സുധീഷ് സുബ്രഹ്മണ്യൻ
ഒരു ചൂണ്ടയും കുറേ പിടച്ചിലുകളും
കടൽക്കരയിലെ
മരബെഞ്ചിലിരുന്ന്,
ഒരു കിഴവൻ
പ്രതീക്ഷകളുടെ
അറ്റത്തേക്ക്
ചൂണ്ടയെറിയുന്നു.
തണുത്തുറഞ്ഞ്,
ആത്മാവ്
ഏതോ യുഗത്തിൽ
കൈവിട്ടുപോന്ന
ചെമ്മീനിന്റെ ഉടലുകൾ,
ഈയക്കഷ്ണത്തോടൊപ്പം
മുങ്ങാംകുഴിയിടുകയാണു.
മീൻചുണ്ടുതൊടാതെ;
അതൊക്കെയും
കരക്കുകയറിവരുന്നത്
കാൺകെ
അയാൾ
എന്തോ
പിറുപിറുത്തുകൊണ്ട്,
അരികിലെ
കുഞ്ഞു പാട്ടുപെട്ടിയിൽ
താളമില്ലാത്തൊരു
അറബിപ്പാട്ട്,
ഉച്ചത്തിൽ
വച്ചുകേൾക്കുകയാണ്.
"മീനുകളുടെ
ഗ്രാമത്തിലെ
വറുതിക്കാലങ്ങളിലേക്ക്,
തീറ്റയെറിഞ്ഞുകൊടുക്കുന്ന
മനു...