ഷിനിൽ നെടുങ്ങാട്
അവൾ…!
തെരുവോരത്തബലയായ് അവൾ! മണ്ണിൽ നഗ്നപാദങ്ങൾ പൂഴ്ത്തി, ശകടവ്യൂഹം തുപ്പും കഫക്കറുപ്പേറ്റി, അർക്ക കാമക്കണ്ണിലുരുകിയും, നിറം കെട്ടുമശരണയായ്..... അവൾ! ഒരു പുഴുക്കുഞ്ഞിനവൾ സ്വന്തം- വിരൽത്തുമ്പിലഭയം നൽകി, യാ- പുഴു, വിരൽ തിന്നു വീർക്കെ, ചിലന്തികൾതീർത്ത ചങ്ങലക്കെട്ടിൽ, കാറ്റിൻ കാമച്ചൂടിൽ തപിച്ചും, നിരാലംബയായ്.... അവൾ! കിളികൾ തിന്ന പാതിമുലയിൽ- ഇറുഞ്ചിക്കടിക്കുമുറിമ്പിൻ കാമം..! ചിതൽ തിന്നു ശുക്ഷ്കിച്ച ദേഹ,മതി- ലാരോ വിസർജ്ജിച്ച മൂത്രഗന്ധം, രക്തമൂറ്റിക്കൊഴുക്കുമിത്തിക്കണ്ണികൾ! എങ്കിലുമൊരുചുവടനക്കനാകാതെ...