ആദിത്ത് കൃഷ്ണ ചെമ്പത്ത്
മൂന്നു മുലയുള്ള പെൺകുട്ടി
"എനിക്ക് രണ്ടേ രണ്ടു മുലയേയുള്ളൂ"
ക്ലാസ്സു മുറി നിശബ്ദമാക്കികൊണ്ട്
പെൺകുട്ടി ആവർത്തിച്ചു
പറയുന്നു.
പുറത്തെ ചാറ്റൽ മഴ
വിറയ്ക്കുന്നു.
പെൺകുട്ടികൾക്ക്
മൂന്ന് മുലയുണ്ടെന്ന്
മരിച്ചു പോയ
അമ്മയാണ് സ്വപ്ന-
ത്തിൽ വന്നു പറഞ്ഞത്.
കറുത്ത കമ്പളത്തിൽ
മരണത്തട്ടേൽ കിടന്ന
അതേ വിറങ്ങലിച്ച
അമ്മയുടെ
മുഖം....
ഒന്നാമത്തേയും
രണ്ടാമത്തേയും
മുല
എപ്പോഴും
ഉപയോഗശ്യൂനമാണ്
പെൺകുട്ടികൾക്ക്?
എന്നെയൂട്ടിയ
മുല വീങ്ങി
എൻ്റെയമ്മ കരഞ്ഞിട്ടുണ്ടത്രേ.
അടുക്കളക്കനൽ മാറിനെ...
ഭാനു ചേച്ചിയും പിള്ള കൊതുകുകളും
വേനൽ മഷി
പുരണ്ട
നട്ടുച്ച
വെയിലത്ത്
കയറി വരുന്നമ്മയുടെ,
കൊറ്റിമൂക്കിലാണ്
ആദ്യം കണ്ടത്
കടുകു വലുപ്പത്തിൽ
അമ്മയുടെ മൂക്ക്
ചോപ്പിച്ച് '
ഒരു തടിച്ചി
പെൺ കൊതുക്
പണ്ട്
നാട്ടിൽ
അമ്മയുടെ
കൂട്ടുകാരി
ഭാനു ചേച്ചിയുടെ
ശവം പൊന്തിയ
ആറ്റിൽ കരയിലേക്ക്
പോകുന്ന വഴി,
വരമ്പത്തെ
മൺ ചേറിൻ്റെ
വെള്ളത്തിൽ
പിന്നേയും
കണ്ടു.
മുട്ടയിടുന്ന
അമ്മക്കൊതുതുകുകൾ....
ചേറ്റുവെള്ളത്തിന്
പിള്ള ചൂരടിക്കുന്നു.
ഭാനു ചേച...
കാർ മേഘമേ….
എന്തിനാണ് കാർ മേഘങ്ങൾ
മുകളിൽ കൂട്ടംകൂടിയിരിക്കുന്നത്
എൻ്റെ വെളുത്ത
ആകാശത്തെ പെട്ടെന്ന്
ഇരുട്ടാക്കിയത്
പൊള്ളിക്കരിഞ്ഞ
എന്റെ ഹൃദയത്തിന് മേലെ
ആർത്ത് പെയ്യാനാണെങ്കിൽ
കാർ മേഘമേ
ഒന്നങ്ങു പോയി തരണം
കരിഞ്ഞ ഹൃദയങ്ങൾ
ജീവൻ കെട്ടടങ്ങാത്ത
ശ്മശാനമാണെന്ന്
ജനലിൽ പാറി വന്ന
ഒരു പൂമ്പാറ്റ പറഞ്ഞു.
അവറ്റകൾ പൊടിഞ്ഞ
പൂന്തോട്ടങ്ങൾ കണ്ടിട്ടുണ്ട്.
മണ്ണിനടിയിൽ പെട്ടു പോയ
പൂക്കൾ അലറി കരയുന്നു.
ഇതളുകളിൽ തേനൊളിപ്പിച...
ശോശാമ്മ
ഘടികാരങ്ങൾക്ക്, ശോശാമ്മയുടെ
കണ്ണിൻ്റെ താളമറിയുന്നതു കൊണ്ടാവാം,
ശോശാമ്മയുടെ സ്വപ്നത്തിലിരുന്നവ പതുക്കെ
അപ്പൂപ്പൻ, ചുമച്ചുമക്കുന്നത്....
കുശിനിയുടെ പുക കുഴലിൽ
വെപ്രാളപെട്ടോടുന്ന പെരുച്ചാഴികൾക്കറിയാം,
ചിലച്ചാൽ ശോശാമ്മ തങ്ങളെ
കണക്കറ്റു പ്രാകുമെന്ന്,
അതുകൊണ്ടാണവ മയത്തിൽ കുശിനിയുടെ
ഉത്തരത്തിൽ ഉറക്കം നടിച്ചു
കിടക്കുന്നത്...
വ്രാന്തയിൽ രാത്രി മഞ്ഞിൻ്റെ തണുപ്പിൽ,
വിറങ്ങലിച്ചു നിൽക്കുന്ന അമ്മി കല്ലിനറിയാം
...
കാദാംബരി
പുകഞ്ഞ്
പുകഞ്ഞ്
അടുപ്പ് മാത്രം
കരിച്ച ഒരു കഞ്ഞിക്കലം
തെരുവിൽ മതിൽ കെട്ടിൽ
വളരെ പഴക്കത്തോടെ
ഇരിക്കുന്നുണ്ടായിരിന്നു.
കൊച്ചു കാർ മേഘങ്ങളെ
വിറപ്പിക്കുന്ന മഴ കൊണ്ട് ,
ഓക്കുമരങ്ങളെ
ഉടലോടെ കരിക്കുന്ന
വെയിൽ കൊണ്ട്
ടാർപ്പായ കെട്ടിയ
ഒരു പുരയുടെ
കീഴെ ,
പ്രസവിച്ചു കിടക്കുന്ന
ഒരു തെരുവു പട്ടിയുടെ
മൂത്ര ചൂരടിച്ച്
അതിനു താഴെ
കുത്തരിയുടെ
മണം പോകാത്ത
അരി കച്ചവടക്കാരുടെ
അമ്പത്തൊന്നു രൂപ
വിലയുള്ള ,
ചാക്കിൻ പുറത്ത്
സരോദു മീട്ട...
ഔത, നാരായണപിള്ള, കുഞ്ഞഹമ്മദൂട്ടി…
ചിറകൊടിഞ്ഞുപോയ
നീലക്കുരുവിയുടെ
കൂട് തകർന്നത്
ഒരു വെളുപ്പാൻ കാലത്താണ്
മരണഗീതത്തിൻ്റെ
ഒച്ചയിൽ,
തണുപ്പു പിടിച്ച
പള്ളി മണികൾ
വെപ്രാളത്തോടെ കിലുങ്ങുന്ന
ഒടിഞ്ഞ രാവിലെ,
പള്ളിയുടെ
മച്ചിലിരുന്ന്,
മലമുകളിലെ
ഈറ്റ പുല്ലിൻ്റെ
കുടില് സ്വപ്നം
കാണുന്നു.
കത്തിയെരിഞ്ഞ
ഈറ്റ പുല്ലിൻ്റെ ചൂര്
ഔതയെ ഉറക്കത്തി-
ലെരിക്കുന്നു
പൂരകൊടികൾ
നാട്ടിയ അമ്പല-
മുറ്റത്ത് ഭണ്ഡാരപ്പെട്ടികൾ
കക്കാൻ കാത്തിരിക്കുന്നു.
പതിനായിരം കടം കേറി
മുടിഞ്ഞ
നാരായണപ്പിള്ള.
വെയിലു വേവുന്ന
...
പല്ലവി
കാറ്റിന് എപ്പോഴെങ്കിലും
തണുപ്പിൻ്റെ സുന്ദരികളെ
കുറിച്ച് അറിവു കിട്ടിയിട്ടുണ്ടൊ?
ദേഹത്ത് ഉപ്പു രുചിയുള്ള
വിയർപ്പൊറ്റുന്ന,
ശൈത്യത്തിൻ്റെ കാൽ -
ചിലങ്കകളണിഞ്ഞ്,
ഈറൻ മുടി കോതി കെട്ടുന്ന
മല മുകളിലെ
മൂടൽമഞ്ഞിൻ്റെ സുന്ദരി...
അവളുടെ ഈറൻ
മുടിയുടെ ഗന്ധത്തിൽ
ഈ കാറ്റ് വീശിയെങ്കിൽ
അവളൂറ്റുന്ന പൂ നനവുള്ള
തേൻ മലയിറങ്ങി
വണിക്കുകൾ വന്ന്
സ്നേഹത്തോടെ തന്നെങ്കിൽ ...
ഈ മൊട്ടക്കുന്നിലേക്ക്
പറുദീസ പക്ഷികൾ
കൂടണ...
അവസാനത്തെ കവിതക്കുള്ള സമയം
മരണ പെടുന്ന ദിവസത്തിൽ,
ആരുടെയൊക്കെ ആത്മാക്കളാണ്
എനിക്ക് കൂട്ടായി വരുന്നതോർത്ത്
ചിത്ര പുരയിൽ എൻ്റെ അമ്മൂമ്മ വരച്ച
നഗ്നചിത്രങ്ങൾക്കു കീഴെ എൻ്റെ
അവസാനത്തെ കവിത ധ്യാനിച്ചിരിക്കുകയാണ്
ഞാൻ...
മലയിടുക്കുകളിൽ നിന്ന് മഴപ്പെണ്ണുങ്ങൾ
പാദസര കിലുക്കത്തോടെ വന്നിരമ്പുന്ന
ഒരു പേ പിടിച്ച സന്ധ്യ....
ഇഷ്ടിക ചുമരിൽ അമ്മൂമ്മ വരച്ച
ഒരിണപ്രാവിൻ്റെ ചിത്രം, എൻ്റെ
കവിതയെ കീറി മുറിക്കുന്നു.
ഞാൻ ഓമനിച്ച്നിർത്തിയ എൻ്റെ
വരികളെ തിമിംഗല പിടിത...
പാലപ്പൂവിന്റെ മണമുള്ള ചോര
ഇപ്പോഴും പാലകൾക്ക്
യക്ഷിയുടെ മണമാണ്
അമ്പലങ്ങളിലെ
പെൺചിത്രങ്ങളുടെ
വടിവാണ്
മുഴുവനായും നനയാൻ
കെഞ്ചുന്ന
ഒരു കുഞ്ഞുപാലയുടെ
കുണുങ്ങാച്ചി പാലയുടെ
ദാഹമാണ്...
കാളകൾ കടിച്ചെടുത്ത
പെൺ വള്ളികളുടെ
വേലിയ്ക്കരികിൽ
യക്ഷിപ്പെണ്ണ്
ആൺ ദാഹത്തോടെയിരിക്കും
നടവഴിയിലെ
മീശ പിള്ളേരുടെയും
നെഞ്ചിലും തുടയിലും
പെൺകാടുകൾ പോലെ
രോമംവളർന്ന
അമ്മാവന്മാരുടെയും
ഉടുമുണ്ട്
അഴിക്കും
പാല പൂവിട്ട്
പൂജിച്ച
കള്ളും പൂമ്പൊടിയുടെ
കഞ്ചാവും കൊടുക്കും
അവരു...
തൂക്കുകയർ കവിത
മരണം കൊണ്ട്
കവിത എഴുതിയവരുടെ
നാട്ടിൽ
വെളുപ്പു കൊണ്ട്
കറുത്തു പോയ
കള്ളക്കണ്ണാടികൾ
മജ്ഞകൊഴുപ്പില്ലാത്ത
വരികളുടെ
പ്രതിബിംബങ്ങൾ.
പള്ളികളിൽ
മരണമണി
മുഴങ്ങുന്ന സമയം
ചെമ്പരത്തിക്കാട്ടിലെ
വിപ്ലവം മണത്ത്
വന്നു.
ഇറച്ചിവെട്ടുകാരന്റെ
കാളകൾ
ചോര കൊണ്ട്
വിളഞ്ഞു കിടപ്പുണ്ട്
കുഴിമാട രൂപമുള്ള
നെല്ലുകൾ.
നട്ടെല്ലു പൊട്ടിച്ച്
പതിരു തിരിച്ച്
കഴുത്തരികൾ
കൊണ്ടുപോയി
അപ്പൂപ്പനെ കൊന്ന
ഗില്ലറ്റുകൾ.
ഉമ്മറത്തിണ്ണയിൽ
തൂലികാ മുടി പറത്ത...