സുരേഷ് മണ്ണാറശ്ശാല
ഗൃഹാതുരത്വം
വാൽക്കണ്ണാടി വലംപിരിശംഖും വാക്കും വരയും വരമാകുമ്പോൾ നോക്കിലൊരിത്തിരിയരയാൽത്തലും നാക്കിലെയമൃതായുറവിന്നുയിരും ചേക്കേറുന്നത് മറുമൊഴികളമൊഴി കൂത്താടികളുടെ കുടമണികുതൂഹല- മോർത്താലിവിടം നായനമനോഹരം! ഈറ്റില്ലത്തിൽ മൃദുസാന്ത്വനമൊഴി തോറ്റംപാടി വരുന്നൊരു തലമുറ തോക്കിൻ കാഞ്ചിയിലാർത്തി പെരുക്കെ വാക്കിലൊതുങ്ങും സൗഹൃദമല്ലാ- താർക്കാണിവിടെ നിറഞ്ഞ വിശാലത? മർത്യഹൃദന്തമറിഞ്ഞ മഹാന്മാർ വർത്തുളമാക്കാതെഴുതിയ വരികൾ സ്വത്വഗുണത്തിൻ വിത്തുകളെന്നാൽ കത്തിയമർന്നു മറഞ്ഞീടുന്നു ഒത്തിരി ദൂരമകന്നു കഴിഞ്ഞാൽ ഇത്തിരി ദുഃഖമതുയരും മനസ്...