സിപ്പി പളളിപ്പുറം
ജിലേബിക്കുട്ടനും ജഗജില്ലിപ്പട്ടിയും
ഒരിടത്ത് ഉണ്ണിച്ചെല്ലമ്മ എന്നൊരു കുസൃതിക്കുടുക്കയുണ്ടായിരുന്നു. മുത്തച്ഛന്റേയും മുത്തശിയുടെയും കൂടെയാണ് അവളുടെ താമസം . അങ്ങനെയിരിക്കെ , ഉണ്ണിച്ചെല്ലമ്മയുടെ പിറന്നാൾ ദിവസം വന്നു . പിറന്നാൾ ദിവസം രാവിലെ മുത്തശിയും മുത്തച്ഛനും കൂടി അടുക്കളയിൽ കടന്ന് മധുര ജിലേബിയുണ്ടാക്കാൻ തുടങ്ങി.
പഞ്ചസാരയും നറുനെയ്യുമെല്ലാം ചേർത്ത് ഉണ്ണിച്ചെല്ലമ്മക്കു സമ്മാനിക്കാൻ അവർ വലിയൊരു ജിലേബിയുണ്ടാക്കി. കണ്ടാലാരും കൊതിച്ച് പോകുന്ന നല്ല കൽക്കണ്ട ജി...
കുപ്പുസ്വാമിയും കട്ടുറുമ്പും
കട്ടപ്പനക്കാരൻ കുട്ടൻ കട്ടുറുമ്പിനു ഒരു കെട്ട് പപ്പടം കിട്ടി .
കട്ടുറുമ്പ് പപ്പടക്കെട്ടും ചുമന്ന് വീട്ടിലെത്തി . അപ്പോഴാണ് കട്ടുറുമ്പിന്റെ കെട്ടിയവൾ കുട്ടിചീരുവിനു പപ്പടം വറുത്ത് തിന്നാൻ വല്ലാത്ത കൊതി തോന്നിയത് .
കട്ടുറുമ്പിന്റെ വീട്ടിൽ പപ്പടം വറുക്കാൻ ഒരു തുള്ളി എന്ന പോലും ഉണ്ടായിരുന്നില്ല .
കട്ടുറുമ്പ് എണ്ണ വിൽപ്പനക്കാരൻ കുപ്പുസ്വാമിയുടെ എണ്ണക്കടയിൽ ചെന്നു . എന്നിട്ട് സ്വാമിയോട് ചോദിച്ചു.
'' കുപ്പുവമ്മാവാ കുപ...
കടന്നൽ പടയുടെ വരവ്
കൊച്ചങ്ങാടിയിലെ കൊച്ചു പാറുവിന്റെ മകളായിരുന്നു ചിന്നക്കുട്ടി. കൊച്ചുപാറു മരിച്ചപ്പോൾ ചിന്നക്കുട്ടി ഒറ്റക്കായി.
ഒരു ദിവസം ഒറ്റക്കാലൻ കൊച്ചു വേലു അവളെ തട്ടിക്കൊണ്ടു പോയി. അവൻ ചിന്നക്കുട്ടിയുടെ തലമുടിയെല്ലാം വടിച്ചു കളഞ്ഞ് വഴി നീളെ പിച്ച തെണ്ടാൻ വിട്ടു.
കിട്ടുന്ന കാശു മുഴുവൻ കൈയിലാക്കി കൊച്ചുവേലു സുഖമായി കഴിഞ്ഞു. പാവം ചിന്നക്കുട്ടി എപ്പോഴും പട്ടിണിയായിരുന്നു.
ഒരു ദിവസം ചിന്നക്കുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. എട...
ജന്തുസ്ഥാനിലെ പൂക്കള മത്സരം
ഒരിടത്ത് ഒരിടത്ത് പക്ഷികളും മൃഗങ്ങളും മാത്രം പാർത്തിരുന്ന ഒരു നാടുണ്ടായിരുന്നു . ജന്തുസ്ഥാൻ !
പൊന്നോണക്കാലം വന്നതോടെ ജന്തുസ്ഥാനിലെ പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം വലിയ ഉത്സാഹമായി. മുളന്തത്തകൾ പച്ചക്കൊടിയുടുത്ത് ഓണക്കുമ്മി കളിച്ചു. മഞ്ഞക്കിളികൾ മഞ്ഞപ്പുടവയണിഞ്ഞ് ഓണക്കുര വയിട്ടു.
വെളുമ്പൻ കരടിയും മക്കളും ഏത്തക്കുല വാങ്ങാൻ ചാത്തന്നൂർക്കു പോയി . ചിരികണ്ടാനനയും ചങ്ങാതിമാരും പുത്തൻ ജുബ്ബയുമണിഞ്ഞ് വടംവലി മത്സരത്തിന് തയാറായി...
കൊതിച്ചികോതയുടെ പായസം
കോത്താഴത്ത് ഒരു കൊതിയൻ കോന്തുണ്ണിയും കൊതിച്ചിക്കോതയും ഉണ്ടായിരുന്നു.
ഒരിക്കൽ കൊതിച്ചിക്കോതക്കു കോവിലകത്ത് നിന്ന് കുറച്ച് നെല്ല് കിട്ടി . നെല്ല് കുത്തിയെടുത്ത് പായസം ഉണ്ടാക്കണമെന്ന് കൊതിച്ചികോത ആശിച്ചു . പായസത്തിനുള്ള പച്ചരിയും ശർക്കരയുമെല്ലാം കിട്ടിയപ്പോൾ കൊതിച്ചികോത കോന്തുണ്ണിയോട് പറഞ്ഞു .
'' കൊതിയച്ചാരെ , കോന്തുണ്ണി
പായസമൊരു കാലമുണ്ടാക്കാം
വേഗം നിങ്ങൾ കാട്ടിൽ പോയി
വിറകും വെട്ടിയണഞ്ഞാട്ടെ ''
ഇതുകേട്ട കോന്തുണ്ണിക്കു ദേഷ്...
താറാവുകാരിയും രാജകുമാരനും
ഒരിടത്ത് കണ്ണില്ലാത്ത ഒരു താറാവുകാരനുണ്ടായിരുന്നു . അയാളുടെ മകളായിരുന്നു ഇരട്ടക്കണ്ണി . ഇരട്ടക്കണ്ണിയുടെ രണ്ടാനമ്മയാണ് കണ്ണില്ലാത്ത താറാവുകാരി പാറുവമ്മ. അവര്‍ക്കു രണ്ടു പെണ്മക്കളുണ്ട് . ഒറ്റക്കണ്ണിയും മുക്കണ്ണിയും. പാറുവമ്മക്കും മക്കള്‍ക്കും ഇരട്ടക്കണ്ണിയോട് അസൂയയായിരുന്നു .
ഒരു ദിവസം പാറുവമ്മ ഇരട്ടക്കണ്ണിയെ താറാവുകളെ തീറ്റാനായി പാടത്തേക്കയച്ചു.
ഉച്ചയായപ്പോള്‍ വിശപ്പു സഹിക്കാന്‍ കഴിയാതെ ഇരട്ടക്കണ്ണി കരയാന്‍ തുടങ്ങി ....
കളഞ്ഞു പോയ വാല്‍
കിങ്ങിണിക്കാട്ടില്‍ ഒരു വാലാട്ടിക്കുരങ്ങനുണ്ടായിരുന്നു എപ്പോഴും വാലുമാട്ടിയാണു നടപ്പ് . തന്റെ വാലിനെ ജയിക്കാന്‍ പറ്റിയ വാല്‍ ആര്‍ക്കുമില്ലെന്നായിരുന്നു അവന്റെ വിചാരം . ഒരു ദിവസം എല്ലാവരെയും പുച്ഛിച്ചുകൊണ്ട് അവന്‍ പറഞ്ഞു .
'' എന്തിനു കൊള്ളാം ചങ്ങാതികളേ
എന്തിനു കൊള്ളാം നിങ്ങടെ വാല്‍?
കപീഷുപോലും തോറ്റോടുന്നൊരു
മാന്ത്രികവാലാണെന്നുടെ വാല്‍''
ഇതു കേട്ടു മൃഗങ്ങളെല്ലാം ഒന്നും മിണ്ടാതെ കടന്നു പോയി . അതോടെ വ...
സനന്ദനനും താമരപ്പൂക്കളും
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ അഞ്ചാമത്തെ കഥാപ്രസംഗം )
ഗുരുവിനെ ദേവതുല്യനായി കണ്ടു വന്ന നാടാണ് നമ്മുടേത്. ഗുരുവിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും പണ്ടത്തെ ശിക്ഷ്യന്‍ മാര്‍ക്ക് മടിയുണ്ടായിരുന്നില്ല. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം ഗുരുവിന്റെ മാനിക്കുന്ന ശിഷ്യന്‍ മാരുടെ എണ്ണം ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു.
ഗുരുവിനെയൊന്നു വണങ്ങാന്‍ പോലും
ഇന്നു പലര്‍ക്കും മടിയാണ്
നിന്ദിക്കാനും കല്ലെറിയാനും
ഇന്നു പലര്‍ക്കും ചൊടിയാണ്...
അണ്ണാറക്കണ്ണനും കൂട്ടുകാരും
ആനപ്പുറത്തു വരുന്ന കണ്ടോ
ഇല്ലികള്‍ തിങ്ങിയ കാട്ടിലയ്യോ!
ഈറ്റപ്പുലിയുടെ കണ്ണുകണ്ടോ!
ഉണ്ണിക്കരടിയും ഉണ്ണികളും
ഊഞ്ഞാലിലാടുന്ന കാഴ്ച കണ്ടോ!
ഋഗ് ദമുരുവിട്ടു മാമലയില്‍
ഋഷിമാരിരിക്കുമിരിപ്പു കണ്ടോ.
എട്ടുകെട്ടുള്ളൊരു വീട്ടിനുള്ളില്‍
ഏട്ടത്തിയമ്മേടെ പൂജ കണ്ടോ
ഐലസാ-ഐലസാ-ഏലമിട്ട്
ഒട്ടകവണ്ടി വരുന്ന കണ്ടോ!
ഓടിത്തളര്‍ന്നൊരു മാന്‍കിടാവ്
ഔഷധം നുണയുന്ന മട്ടു കണ്ടോം
അംബരത്തിന്റെ നടുവിലായി
അമ്പടാ! സൂര്യന്റെ നില്പു കണ്ടോ!
പനിനീര്‍പ്പൂവിന്റെ കൂട്ടുകാരന്‍
കനിവുനിറഞ്ഞ മന്‍സ്സുണ്ടേ
പനിനീര്‍പ്പൂവിന്‍ ചിരിയുണ്ടേ
ശാന്തത വഴിയും മിഴിയുണ്ടേ
ശാന്തി പരത്തും മൊഴിയുണ്ടേ!
ഇതാണ് നമ്മുടെ ചാച്ചാജി
വിനയസ്വരൂപന്‍ ചാച്ചാജി
നമ്മെ നയിച്ചൊരു ചാച്ചാജി
നമ്മുടെ തോഴന്‍ ചാച്ചാജി!
തലയ്ക്കു മീതെയിരിപ്പുണ്ടേ
ചേലേറുന്നൊരു വെണ്‍തൊപ്പി
മനസ്സിനുള്ളിലിരിപ്പുണ്ടേ
സ്നേഹത്തിന്റെ മണിച്ചിപ്പി!
നല്ല കുട്ടി
എന്നും രാവിലെയുണരും ഞാന്‍
ദിനകര്‍മ്മങ്ങള്‍ ചെയ്യും ഞാന്‍
പുസ്തകസഞ്ചി തുറക്കും ഞാന്‍
ഗൃഹപാ...