കെ ടി എ ഷുക്കൂർ മമ്പാട്
പൂവ്വത്തിക്കാട്
1
അതിൽപ്പിന്നെ...
കാലം പലവുരു ഉറയഴിച്ചു.
പൂവ്വത്തിക്കാട് ഋതുക്കളെ
പലവട്ടം മാറിയുടുത്തു.
കാട്ടിൽ വിരിഞ്ഞു നിൽക്കുന്ന വീടിൻറെ
ഉമ്മറക്കോലായിൽ കാലെടുത്തുവെച്ചു
മെല്ലിച്ചുണങ്ങിയ രൂപം-പോക്കുട്ടി.
തന്റെ ഹൃദയംപോലെ
തുളകൾ വീണ മഞ്ഞിച്ചബനിയനും
എന്നോ വെള്ളം കണ്ട ഓർമ്മയിൽ
ഇരുണ്ടുപോയ കൈലിയും വേഷം.
തഴമ്പൻക്കൈത്തലോടൽ
ഏൽക്കാൻ കാത്തിരിക്കുകയായിരുന്നു വാതിൽ
പൊട്ടിക്കരഞ്ഞൊന്നു മറിഞ്ഞുവീഴാൻ.
ഓർമ്മകൾക്കുമേൽ പണിത മറവിവലകൾപോലെ
മാറാലകൾമൂടിയ അടുക്കളയിൽ നിന്ന്
വെട്ടുകത്തിയും
വീട്ടുചായ്‌പിൽ ത...
കരുതൽ
വല്ലാതെ വെന്തുപതയുമ്പോൾ
കൂട്ടിക്കൊണ്ടു പോകാൻ
അയാളെത്തും.
ഇത്ര കൃത്യമായി
ഇതിനു മുമ്പ്
ആരും വന്നിട്ടില്ലാത്തതു പോലെ.
മണ്ണറയിൽ കിടത്തി
കൊഴിഞ്ഞ കണ്ണുകൾ പെറുക്കിയെടുത്ത്
അതിലപ്പോഴും പുതഞ്ഞു കിടക്കുന്ന
വാടിയ നിറക്കാഴ്ചകൾ ചൂണ്ടി
ഇതായിരുന്നു നിന്റെ പിടലിഭാരമെന്ന്
ആശ്വസിപ്പിക്കും.
ആഴത്തിൽ തറച്ച മുള്ളുകൾ
ഊരിയെടുക്കും പോലെ
മാംസമൊന്നാകെ ഊരിയെടുത്ത്
ഇതായിരുന്നു നിന്റെ ദുഃഖമെന്ന്
വിസ്മയിപ്പിക്കും.
നീറ്റലെന്ന് പൊടിയുമ്പോൾ
മുകളിലെ കുറ്റിച്ചെടി വിശറിയാക്കി
ഒരു കാറ...