Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

46 POSTS 0 COMMENTS

ബുദ്ദൂസ് രാമനും കുന്ത്രാണ്ടി രാക്ഷസനും

              പണ്ട് പണ്ട് മയൂരപുരം എന്നൊരു നാടുണ്ടായിരുന്നു. അവിടുത്തെ രാജാവായിരുന്നു മയൂരവർമ്മൻ . അദ്ദേഹത്തിന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളു . അവളുടെ പേര് മയൂരവല്ലി എന്നായിരുന്നു. സുന്ദരിയും സുശീലയുമായ മയൂരവല്ലിയെ ഒരു ദിവസം ഭൂതത്താൻ കുന്നിലെ കുന്ത്രാണ്ടി രാക്ഷസൻ തട്ടിക്കൊണ്ടു പോയി. കാലത്തും ഉച്ചക്കും വൈകീട്ടും മുമ്മൂന്ന് പോത്തുകളെ വിഴുങ്ങുന്ന ഒരു ഭയങ്കരനായിരുന്നു കുന്ത്രാണ്ടി രാക്ഷസൻ ! അവന്റെ കൈയിൽ നിന്നും രാജകുമാരിയെ രക്ഷിക്കാ...

കുഴിമടിയൻ തമ്പുരാൻ

              മുണ്ടാണിദേശത്തെ നാടുവാഴിയായിരുന്നു കുഴിമടിയൻ കുട്ടൻ തമ്പുരാൻ. തന്റെ നാടിന്റെ വലിപ്പം എത്രയുണ്ടെന്ന് പോലും കുഴിമടിയൻ കുട്ടൻ തമ്പുരാന് അറിയില്ലായിരുന്നു. മന്ത്രിമാരാണ് നാട്ടുകാര്യങ്ങളെല്ലാം നോക്കിയിരുന്നത്. കുഴിമടിയൻ കുട്ടൻ തമ്പുരാൻ പള്ളിയരമനയിൽ കിടന്നു കാലം കഴിച്ചു അങ്ങനെയിരിക്കെ ഒരു ദിവസം മുണ്ടാണിദേശം മുഴുവൻ ഒന്ന് നടന്നു കണ്ടാൽ കൊള്ളാമെന്ന് അദ്ദേഹം ആശിച്ചു. കുഴിമടിയൻ കുട്ടൻ തമ്പുരാൻ ഉടനെ തന്നെ മഞ്ചല്ക്കാരനെ വിളിച്ചിട്ടു...

എനിക്കെന്റെ വീട്

            കറുമ്പി പൂച്ചയും ചെമ്പൻ മുയലും വെളുമ്പൻ പട്ടിയും നീലമ്മക്കുരുവിയും കളികൂട്ടുകാരായിരുന്നു . നേരം വെളുത്താൽ അന്തിയാകുന്നതുവരെ അവർ ഓരോതരം കളികൾ കളിച്ചുകൊണ്ടിരിക്കും. കറുമ്പി പൂച്ച ചിലപ്പോൾ അവളുടെ കളിവണ്ടി വെളുമ്പൻ പട്ടിക്ക് ഉരുട്ടിക്കളിക്കാൻ കൊടുക്കും. വെളുമ്പൻ പട്ടി ചിലപ്പോൾ അവന്റെ കളിപ്പന്ത് ചെമ്പൻ മുയലിനു തട്ടിക്കളിക്കാനായി മാളത്തിനകത്തേക്ക് എറിഞ്ഞു കൊടുക്കും . ചെമ്പൻ മുയൽ ചിലപ്പോൾ കാട്ടിൽ നിന്ന് അപ്പൂപ്പൻ താടി കൊണ്ടുവന്ന് നീലമ്മ...

ചീരപ്പന്റെ കൊട്ടാരം

              കാട്ടുപൂച്ചകളുടെ രാജാവായ രാവണപ്പൂച്ച മഹാ അഹങ്കാരിയായിരുന്നു . കളിമണ്ണുകൊണ്ടുണ്ടാക്കിയ തന്റെ ഇരുനിലകൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന് മറ്റുള്ള മൃഗങ്ങളെ കളിയാക്കുകയാണ് അവന്റെ വിനോദം. അണ്ണാറക്കണ്ണന്മാരുടെ രാജാവായ ചീരപ്പനാണ്, രാവണപ്പൂച്ചയുടെ കൊട്ടാരത്തിനടുത്ത് താമസിച്ചിരുന്നത്. പനയോലകൊണ്ട് നിർമിച്ചതാണ് ചീരപ്പന്റെ കൊട്ടാരം. ഒരു ദിവസം ചീരപ്പന്റെ കൊട്ടാരത്തിനു മുമ്പിൽ കൂടി പോകുകയായിരുന്ന രാവണപൂച്ച ചീരനോട് ചോദിച്ചു . '' ...

കാളയണ്ണന്റെ വീട്

              മഞ്ഞുകാലം ആരംഭിക്കാറായി . തണുപ്പിൽ നിന്നും രക്ഷ നേടാൻ ഒരു കൊച്ചു വീട് വയ്ക്കണമെന്ന് മണികണ്ഠൻ കാളയണ്ണൻ തീരുമാനിച്ചു . വീടുവയ്ക്കാൻ മണികണ്ഠൻ കാളയണ്ണൻ ഒരു ദിവസം യാത്രയായി . കുറച്ച് ദൂരം ചെന്നപ്പോൾ ഒരു കരിവാലൻ കാട്ടുപോത്തിനെ കാളയണ്ണൻ കണ്ടു . മണികണ്ഠൻ കാളയണ്ണൻ പിന്നെയും യാത്രയായി. കുറച്ച് ദൂരം ചെന്നപ്പോൾ മണികണ്ഠൻ കാളയണ്ണൻ ഒരു രോമക്കുപ്പായക്കാരൻ ചെമ്മരിയാടിന്റെ കണ്ടു . കാളയണ്ണൻ ചെമ്മരിയാടി നോട് പറഞ്ഞു. '' ചെമ്മരിയാടെ , മഞ്ഞ...

മലയിളക്കുന്ന ചെകുത്താന്‍

              ആമയും മുയലും ഓട്ടപ്പന്തയത്തെക്കുറിച്ചു കേട്ടിട്ടില്ലേ? ഓട്ടപ്പന്തയത്തില്‍ ജയിച്ചതോടെ ആമകള്‍ വളരെ അഹങ്കാരികളായി മാറി . എന്തിനും ഏതിനും മുയലുകളെ പുച്ഛിക്കുകയും കളിയാക്കുകയും ചെയ്യുന്നത് അവര്‍ പതിവാക്കി. ആയിടക്കാണ് കാട്ടിലെ പ്രധാനമന്ത്രിയെ തെരെഞ്ഞെടുക്കുന്ന മത്സരം വന്നത്. തെരെഞ്ഞെടുപ്പില്‍ അഴകന്‍ മുയലും അടകോടനാമയും തമ്മിലായിരുന്നു മത്സരം. ഇത്തവണയും താന്‍ തന്നെ ജയിക്കുമെന്ന് ആമ വിചാരിച്ചു . എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള...

കുഞ്ഞിക്കീരന്റെ മാന്ത്രികത്തോല്‍

              അച്ഛനും അമ്മയുമൊന്നുമില്ലാത്ത ഒരു പാവം കുട്ടിയായിരുന്നു കുഞ്ഞിക്കീരന്‍. കുഞ്ഞിക്കീരന് ആകെയുണ്ടായിരുന്ന സ്വത്ത് ഒരു തുണ്ടു പാടമായിരുന്നു . ഒറ്റക്കാണെങ്കിലും അവന്‍ പാടത്ത് വിത്തു വിതച്ചു . കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍ച്ചെടികള്‍ മുളച്ചു പൊങ്ങി . നെല്ലുവിളയുന്നതുവരെ ലോകമൊക്കെ ഒന്നു ചുറ്റി കാണാമെന്നു കുഞ്ഞിക്കീരന്‍ തീരുമാനിച്ചു . നടന്നു നടന്ന് അവന്‍ കടുഞ്ചേരി മലയുടെ താഴ്വരയിലെത്തി. അപ്പോള്‍ അവിടെ മരം കോച്ചുന്ന തണുപ്പ...

പേഴ്സിയൂസിന്റെ ജൈത്രയാത്ര

സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന കഥാ പ്രസംഗസമാഹാരത്തിലെ അവസാനത്തെ കഥാ പ്രസംഗം യവന പുരാണത്തിലെ ഒരു വീരനായകന്റെ അമ്പരപ്പിക്കുന്ന പോരാട്ടത്തിന്റെ കഥ ഞാനിവിടെ കഥാപ്രസംഗ രുപേണ അവതരിപ്പിക്കുകയാണ് അതാണ് പേഴ്സിയൂസിന്റെ ജൈത്രയാത്ര. 'വീരകുമാരനാം പേഴ്സിയൂസിന്‍ സല്‍ക്കഥ കൂട്ടരെ കേട്ടുകൊള്‍വിന്‍ സൂര്യനേപ്പോലെ തിളങ്ങിനിന്ന പോരാളിയൊന്നിനെ കണ്ടു കൊള്‍വിന്‍ യവന രാജ്യത്തിലെ സുന്ദരിയും സുശീലയുമായ ഒരു രാജകുമാരിയായിരുന്നു ഡാനെ.  ക്രൂരനും സ്ഥാനമോഹിയുമായ അക്രീഷ്യസ് രാജാവിന്റെ ഒരോയൊരു മകളായിരു...

അംഗുലീമാലന്‍

(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ പതിനൊന്നാമത്തെ കഥാപ്രസംഗം) ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ പുണ്യാത്മാക്കളില്‍ ഒരാളാണ് ശ്രീബുദ്ധന്‍. " ഏഷ്യയുടെ പ്രകാശം'' എന്ന പേരിലറിയപ്പെടുന്ന അദ്ദേഹം കാരുണ്യത്തിന്റെ ഒരു മഹാസാഗരമായിരുന്നു. അഹിംസയെന്നതു ജീവിതമാക്കി പുണ്യാത്മാവാം ശ്രീബുദ്ധന്‍ കാരുണ്യത്തിന്‍‍ മുത്തുകള്‍ വിതറി ലോകം മുഴുവന്‍ ശ്രീബുദ്ധന്‍ സ്വന്തം രാജകിരീടവും സ്വര്‍ണ്ണ സിംഹാസനവും വലിച്ചെറിഞ്ഞ് കഷ്ടപ്പെടുന്നവരെയും കണ്ണീരൊഴുക്കുന്നവ...

ആരുണിയുടെ ഗുരുഭക്തി

(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ പത്താമത്തെ കഥാപ്രസംഗം) ഗുരുവിനെ ഈശ്വരതുല്യം സ്നേഹിച്ചിരുന്ന പാരമ്പര്യമാണ് ഭാരതീയരായ നമുക്കുള്ളത്. ' മാതാ പിതാ, ദൈവം' എന്ന മുദ്രാവാക്യം ഒരു കാലത്ത് ഇവിടെ ഓരോ കുഞ്ഞിന്റെയും ചുണ്ടില്‍ തിളങ്ങി നിന്നിരുന്നു. ഗുരുവിനു വേണ്ടി പ്രാണന്‍ പോലും കുരുതി കൊടുക്കാന്‍ തയ്യാറായ് ഒരുങ്ങി നിന്നു നല്ലവരാകും ഗുരുകുല വാസികള്‍ ശിഷ്യന്മാര്‍ അതെ, ഗുരുഭക്തിയുടെ ചൈതന്യം തുടിക്കുന ഒരു കഥയാണ് ഇവിടെ കഥാപ്രസംഗ രുപേണ അവതരിപ്പി...

തീർച്ചയായും വായിക്കുക