Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

18 POSTS 0 COMMENTS

ജന്തുസ്ഥാനിലെ പൂക്കള മത്സരം

              ഒരിടത്ത് ഒരിടത്ത് പക്ഷികളും മൃഗങ്ങളും മാത്രം പാർത്തിരുന്ന ഒരു നാടുണ്ടായിരുന്നു . ജന്തുസ്ഥാൻ ! പൊന്നോണക്കാലം വന്നതോടെ ജന്തുസ്ഥാനിലെ പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം വലിയ ഉത്സാഹമായി. മുളന്തത്തകൾ പച്ചക്കൊടിയുടുത്ത് ഓണക്കുമ്മി കളിച്ചു. മഞ്ഞക്കിളികൾ മഞ്ഞപ്പുടവയണിഞ്ഞ് ഓണക്കുര വയിട്ടു. വെളുമ്പൻ കരടിയും മക്കളും ഏത്തക്കുല വാങ്ങാൻ ചാത്തന്നൂർക്കു പോയി . ചിരികണ്ടാനനയും ചങ്ങാതിമാരും പുത്തൻ ജുബ്ബയുമണിഞ്ഞ് വടംവലി മത്സരത്തിന് തയാറായി...

കൊതിച്ചികോതയുടെ പായസം

            കോത്താഴത്ത് ഒരു കൊതിയൻ കോന്തുണ്ണിയും കൊതിച്ചിക്കോതയും ഉണ്ടായിരുന്നു. ഒരിക്കൽ കൊതിച്ചിക്കോതക്കു കോവിലകത്ത് നിന്ന് കുറച്ച് നെല്ല് കിട്ടി . നെല്ല് കുത്തിയെടുത്ത് പായസം ഉണ്ടാക്കണമെന്ന് കൊതിച്ചികോത ആശിച്ചു . പായസത്തിനുള്ള പച്ചരിയും ശർക്കരയുമെല്ലാം കിട്ടിയപ്പോൾ കൊതിച്ചികോത കോന്തുണ്ണിയോട് പറഞ്ഞു . '' കൊതിയച്ചാരെ , കോന്തുണ്ണി പായസമൊരു കാലമുണ്ടാക്കാം വേഗം നിങ്ങൾ കാട്ടിൽ പോയി വിറകും വെട്ടിയണഞ്ഞാട്ടെ '' ഇതുകേട്ട കോന്തുണ്ണിക്കു ദേഷ്...

താറാവുകാരിയും രാജകുമാരനും

              ഒരിടത്ത് കണ്ണില്ലാത്ത ഒരു താറാവുകാരനുണ്ടായിരുന്നു . അയാളുടെ മകളായിരുന്നു ഇരട്ടക്കണ്ണി . ഇരട്ടക്കണ്ണിയുടെ രണ്ടാനമ്മയാണ് കണ്ണില്ലാത്ത താറാവുകാരി പാറുവമ്മ. അവര്‍ക്കു രണ്ടു പെണ്മക്കളുണ്ട് . ഒറ്റക്കണ്ണിയും മുക്കണ്ണിയും. പാറുവമ്മക്കും മക്കള്‍ക്കും ഇരട്ടക്കണ്ണിയോട് അസൂയയായിരുന്നു . ഒരു ദിവസം പാറുവമ്മ ഇരട്ടക്കണ്ണിയെ താറാവുകളെ തീറ്റാനായി പാടത്തേക്കയച്ചു. ഉച്ചയായപ്പോള്‍ വിശപ്പു സഹിക്കാന്‍ കഴിയാതെ ഇരട്ടക്കണ്ണി കരയാന്‍ തുടങ്ങി ....

കളഞ്ഞു പോയ വാല്‍

                കിങ്ങിണിക്കാട്ടില്‍ ഒരു വാലാട്ടിക്കുരങ്ങനുണ്ടായിരുന്നു എപ്പോഴും വാലുമാട്ടിയാണു നടപ്പ് . തന്റെ വാലിനെ ജയിക്കാന്‍ പറ്റിയ വാല്‍ ആര്‍ക്കുമില്ലെന്നായിരുന്നു അവന്റെ വിചാരം . ഒരു ദിവസം എല്ലാവരെയും പുച്ഛിച്ചുകൊണ്ട് അവന്‍ പറഞ്ഞു . '' എന്തിനു കൊള്ളാം ചങ്ങാതികളേ എന്തിനു കൊള്ളാം നിങ്ങടെ വാല്‍? കപീഷുപോലും തോറ്റോടുന്നൊരു മാന്ത്രികവാലാണെന്നുടെ വാല്‍'' ഇതു കേട്ടു മൃഗങ്ങളെല്ലാം ഒന്നും മിണ്ടാതെ കടന്നു പോയി . അതോടെ വ...

സനന്ദനനും താമരപ്പൂക്കളും

(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ അഞ്ചാമത്തെ കഥാപ്രസംഗം ) ഗുരുവിനെ ദേവതുല്യനായി കണ്ടു വന്ന നാടാണ് നമ്മുടേത്. ഗുരുവിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും പണ്ടത്തെ ശിക്ഷ്യന്‍ മാര്‍ക്ക് മടിയുണ്ടായിരുന്നില്ല. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം ഗുരുവിന്റെ മാനിക്കുന്ന ശിഷ്യന്‍ മാരുടെ എണ്ണം ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു. ഗുരുവിനെയൊന്നു വണങ്ങാന്‍ പോലും ഇന്നു പലര്‍ക്കും മടിയാണ് നിന്ദിക്കാനും കല്ലെറിയാനും ഇന്നു പലര്‍ക്കും ചൊടിയാണ്...

അണ്ണാറക്കണ്ണനും കൂട്ടുകാരും

            ആനപ്പുറത്തു വരുന്ന കണ്ടോ ഇല്ലികള്‍ തിങ്ങിയ കാട്ടിലയ്യോ! ഈറ്റപ്പുലിയുടെ കണ്ണുകണ്ടോ! ഉണ്ണിക്കരടിയും ഉണ്ണികളും ഊഞ്ഞാലിലാടുന്ന കാഴ്ച കണ്ടോ! ഋഗ് ദമുരുവിട്ടു മാമലയില്‍ ഋഷിമാരിരിക്കുമിരിപ്പു കണ്ടോ. എട്ടുകെട്ടുള്ളൊരു വീട്ടിനുള്ളില്‍ ഏട്ടത്തിയമ്മേടെ പൂജ കണ്ടോ ഐലസാ-ഐലസാ-ഏലമിട്ട് ഒട്ടകവണ്ടി വരുന്ന കണ്ടോ! ഓടിത്തളര്‍ന്നൊരു മാന്‍കിടാവ് ഔഷധം നുണയുന്ന മട്ടു കണ്ടോം അംബരത്തിന്റെ നടുവിലായി അമ്പടാ! സൂര്യന്റെ നില്പു കണ്ടോ!

പനിനീര്‍പ്പൂവിന്റെ കൂട്ടുകാരന്‍

              കനിവുനിറഞ്ഞ മന്‍സ്സുണ്ടേ പനിനീര്‍പ്പൂവിന്‍ ചിരിയുണ്ടേ ശാന്തത വഴിയും മിഴിയുണ്ടേ ശാന്തി പരത്തും മൊഴിയുണ്ടേ! ഇതാണ് നമ്മുടെ ചാച്ചാജി വിനയസ്വരൂപന്‍ ചാച്ചാജി നമ്മെ നയിച്ചൊരു ചാച്ചാജി നമ്മുടെ തോഴന്‍ ചാച്ചാജി! തലയ്ക്കു മീതെയിരിപ്പുണ്ടേ ചേലേറുന്നൊരു വെണ്‍തൊപ്പി മനസ്സിനുള്ളിലിരിപ്പുണ്ടേ സ്നേഹത്തിന്റെ മണിച്ചിപ്പി! നല്ല കുട്ടി എന്നും രാവിലെയുണരും ഞാന്‍ ദിനകര്‍മ്മങ്ങള്‍ ചെയ്യും ഞാന്‍ പുസ്തകസഞ്ചി തുറക്കും ഞാന്‍ ഗൃഹപാ...

പൂങ്കോഴിയോട്

            ഏഴഴകുള്ളൊരു വാലു കുലുക്കി ച്ചേലോടണയും പൂങ്കോഴി, മഴവില്‍കൊടിയുടെ കടയില്‍നിന്നോ വാങ്ങീ നിന്നുടെ കുപ്പായം? തത്തിത്തത്തി നടന്നുവരുന്നൊരു തൊപ്പിക്കാരന്‍ പൂങ്കൊഴീ, അന്തിക്കാട്ടെ ചന്തയില്‍ നിന്നോ വാങ്ങീ നിന്നുടെ ചെന്തൊപ്പി?

മലയാളിയുടെ സ്വന്തം ഓണം

നാടന്‍കലകളുടേയും നാടന്‍കളികളുടേയും നാടന്‍പാട്ടുകളുടേയും മടിശ്ശീല കിലുങ്ങുന്ന സന്ദര്‍ഭമാണ് നമ്മുടെ പൊന്നോണക്കാലം. കുമ്മാട്ടിക്കളി, കുമ്മികളി, കോല്‍ക്കളി, കൊറത്തികളി, പുലികളി, കരടികളി, തുമ്പിതുളളല്‍, മുടിയാട്ടം, അമ്മാനാട്ടം, ഓണവില്ല്, ഓണത്താര്‍, ഓണതുളളല്‍ തുടങ്ങിയ നാടന്‍കലകള്‍ ഓണക്കാലത്ത് നമ്മുടെ ഗ്രാമാന്തരീക്ഷത്തെ പുളകം കൊളളിച്ചിരുന്നു. ഇന്നും ചില ''ഓണം കേറാമൂല''കളിലെങ്കിലും ഈ കലാരൂപങ്ങള്‍ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. പഴയ ഓണക്കാലത്ത് നാടന്‍കലകള്‍ക്കുമാത്രമല്ല; നാടന്‍കളികള്‍ക്കും പ്രധാന...

വിനയത്തിന്റെ രാജകുമാരന്‍

രാജകുമാരന്‍ പിറന്നു വീഴുന്നത് രാജകൊട്ടാരങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന പട്ടുമെത്തകളിലാണെന്ന് നാം കേട്ടിട്ടുണ്ട്. ഏഷ്യയുടെ ദീപമെന്ന് വിശേഷിപ്പിക്കുന്ന ശ്രീബുദ്ധന്‍ ജനിച്ചത് കപിലവസ്തുവില് ശുദ്ധോദന മഹാരാജാവിന്റെ അന്ത:പുരത്തിലാണ്. ജൈനമതസ്ഥാപകനായ മഹാവീരനും അശോകചക്രവര്‍ത്തിയും മഹാനായ അക്ബറുമെല്ലാം വലിയ ദന്തഗോപുരങ്ങളില്‍ തന്നെയാണ് പിറന്നു വീണത്. എന്നാല്‍ ലോകത്തിന്റെ വെളിച്ചമായ യേശുദേവന്റെ ജനനം വെറും കാലിത്തൊഴുത്തിലെ കീറപ്പഴുന്തുണിമെത്തയിലായിരുന്നു. എന്തുകൊണ്ടാണ് അവിടുന്ന് രാജകൊട്ടാരത്തില്‍ പിറക്കാതെ കേവല...

തീർച്ചയായും വായിക്കുക