സുരേഷ് പരിയാത്ത്
ജീവിതത്തിന്റെ വഴികൾ
ജീവിതം എന്ന മൂന്നക്ഷരത്തിന്റെ വിസ്‌തൃതമായ പൊരുളിൽ ഇമവെട്ടലുകൾക്കിടയിലെ സമയത്തിനുപോലും ദൈർഘ്യമേറുന്നുവെന്നു തോന്നിയപ്പോൾ അരവിന്ദനും മുഹമ്മനും ചിറകു നഷ്‌ടപ്പെട്ട ഈയലുകളുടെ നിസ്സഹായതയിലേക്കൂർന്നുവീണു. പുണ്യവാളപ്പദവി നഷ്‌ടപ്പെട്ട ഗീവർഗീസിന്റെ കുന്തത്തിൽനിന്നും രക്ഷപ്പെട്ട വ്യാളിയുടെ വന്യമായ വിശപ്പിന്റെ ആധിക്യംപോലെ പട്ടിണി അവർക്കുനേരെ പിളർന്ന നാവുനീട്ടി. തങ്ങൾക്കിടയിൽ ദീർഘനിശ്വാസങ്ങളുടെയും നെടുവീർപ്പുകളുടേയും അന്തമില്ലാത്ത ചുറ്റുകൾ ഏറിയപ്പോൾ എന്തെങ്കിലും ഒരു ജോലി എന്ന പ്രതീക്ഷയിലേക്ക് അവരിറങ്ങി...