സുമേഷ്.കെ
മതം… മൃതം
ആകാശ മേലായ്പ്പിലേക്കുയർന്നു നില്കുന്നു
നീതി ബോധത്തിന്റെ ലോഹക്കുരിശ്ശങ്ങനെ
ഉയർന്ന ഭാഗത്തു ശൂലത്തിൻ മുനയുണ്ട്
രണ്ടു വശങ്ങളിൽ നിന്നും അല്പം മേലോട്ട്,
അല്പമേ വേണ്ടൂ...
അതു നമ്മുടേതായി - ഒരുവൻ
കുരിശിന് മുകളിലൂടാകാശത്തു നോക്കൂ
താരങ്ങൾക്കിടയിൽ കാണുന്നതാണ്
നാം - മറ്റൊരുവൻ
ചന്ദ്രകല മുട്ടി ഒരു വെളുത്ത പക്ഷി
ചിറകുകൾ വീശി പറന്നു, പെട്ടന്ന്..
പറവ ചിറകറ്റ് താഴേക്ക്..
ശക്തിയായ് താഴേക്ക്...
കുരിശിന്റ കൂർത്ത മുനയിലേക്ക്
ചുവന്നു കറുത്ത രക്‌തം, അരിച്ചിറങ്ങുന്നു താഴേക്ക്..
പറവ...
വ്യവസ്ഥിതി
ആരാകണം? ആരാകരുത്?
കാലം പോസ്റ്റുമോർട്ടം ചെയ്യപ്പെടണം
കൊത്തി കീറി വകഞ്ഞു മാറ്റണം
ഇന്നലെ,ഇന്ന്, നാളെ
ആഴത്തിലുള്ള മുറിവുകൾ അധികവും
ഉണങ്ങാത്തവ വൃണമായി അഴുകി നാറുന്നവ
ഒരിക്കലും മായാത്ത പാടുകൾ അവശേഷിച്ചു ഉണങ്ങിയ മുറിവുകൾ
ആരാകണം?... ആരാകരുത്?
ചോദ്യം അവശേഷിക്കുന്നു
ഇന്നിനാണ് പ്രസക്തി..
ഇരുട്ടിനെ സ്നേഹിക്കുക
വെളിച്ചം പലതും കാട്ടി തരും
കാലം കടിച്ചു കീറി തുപ്പിയ ശിഷ്ടങ്ങൾ...
വറ്റാത്ത കണ്ണീരുറവകൾ
വിതുമ്പലുകള...
ഋതുഭേദം
മഴ വഴികളിൽ ജീവാംശം മുള പൊട്ടാതെ
എരിഞ്ഞടങ്ങുന്ന വേനൽ
മഴയുടെ വിയർപ്പുതുള്ളികളിൽ
കുതിരാൻ കൊതിക്കുന്ന വിത്തുകൾ,
നിരുറവയെ ഗർഭം ധരിച്ച പാറകെട്ടുകളുടെ
പ്രസവം ചാപിള്ളയാവുന്നു.
ആകാശത്തു കരിമ്പനകൾ തീർത്തു കാർമേഘം
ദിശ മാറി ഒഴുകുന്ന നദി പ്രവാഹം
നിർദ്ധാക്ഷണ്യം തൊടിയിലെ ഓവുചാലിൽ
കൂലം കുത്തി അവള്‍ ഒലിച്ചു പോവും
ഭയതാണ്ഡവം തീർത്തു മഴക്കാലം
പൂക്കൾ പൊഴിഞ്ഞു വഴികളിൽ പൂമണം
പൊഴിക്കുന്ന വസന്തം ഓർമകളിൽ മാത്രം
ഇലകൾ കൊഴിഞ്ഞു മഞ്ഞ...
സാധാരണക്കാർ
മണമില്ലാ പൂവുകൾ
നിറമില്ലാ പകലുകൾ
ചന്ത്രനുദിക്കാത്ത രാവുകൾ
ഇരുളുന്ന ചിന്തകൾ
കനിവിന്റെ ഉറവകൾ വറ്റിയ മനസ്സുകൾ
ലക്ഷ്യമെത്താതെ പെയ്തൊഴിയുന്ന
കാര്മേഘങ്ങൾ,
കാലം തെറ്റി തിമർക്കുന്ന പെരുമഴ
പൂക്കൾ കിളിർക്കാത്ത
ഇലകൾ തളിർക്കാത്ത
വേരുകൾ അള്ളിപിടിച്ചു
നിലനില്പിനായ് പൊരുതുന്ന മാമരം
ദുരിത ബീജം ചുമക്കുന്ന ജീവിതങ്ങൾ
ദുരന്തങ്ങളുടെ അദൃശ്യമാം കരങ്ങളിൽ
പിടഞ്ഞു തീരുന്നവർ
മൂല്യം നഷ്ടപ്പെട്ട നാണയം പോലെ
അവഗണിക്...
ആസിഫാ ബാനോയ്ക്… കണ്ണുനീരോടെ
വിടരാൻ കൊതിച്ചൊരു പൂമൊട്ടു നിന്നെ
ഞെട്ടറ്ററുത്തിട്ടു ഈ കപടലോകം
പൂമണം തൂകേണ്ട നിൻ നൈർമല്യ ബാല്യം
പിച്ചി എറിഞ്ഞവർ കശ്മലന്മാർ
നിന്നിളം മേനിയിൽ കാമ വെറി പൂണ്ട്
മൃഗതൃഷ്ണയാടിയവർ കാപാലികർ
പകൽ വെളിച്ചത്തിൽ വെളുക്കെ ചിരിച്ചവർ
കുറുക്കന്റെ കണ്ണാൽ ഉഴിഞ്ഞു നോക്കും
ഇരുട്ടിന്റെ മറവിലോ പച്ച മാംസത്തിൻ
രുചിതേടും നരഭോജികൾ, കാമ പേപ്പട്ടികൾ
വേദനകളെപ്പോഴും വേദനിക്കും മനസ്സിന്നു
മറ്റുള്ളവർക്കതു കേവലം നെടുവീർപ്പുകൾ
വിടരാൻ കൊതിച്ചൊരു പൂമൊട്ട...
മിഥ്യ (കപടം)
നീ നിന്റെ കണ്ണുകൾ ഇറുക്കി അടക്കുക
നീ നിന്റെ കാതുകൾ അമർത്തി അടക്കുക
നീ കണ്ട കാഴ്ചയിലെ വർണങ്ങൾ കപടം
നീ കേട്ട പാട്ടിന്റെ ഈണങ്ങൾ കപടം
നീ മണത്തോരാ പൂവിൻറെ ഗന്ധവും മിഥ്യ
നീ കൊതിയോടെ നുകരുന്ന രുചിയിലും മിഥ്യ
നീ നുകരുമി മുലപ്പാലിന്റെ മധുരവും മിഥ്യ
പിച്ച വയ്ക്കുന്ന കുഞ്ഞേ നീ അറിയുക
നീ മുറുകെ പിടിച്ചൊരു കൈതണ്ടിന്റെ ശക്‌തിയും മിഥ്യ
നീ കണ്ണു തുറക്കാതിരിക്കു എന്നുണ്ണി
ചുറ്റിലും കാഴ്ചകൾകില്ലിത്ര ചന്തം
ചത...
പ്രണയപർവത്തിലെ നിറഭേദങ്ങൾ
നഗരത്തിന്റെ പ്രകാശ വേഗതയ്‌ക്കു മേലെ ആകാശത്തിൽ തുറക്കുന്ന ജാനാലക്കരികിൽ ഇരുന്നുകൊണ്ട് അയാൾ നഗരത്തെ വീക്ഷിച്ചു.
വര്ഷങ്ങള്ക്കു ശേഷം ഇന്നലെയാണ് ഈ നഗരത്തിൽ വീണ്ടും എത്തിയത്.
നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം.
അത് ജീവിതത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു, തന്റേതായി ഒന്നുമില്ലാത്ത ജീവിതം സമയം പോലും നിർണയിക്കുന്നത് മറ്റാരോ ആണ്,
രാത്രിയുടെ വിജനതയിൽ കൂടണയാൻ വെമ്പൽ കൊള്ളുന്ന, പ്രഭാതത്തിന്റെ കിരണങ്ങൾ തെളിയുമ്പോഴേക്കും കൂടുവിട്ട് പറന്നകലുന്ന പറവകൾ.
വര്ഷങ്ങളുടെ ഇടവേളയ്ക...
ഒരു കൈ ദൂരമെങ്കിലും, നീ ഇന്ന് ………...
കൊറോണ എന്ന ഭീകരൻ എന്റെ കുടുംബത്തിലേക്കും എത്തിച്ചേർന്നു....
വീട്ടിന്റെ ഒരു മുറിയിലേക്ക് അവൾ മാറ്റപ്പെട്ടു,
ഒരു കൈ അകലെയാണെങ്കിലും ........
ഒരുപാടു അകലേണ്ടി വന്ന ആ നാളുകൾ .....
**********************************
ഒരു കൈ ദൂരമെങ്കിലും, ഇന്ന് നീ
അകലെയാണ് അകലെയാണ് എന്നോമലേ..
അകലെയാണെങ്കിലും അകലെയല്ലെന്നുള്ളത്
അകതാരിൽ നിനച്ചിരിക്കു നീ ഓമലേ..
അകലത്തിരുന്നു നീ ഒന്ന് നോക്കുമ്പോൾ ഇന്ന്
അരികിലെത്താതെ ഞാൻ അകലെ നിൽ...
പ്രതീക്ഷയോടെ…
നാളുകൾക്കു ശേഷം മനസ്സിന്റെ കണ്ണാടിയിൽ
ഞാൻ എന്നെത്തന്നെ കണ്ടു,
ഞാൻ പ്രജ്ഞ നഷ്ടപെട്ട അന്ധകാരത്തിലെ നിഴൽ
ഞാൻ വസന്തത്തിന്റെ അടർന്നു വീണ കണിക പോലെ
ഞാൻ ഉറങ്ങാത്ത, ഉറക്കത്തിന്റെ കാവൽക്കാരൻ
ഞാൻ ഉത്ഖണ്ഠയൊടെ മുന്നിൽ നോക്കുന്നു –
മനസ്സാക്ഷിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭാരം
എല്ലാ ഭാരവും ചുമന്ന് ഞാൻ ഇവിടെ ഇരിക്കുന്നു
എല്ലാ വാതിലുകളും അടച്ചു, കണ്ണുകളെ ഞാൻ അന്ധമാക്കി.
എല്ലാം വിസ്മരിക്കാനുള്ള വരത്തിനായ്
ഈ കാലമത്രയും ഞാൻ പ്രാർത്ഥിച്ചു
ഒരു വലിയ ഹൃദയത്തിൽ നിരാശനായി
...
പരേതന് പറയാനുള്ളത്
ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു…….
ചിന്തകളുടെ ലോകത്തിൽ നിന്ന് വിട വാങ്ങിയ ദിവസം
എനിക്ക് അമിതമായി എന്തെങ്കിലും നഷ്ടപെട്ടുവോ...
ഈ ചിന്ത മിക്കവാറും വിവേകശൂന്യമാവും
മറ്റുള്ളവർക്ക് ആശ്രയമാകാത്തിടത്തോളം
ഞാൻ എന്നത് കേവലം ഒരു വാക്ക് മാത്രം,
മണ്ണിൽ ഒരു വിത്തായി എന്ന് പിറന്നുവോ
അന്നേ ഒരു തണൽ മരമാവാൻ ശ്രമിക്കണം
ഞാൻ എന്ന വാക്കിൽ നിന്നും ഞാനെന്ന-
വാക്യമാവാൻ ശ്രമിക്കണം….
ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും
കത്തുന്ന വാക്കുകളെങ്കിലും പറയാതിരിക്കണം
അർത്ഥമില്ലാതെ അർത്ഥമ...