സുമേഷ്.കെ
പൈതൃകത്തിനായ്…
അച്ഛനാൽ കിട്ടിയതാണെനിക്ക് എന്നോ,
അറിയാതെ എങ്ങോ കളഞ്ഞു പോയി
അന്ധകാരത്തിൽ വെളിച്ചത്തിന് നാളമായ്
എന്നെ ഞാനാക്കി തീർത്തതെന്തോ…
എവിടെ കളഞ്ഞെന്നെനിക്കു ഓർമയില്ല
എന്നോ കളഞ്ഞു പോയ തോർത്തിന്നു
നിദ്രാ വിഹീനനായ് തിരയുന്നു ഞാൻ …
സമ്പൂര്ണമായൊരു ഗ്രഹണത്തിലെന്ന പോൽ
ഇരുട്ടു ബാധിച്ചൊരെൻ ജീവിത സപര്യയിൽ
ഇരുട്ടിൽ ഇല്ലാത്ത കരിമ്പൂച്ചയെ എന്നപോലെ
തിരയുകയാണിന്നു ഞാൻ എന്തിനോ വേണ്ടി
സന്ധ്യ തൻ തുടിപ്പിനെ പ്രഭാത എന്നോർത്ത്
സംഘമായി ചിലക്കുന്ന...
ഫാദേഴ്സ് ഡേ
സമയം ഏകദേശം രാത്രി 12 മണി കഴിഞ്ഞിരിക്കും, ഞാൻ നല്ല ഉറക്കത്തിലേക്കു വഴുതിയിരുന്നു
ഉറക്കത്തിൽനിന്നും എന്നെ എഴുന്നേൽപ്പിച്ചു ഒരു പുസ്തകവും കൂടെ ഒരു കറുത്ത പേനയും എന്റെ നേർക്ക് നീട്ടി മോനെന്നോടു പറഞ്ഞു,
HAPPY FATHER’S DAY PAPPA
അവനെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ഒരു ഉമ്മ വച്ചു
പിന്നീട് ഉറക്കം നഷ്ടപെട്ട കിനാകണ്ണുകളിലൂടെ പുറം തള്ളപ്പെട്ട ഭൂതകാലത്തിന്റെ കൊട്ടി അടച്ച വാതിൽ പഴുതിലൂടെ ഞാൻ ഓർമകളെ ഒളിഞ്ഞു നോക്കി.
എന്റെ കുട്ടിക്കാലത്തും ഇങ്ങനെ ഒരു ദിവസം ഉണ്ടായിരിക്കുമോ, ഉണ്ടാവാം എന്റ...
ഒരു മെഴുകുതിരി വെട്ടത്തിന്നായ്
കറുപ്പാണ് ചുറ്റിലും കടും കറുപ്പ്
എല്ലാം മറക്കുന്നൊരന്ധകാരം
കയ്യിലെ ഛായകൂട്ടിനുള്ളിൽ
വെള്ള നിറം മാത്രം മാഞ്ഞുപോയി
എല്ലാ നിറങ്ങളും കൂട്ടി കലർത്തി ഞാൻ
കാൻവാസിലേക്ക് ഒന്ന് വീശിനോക്കി
ഇരുളും ചുവപ്പും കലർന്നൊരു
ചോര ചുവപ്പിന് കടുത്ത രേഖ…
കറുപ്പാണ് മുന്നിൽ കടും കറുപ്പ്
എല്ലാം മായ്ക്കും കടും കറുപ്പ്
നിശയിതു പെരുക്കുന്നു,
കാട്ടുതീ പോലെ
കൂടെ, നിറംകെടും ജീവിത സ്വപ്നവും
മനസ്സിലൊരിത്തിരി വെട്ടം നിറച്ചു നീ
ഇരുളിടമറനീക്കി ഉറ്റു നോക്കൂ...
പശി തിന്നു ശോഷിച്ച ബാല്യങ്ങൾ കാണാം
മുലപ്പാൽ വറ...
ഞാനല്ലാതാവുന്ന ഞാൻ
നീ എന്നോട് ക്ഷമിക്കുകെൻ, സോദരീ,
ഞാൻ നിസ്സഹായനാണ്
മരവിച്ച മനസ്സിന്റെ കാവൽക്കാരൻ.
എനിക്കൊന്നുറക്കെ കരയണമെന്നുണ്ട്..
ഇല്ല, ഞാൻ മരിച്ച മനസ്സിന്റെ കാവൽക്കാരൻ.
വരൾച്ചയിൽ ജനിച്ചവർ, നാം
വസന്തം സ്വപ്നം കാണരുതായിരുന്നു .
അന്നത്തെ, അന്നത്തിനു വിയർപ്പു -
തുള്ളികളിൽ ജീവിതം പണിഞ്ഞു നീ
അനന്തമാം ജീവിത ചുടലക്കു മുമ്പിൽ
ഒരു ചോദ്യ ചിന്ഹമായ നിന്നു,
പരിശ്രമം വിയർപ്പു തുള്ളികളായി
തുടച്ചു നീക്കപ്പെടുമ്പോൾ
തലവരയെ പഴ...