതുതുകുകൾ.... ചേറ്റുവെള്ളത്തിന് പിള്ള ചൂരടിക്കുന്നു. ഭാനു ചേച...

കാർ മേഘമേ….

        എന്തിനാണ് കാർ മേഘങ്ങൾ മുകളിൽ കൂട്ടംകൂടിയിരിക്കുന്നത് എൻ്റെ വെളുത്ത ആകാശത്തെ പെട്ടെന്ന് ഇരുട്ടാക്കിയത് പൊള്ളിക്കരിഞ്ഞ എന്റെ ഹൃദയത്തിന് മേലെ ആർത്ത് പെയ്യാനാണെങ്കിൽ കാർ മേഘമേ ഒന്നങ്ങു പോയി തരണം കരിഞ്ഞ ഹൃദയങ്ങൾ ജീവൻ കെട്ടടങ്ങാത്ത ശ്മശാനമാണെന്ന് ജനലിൽ പാറി വന്ന ഒരു പൂമ്പാറ്റ പറഞ്ഞു.   അവറ്റകൾ പൊടിഞ്ഞ പൂന്തോട്ടങ്ങൾ കണ്ടിട്ടുണ്ട്. മണ്ണിനടിയിൽ പെട്ടു പോയ പൂക്കൾ അലറി കരയുന്നു. ഇതളുകളിൽ തേനൊളിപ്പിച...

ശോശാമ്മ

            ഘടികാരങ്ങൾക്ക്, ശോശാമ്മയുടെ കണ്ണിൻ്റെ താളമറിയുന്നതു കൊണ്ടാവാം, ശോശാമ്മയുടെ സ്വപ്നത്തിലിരുന്നവ പതുക്കെ അപ്പൂപ്പൻ, ചുമച്ചുമക്കുന്നത്.... കുശിനിയുടെ പുക കുഴലിൽ വെപ്രാളപെട്ടോടുന്ന പെരുച്ചാഴികൾക്കറിയാം, ചിലച്ചാൽ ശോശാമ്മ തങ്ങളെ കണക്കറ്റു പ്രാകുമെന്ന്, അതുകൊണ്ടാണവ മയത്തിൽ കുശിനിയുടെ ഉത്തരത്തിൽ ഉറക്കം നടിച്ചു കിടക്കുന്നത്... വ്രാന്തയിൽ രാത്രി മഞ്ഞിൻ്റെ തണുപ്പിൽ, വിറങ്ങലിച്ചു നിൽക്കുന്ന അമ്മി കല്ലിനറിയാം ...

കാദാംബരി

    പുകഞ്ഞ് പുകഞ്ഞ് അടുപ്പ് മാത്രം കരിച്ച ഒരു കഞ്ഞിക്കലം തെരുവിൽ മതിൽ കെട്ടിൽ വളരെ പഴക്കത്തോടെ ഇരിക്കുന്നുണ്ടായിരിന്നു. കൊച്ചു കാർ മേഘങ്ങളെ വിറപ്പിക്കുന്ന മഴ കൊണ്ട് , ഓക്കുമരങ്ങളെ ഉടലോടെ കരിക്കുന്ന വെയിൽ കൊണ്ട് ടാർപ്പായ കെട്ടിയ ഒരു പുരയുടെ കീഴെ , പ്രസവിച്ചു കിടക്കുന്ന ഒരു തെരുവു പട്ടിയുടെ മൂത്ര ചൂരടിച്ച് അതിനു താഴെ കുത്തരിയുടെ മണം പോകാത്ത അരി കച്ചവടക്കാരുടെ അമ്പത്തൊന്നു രൂപ വിലയുള്ള , ചാക്കിൻ പുറത്ത് സരോദു മീട്ട...

ഔത, നാരായണപിള്ള, കുഞ്ഞഹമ്മദൂട്ടി…

    ചിറകൊടിഞ്ഞുപോയ നീലക്കുരുവിയുടെ കൂട് തകർന്നത് ഒരു വെളുപ്പാൻ കാലത്താണ് മരണഗീതത്തിൻ്റെ ഒച്ചയിൽ, തണുപ്പു പിടിച്ച പള്ളി മണികൾ വെപ്രാളത്തോടെ കിലുങ്ങുന്ന ഒടിഞ്ഞ രാവിലെ, പള്ളിയുടെ മച്ചിലിരുന്ന്, മലമുകളിലെ ഈറ്റ പുല്ലിൻ്റെ കുടില് സ്വപ്നം കാണുന്നു. കത്തിയെരിഞ്ഞ ഈറ്റ പുല്ലിൻ്റെ ചൂര് ഔതയെ ഉറക്കത്തി- ലെരിക്കുന്നു പൂരകൊടികൾ നാട്ടിയ അമ്പല- മുറ്റത്ത് ഭണ്ഡാരപ്പെട്ടികൾ കക്കാൻ കാത്തിരിക്കുന്നു. പതിനായിരം കടം കേറി മുടിഞ്ഞ നാരായണപ്പിള്ള. വെയിലു വേവുന്ന ...

തീർച്ചയായും വായിക്കുക