സൗമിനി.എൻ. നമ്പൂതിരി
കല്ലുമാല
കല്ലുമാലയ്‌ക്ക് കളങ്കം പിണഞ്ഞപ്പോൾ കല്ലപ്പണിക്കത്തി കാടുകേറി കണ്ടിട്ടില്ലന്നുതൊട്ടിന്നോളം ഞാനെന്റെ തങ്കക്കുടത്തിനെ കണ്ടോരുണ്ടോ തേന്മലക്കാടിന്റെയോരത്തു കൂട്ടിയൊ- രോലക്കുടിലതിലായിരുന്നു പിച്ചവച്ചോടിക്കളിച്ചു നടന്നതും പാവാടയിട്ടു തുടങ്ങിയതും കോതി തലമുടി പിഞ്ഞിയൊതുക്കീട്ടു കാട്ടുപൂവിൻമാല ചൂടിയതും കാവിലെപ്പൂരത്തിന്നോടിയണഞ്ഞിട്ടു കാതില കൈവള വാരിയതും കത്തിയമരും വെടിക്കെട്ടിൻ ദീപ്തിയിൽ കല്ലുമാല ഞാനണിയിച്ചില്ലെ ചെഞ്ചുണ്ടിൽ പൂക്കുമാ പുഞ്ചിരി കാണുവാ- നെന്തൊരു ചേലുളളതായിരുന്നു. ചില്ലയിൽ ചാഞ്ചാടു...