ശിവതാര. എസ്
ഒഴിഞ്ഞ കള്ളികൾ
ബോധനശാസ്ത്രത്തിന്റെ
അടരുകളിൽ
ഇനിയുമൊരു പാഠം
തിരയുകയാണ് ഞാനും.
നെഞ്ചോരം
അരിച്ചു നടക്കുന്നുണ്ട്
കുട്ടിച്ചിരിയുടെ കുഞ്ഞുറുമ്പുകൾ!
തല പെരുക്കുന്നു.
തൊടാനാകാതെ തലോടാനാകാതെ
ചിരി കാണാതെ കൂടെ ചിരിക്കാതെ
ചലനചിത്രങ്ങളായി
മാറിയവർക്ക്!
കുറുമ്പിന്റെ തലവേദനയില്ലാതെ
തല പെരുക്കുന്നു!
നാവിൻതുമ്പിലെ
ബഹുത്തര ചോദ്യങ്ങൾ
ഒറ്റപ്പെട്ട ഉത്തരങ്ങളിൽ
വരണ്ടുകിടക്കുന്നു.
കുഞ്ഞിചർച്ചകളും
സംവാദങ്ങളുമില്ലാതെ,
ഉൾപ്രേരണകൾ
ഉദ്ദീപിപ്പിക്കപ്പെടാതെ,
...
തിരുത്ത്
ചിലപ്പോഴൊക്കെ
ഓർമകൾ
ഞരമ്പുകളിലൂടെ
അതിദ്രുതമൊഴുകും!
ചിലപ്പോഴവ തലച്ചോറിനെ
ചുറ്റിവരിയും!
അരണ്ട വെളിച്ചമുള്ള
ഇടമുറികളിലൂടെ
പാഞ്ഞിട്ടൊടുവിൽ,
നീട്ടിയെടുത്ത ശ്വാസത്തിന്റെ
അങ്ങേത്തലയ്ക്കലെത്തുമ്പോൾ
തിളങ്ങുന്ന വെളിച്ചം കാണും!
ചുവന്നപട്ടിൽ തട്ടി
തിളങ്ങുന്ന വെളിച്ചം!
അവിടെ
കാറ്റിനു കുളിരുസമ്മാനിക്കുന്ന
വയലിന്റെ കണ്ണിൽനോക്കി
സ്വയംമറന്നു നിൽക്കുമ്പോൾ
തിരിച്ചറിഞ്ഞ കരുതലുകളിലെ
തിരിച്ചറിയാനാവാത്ത
സ്വപ്‌നങ്ങളിനിയും
സ്വന്തമായെങ്കിലെന്നോർക്കും.
വെറുതെയ...
നനഞ്ഞു കഴിഞ്ഞ മഴ
നനയുകയാണോയെന്ന്
തിരിച്ചറിയാനാകാത്ത
നേരങ്ങളിലൂടെ,
ശബ്ദമില്ലാകന്നൊരു
കാലത്തിൽ നിന്ന്,
പെയ്യുകയാണോയെന്ന്
തിരിച്ചറിയാനാകാതെ
പോയൊരു
മഴയുടെ ഗന്ധം
അരിച്ചിറങ്ങുന്നുണ്ട്.
പെയ്യുന്നുവോയെന്നൊരിക്കൽ
കാതോർത്തത് പോലെ,
പെയ്തിരുന്നുവോയെന്നിന്നും
തിരയുമ്പോൾ
ഭൂതകാലം വരെയൊന്ന്
പോയ്‌വരാൻ
ആ മഴ വിളിക്കാറുണ്ട്!
നനയണമെന്നോർത്ത മഴയല്ലേ,
തോന്നലാകണം.
ചിലപ്പോൾ
പെയ്തിട്ടേയുണ്ടാവില്ലയത്.
പക്ഷേ
ഹൃദയം കുതിർന്നിരുന്നുവല്ലോ!
നനഞ്ഞത് കൊണ്ടല്ലേങ്ങനെ?
അപ്പോൾ
പെയ്തിരുന്നുവോ ആ മഴ?
...