Home Authors Posts by ഷിൻസി രജിത്

ഷിൻസി രജിത്

14 POSTS 0 COMMENTS
സ്വദേശം പാലക്കാട്.കോളേജ് അധ്യാപികയാണ്. ഭർത്താവ് രജിത്. പോലീസ് ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു.രണ്ട് കുട്ടികൾ.ലിറ്റിൽ മാഗസിനുകളിലൂടെയാണ് എഴുത്ത് ആരംഭിക്കുന്നത്.നിരവധി മാസികകളിൽ കഥ, കവിത ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഓൺ ലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതി വരുന്നു.

അയാളൊരു കവിയായിരുന്നു

    വിഷാദത്തിന്റെ ഏറ്റക്കുറച്ചിലുകൾ കയറിയിറങ്ങിയാണ് അയാൾ ഒരു കവിയായത്! അരികും മൂലയും വിണ്ടടർന്ന വാക്കുകൾ തുന്നിച്ചേർത്ത് അതിദീർഘമായ രാവുകളെക്കുറിച്ചും നിറങ്ങൾ ഒലിച്ചിറങ്ങി വികൃതമായിത്തീർന്ന ചാപല്യങ്ങളെക്കുറിച്ചും കവിതകളെഴുതി... കാത്തിരിക്കാനാരുമില്ലെന്ന ഒരു ഒളിയമ്പെയ്തു വച്ച് ശൂന്യമാക്കപ്പെട്ട സ്വയത്തെ എടുത്തണിഞ്ഞ് അയാൾ പിന്നെയും പിന്നെയും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി നടന്നു.  

നിഴൽച്ചിത്രം

  ചരൽക്കല്ല് വിരിച്ച മുറ്റത്ത് പവിഴമുല്ലച്ചെടികൾ ഞാൻ നട്ടുപിടിപ്പിച്ചത് നിനക്കുവേണ്ടിയാണ്. തടാകത്തിലെ തണുത്ത ഇരുട്ടിൽ മിന്നാമിനുങ്ങുകളെയെണ്ണി നീ വരുമെന്നു കരുതി ഞാൻ പിന്നെയും കാത്തിരുന്നിരിക്കണം വരണ്ട സായാഹ്നങ്ങൾ കടംതന്ന പേനത്തുമ്പുകൊണ്ട് ഞാനിപ്പോൾ ചുവന്ന കൊന്നപൂക്കുന്ന വയൽ വരമ്പുകളെക്കുറിച്ചും ആത്മജ്ഞാനത്തിനു വേണ്ടിയുള്ള നിന്റെ തീർത്ഥാടനത്തെക്കുറിച്ചും വർണിച്ചു കൊണ്ടേയിരിക്കുകയാണ്...      

തിരികെ

      നഷ്ടമായ ശിശിരസന്ധ്യകൾ നരച്ച സ്വപ്നവാതിലുകളിലൂടെ വാക്കും വരികളും തിരഞ്ഞ് മുറിപ്പെട്ടുകൊണ്ടേയിരിക്കുന്നു ഓർമ്മ പുസ്തകങ്ങൾക്കിടയിലെ നേരും നോവും ക്ലാവു പിടിച്ചു കിടപ്പുണ്ടെന്ന ഓർമ്മപ്പെടുത്തലുകൾക്ക് ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു ... മൗനത്തിന്റെ ഏടുകളിൽ എവിടെയെങ്കിലും ഒരു വരിവരഞ്ഞിടാൻ ഉള്ളു മുറിഞ്ഞു നോവേണ്ടതുണ്ട് അക്ഷരങ്ങളെ അതിന്റെ കൂട്ടിൽ ഉപേക്ഷിച്ച് തിരിഞ്ഞു നടക്കാമെന്ന് ഞാൻ കരുതുന്നു.        

വിചിത്ര മനുഷ്യർ

അനുവാദം ചോദിക്കാതെ കടന്നുവന്ന് നമ്മുടെ ചിന്തകൾക്കും കാഴ്ച്ചപ്പാടുകൾക്കുമൊക്കെ നിറം ഉണ്ടാക്കാറുള്ള ചിലരുണ്ടാവും എല്ലാവരുടേയും ജീവിതത്തിൽ (ക്ലീഷെ ഡയലോഗ് ). നിർവ്വചിക്കാനാവാത്ത സാഹചര്യങ്ങളും അവസ്ഥകളുമൊക്കെ കടുത്ത ശൂന്യത തന്ന് നമ്മളെ നിസഹായമാക്കി കളയുമ്പോൾ ഒരു നിഴൽ ചിത്രമായും ഒരു വാക്കായും ഒക്കെ സാന്ത്വനത്തിന്റെ നിറവായി മാറുന്ന ചിലർ.... ഒരു പ്രത്യയ ശാസ്ത്രത്തിന്റേയും വർണനകൾക്ക് വിധേയമാവാതെ ഒരു ജ്‌ഞാനോദ യത്തിന്റെയും പിൻബലമില്ലാതെ ദീർഘവും സമ്പന്നവുമായ ഓർമ്മകൾ തന്നു പോവുന്നവർ... അവരാണ്.."പോട്ടെ....

വഴി തെറ്റി വന്നവർ

    അമിത ആകാംക്ഷ കാരണം എത്രയോ പുസ്തകങ്ങൾ ഞാൻ വായിക്കാതെ വച്ചിരിക്കുന്നു... സോണറ്റും ,റ്റു ഹിസ് കോയ് മിസ്ട്രസ്സും ഒരുപാടാവർത്തി വായിച്ച കൂട്ടത്തിൽ പൗലൊ കൊയ്ലോയുടെ Veronica decides to die വായിക്കാതെ മാറ്റി വച്ചിട്ടുണ്ട്. ബൈബിൾ വാക്യങ്ങൾ തിരഞ്ഞു നോക്കുന്നതു പോലെ ഇടയ്ക്ക് ചില പേജുകൾ മറിച്ചു നോക്കും. എന്റെ ഇങ്ങനൊരു ഡിഫൻസ് മെക്കാനിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടയിലാണ് ഉത്രാളിക്കാവിലെ പൂരം എന്നാണ് എന്ന് ചോദിച്ചു കൊണ്ട് ചരൽക്കല്ലുകൾ വാരിയെറിയുന്നതു പോലെയുള്ള ഒരു മകര മാസത്തില...

മന:പൂർവം

          ചിരിക്കാൻ മറന്ന് തുടങ്ങിയിരിക്കുന്നു... ചിലവാക്കും, നോക്കും, അശനിപാതം പോലെ ചിരിക്കുമേൽ വീണ് അറം പറ്റിയത് കനത്ത ഇരുട്ടിലും തിരിച്ചറിയുന്നു... ആത്മാവ് കത്തുന്നത്, കൊഴിഞ്ഞു വീണിടത്തു നിന്നൊരു പുനർജനി ഉണ്ടാവുമോ എന്ന ഭയത്താൽ! ഇന്നലകളുടെ ഭീതി പകർത്താൻ ഒരു നിറക്കൂട്ടുകൾക്കും ആകില്ലെന്നിരിക്കെ, 'ആത്മാർത്ഥതയില്ലാത്ത അധര വ്യായാമങ്ങൾക്കു 'മുമ്പിൽ ദൃക്സാക്ഷിയായത് ബധിരതയാണ്!!

കനൽചരിത്രം

  കനലുരുക്കി കവിത വരയണമെന്ന് ഒരാൾ പറഞ്ഞിരുന്നു ഉരുകി തീരാറായ ഹൃദയ സത്യം ഒരു പ്രളയത്തിൽ ഒഴുക്കിവിടണമെന്നും... ബാക്കിയായത് , നേരിൻ്റെ നനവൂറ്റി കാലം ഊതി പിടിപ്പിച്ച ആത്മജ്ഞാനം ചിതലരിച്ചതാണ് ... മൗനത്തിൻ്റെ അനന്തത മനക്കണക്കിലൂടെ ഒലിച്ചിറങ്ങിയപ്പോൾ കാറ്റത്തിളകിയാടിയത് ഏകാന്തതയെന്ന മിഥ്യാബോധമാണ്.. ലിപിയില്ലായ്മയുടെ കനത്ത നോവ് പഴമയുടെ മഞ്ഞ നിറത്തിലേക്ക് വ്യാപരിക്കുമ്പോൾ ഒരുപിടി ഹൃദയവ്യഥകളുടെ ചിമിഴ് ഇനിയും പുനർജനി നേടാൻ കഴിയാത്ത എൻ്റെചിരിയെ ദംശിച്ചു കൊണ്ടേയിരുന്നു....! ...

നിന്നെ വായിക്കുമ്പോൾ

നിന്നെ വായിക്കുന്നത് പർവ്വതശിഖിരങ്ങളിലേക്ക് തിരികെ ഒഴുകുന്ന നീർച്ചാലുകൾ പോലെ അസാധ്യമായ ഒന്നിനെ ആവിഷ്ക്കരിക്കുക എന്നതാണ് ... ആകാശത്തു നിന്നിറങ്ങി വരുന്ന താഴ്വരകളിലെ തണുപ്പിനെ ഒരായുഷ്ക്കാലം ചേർത്തു പിടിക്കുക എന്നതാണ് ... ചിലപ്പോഴൊക്കെ കണ്ണിൽ കൊളുത്തി വലിയ്ക്കുന്നൊരു നോവായ് മാറുന്നത് വെളുത്ത പേജിൽ കൂനനുറുമ്പ് നിരപോലെ നിന്നെ വിവരിക്കുന്ന എൻ്റെ കറുത്ത അക്ഷരങ്ങളാണ് ... എങ്കിലും, ജീവിച്ചിരിക്കുന്നുണ്ട് ഞാൻ നിന്നെ വർണ്ണിച്ചതിന് എൻ്റെ അക്ഷരങ്ങളെ നശിപ്പിച്ചു കളയുന്നൊരു ദിവസ...

ഹൃദയം മൊഴി രേഖപ്പെടുത്തുന്നു

    നീ എഴുതാൻ ബാക്കി വെച്ച പുഴുക്കുത്തരിച്ച ഭാവങ്ങൾ , വളച്ചൊടിക്കപ്പെട്ടവിദൂരമായ ഒരു ഛായയിലൂടെ ഞാൻ ഊതി ജ്വലിപ്പിച്ചത് വിചിത്രമായ എന്തിനെയൊ സ്വപ്നം കാണാനായിരിക്കാം... നീ പറയാതെ പറഞ്ഞ അതിഭാവുകത്വങ്ങൾക്കിടയിൽ ഒരിക്കൽ ... കിരീടം ചൂടിയ എൻ്റെ അക്ഷരക്കിനാക്കൾ കൂടണയാൻ മറന്ന് ചക്രവാളം തേടിനടന്നലഞ്ഞിട്ടുണ്ടാവാം... ദൂരെ നിൻ്റെ നിഴൽപ്പാടുകൾ മാഞ്ഞപ്പോൾ വിസ്മൃതിയിലാണ്ടൊരു അഗ്നിപർവ്വതം കണക്കെ നീറി നീറി ഞാനുരുകിത്തീർന്നിട്ടുണ്ടാവാം....

ഹിസ്റ്റീരിയ

കാർപാർത്തിയൻ മലനിരകളിലാണ് എൻ്റെ സ്വപ്നങ്ങൾ വീണുറങ്ങുന്നത് ബ്രാം സ്റ്റോക്കറുടെ ഭാവനകളെ തകിടം മറിച്ചു കൊണ്ട് ... അതിൻ്റെ ചിറകുകളാവട്ടെ പറന്നിറങ്ങാൻ വെമ്പുന്നത് യൂഫ്രട്ടീസിൻ്റെ മടിത്തട്ടിലും, മെസൊപ്പൊട്ടോമിയ പുനർജനി നേടുന്നുണ്ടോ എന്നറിയാൻ ഫാത്തോമീറ്ററിനു പോലും കണ്ടെത്താനാവാത്ത ആഴങ്ങളിലേക്ക് താണുപോവാൻ അവിടുത്തെ ഘന ശാന്തതയിൽ ചെവി കേൾക്കാത്ത കണ്ണ് കാണാത്ത തിരിച്ചറിവ് നഷ്ടപ്പെട്ട ഒരബോധാവസ്ഥയായി വീർത്തു വീർത്തുറങ്ങണം. ദിനോസറുകളുടെ വംശപരമ്പരയ്ക്ക് മുമ്പ് ജനിച്ച ഞാൻ ഉൻമാദമായ ചിന്തകൾ...

തീർച്ചയായും വായിക്കുക