സുനിൽ സി.പി.
യാത്രയയപ്പ്
കാലം തീർത്തൊരു വേദികയിൽ, ആടിയുലഞ്ഞുയരും, യവനിക. പടുതിരി കത്തും കളിവിളക്ക് നിയോഗമറിയാത്ത വേഷക്കാരുടെ- കണ്ണീര് കൊണ്ടു രംഗപൂജ. നടനം മറന്ന നടിയുടെ - മിഴി നിറഞ്ഞൊഴുകും വാചാല മൗനം. അധരത്തിൽ പിടഞ്ഞൊളിക്കും തേങ്ങൽ. കരംഗ്രഹിച്ചവളോട്- വിടചൊല്ലും നടന്റെയുളളിൽ- കനൽ. കൈവീശിയവനകലുമ്പോളൊരു- കുരുന്നു വിലാപത്തിൻ- പിൻവിളി.... ആത്‌മനൊമ്പരങ്ങളുടെ- കണ്ണീർ മുത്തണിഞ്ഞ്- ഭാവം പകർന്നാടി- വേഷക്കാർ, അണിയറയിലേയ്‌ക്ക്, മടങ്ങുമ്പോൾ, ഇടനെഞ്ച് നീറും- പ്രവാസി, ഗൃഹാതുരമാമൊര...
സാക്ഷ്യം
അഗ്‌നിശരം അഹന്തയിലെയ്‌ത- നിഷാദന്റെ പെരുവിരൽ യാചിച്ച് കുലഗുരു യാത്രയാവുന്നു. കുരുക്ഷേത്രത്തിൽ കുടിലയുദ്ധം യജ്ഞശാലയിൽ നരമേധം. അറ്റശിരസ്സിന്റെ നിശ്ശബ്ദവാണിയിൽ മുഴങ്ങിയ- പരിഹാസമറിയാതരചൻ അന്തഃപുരത്തിലൊരു- തരുണിയുടെ വിലാപം കായബലത്താലമർത്തുന്നു. പലായനം ചെയ്‌തവന്റെ നെഞ്ചിൽ നീറും ഗൃഹാതുരത- സിരയിലൊരഗ്‌നി കൊളുത്തുന്നു... ക്ഷോഭിക്കുന്നവൻ, അവനവനോട്- യുദ്ധം പ്രഖ്യാപിക്കുമ്പോൾ, അരൂപിയുടെ ശബ്‌ദം മുഴങ്ങുന്നു. “പൗരോഹിത്യമേ, നിൻ തപഃശക്‌തി വിഫലം. നീ പോറ്റിവളർത്തും- അധികാരത്തിൻ- കോട്ടകൊത്തളങ്ങളശ്ശക്‌തം.” ...