സുൾഫിക്കർ
ഒടുക്കം
ഒടുക്കമിറങ്ങി നില്‌ക്കുവാൻ നിലാക്കയം, എങ്കിലും കണ്ണിൽ കിനാപ്പിറ. ഇനി, കനിവ് കടന്ന വേനൽപുറമ്പോക്കിൽ ഒറ്റവാക്കാൽ ഉത്തരം - ജീവൻ. ഒടുക്കമീക്കാടിൻ സൗമ്യസ്‌പന്ദന- മൊടുങ്ങട്ടെ നീറും നിശബ്‌ദ ജീവിതം തിരിഞ്ഞിറങ്ങവേ പാദമുദ്രകളൊലിച്ചിറങ്ങും കടൽ. ആകാശസൗഹൃദം വെറുത്ത കൈകൾപോൽ മരച്ചില്ല. കാലമിപ്പോഴും പഴയ പക്ഷത്തിലുൾ- താപമൊടുക്കാൻ മറുംമരുന്നായ് നീളും മുൾക്കാട്. പിണങ്ങിയെങ്കിലും നിറഞ്ഞൊഴുകും പുഴയുടെ പുതിയ പടുതിയിൽ വേഗകുതിരകൾ ഏറ്റിപ്പോകുമോ തീപ്പെട്ട സ്‌മൃതികളെ. Generated fr...