സിദ്ധാർത്ഥൻ പരുത്തിക്കാട്
ചുമരെഴുത്തുകാർ
അടുത്തൂൺ പറ്റിയ പത്രാധിപർ, പരിസര ദുർഗന്ധങ്ങളിൽ സമരസപ്പെട്ടും തന്റെ തടിച്ച പേനകളെ താലോലിച്ചും പുസ്തകങ്ങളിലെ പൊടി തട്ടിയും ചരിത്ര നഗരത്തിൽത്തന്നെ കഴിഞ്ഞുകൂടാമെന്നു കരുതിയതായിരുന്നു. പാവം, ചുമരെഴുത്തുകാർ വായിക്കാൻ മിനക്കെട്ടത് വിനയായി. പ്രഭാതസഞ്ചാരത്തിന്റെ ഗതി മാറ്റിയിട്ടും ചെന്നെത്തുക ആ പ്രശസ്ത വിദ്യാലയത്തിന്റെ മതിലോരത്ത്. രോഷത്തോടെയാണ് ചുമരെഴുത്തുകൾ വായിക്കുക ഃ “സമാധാനം സ്ഥാപിക്കുന്നവർ അനുഗ്രഹീതർ... ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ ജീവിതാന്ത്യത്തെപ്പറ്റി ഓർക്കണം... ശാന്തശീലർ അനുഗ്രഹീതരാവുന്നു...”...