ഷാജി ചെമ്പിലോട്
മാലിനി
ഓർമ്മകളുടെ കടലിരമ്പമാണ് മാലിനിയുടെ മനസ്സിൽ, കണ്ണുകൾ താനെ അടയുന്നുണ്ടെങ്കിലും ഉറങ്ങാൻ കഴിയുന്നില്ല. തൊട്ടടുത്തിരിക്കുന്ന അമ്മ ഓമന നല്ല ഉറക്കത്തിലാണ്. ട്രെയിൻ കുറ്റിപ്പുറം കഴിഞ്ഞതേ ഉള്ളൂ, ഡിസംബറിലെ ആ നട്ടുച്ചക്ക് നല്ല ചൂടാണ്, അവളുടെ നെഞ്ചകമാകട്ടെ അതിനേക്കാളേറെ ചുട്ട് പൊള്ളുന്നുണ്ടായിരുന്നു.
അമ്മയെയും കൂട്ടി അതിരാവിലെ യാത്ര പുറപ്പെട്ടതാണ് മാലിനി, സുൽത്താൻ ബത്തേരിയിൽ നിന്ന് ആറു മണിക്കുള്ള കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറുമ്പോൾ മരം കോച്ചുന്ന തണ...
നൻ പകൽ നേരത്ത് മയക്കം
നൻ പകൽ നേരത്ത് മയക്കം
ഒരൊന്നൊന്നര മയക്കം തന്നെ ആണ്.
എഴുതി വന്നപ്പോൾ കഥ മുഴുവൻ പറഞ്ഞുപോകുമെന്ന അവസ്ഥയായി മുഴുവനും ഡിലീറ്റ് ചെയ്തു വീണ്ടും കുത്തികുറിച്ചതാണ്.
റിയലിസവും ഫാന്റസിയും ഗബ്രിയേൽ മാർക്വേസ് ഒക്കെ എഴുത്തിലൂടെ കാണിച്ചു തന്ന മാജിക്കൽ റിയലിസവും ഒക്കെ ചേർന്ന അപൂർവ്വമായ നിമിഷങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന സുന്ദരമായൊരു അഭ്രകാവ്യം ആണ് ലിജോ ജോസ് പെല്ലിശ്ശേരിയും ടീമും ഒരുക്കിയത്.
ഏത് നിമിഷവും പാളിപോയേക്കാവുന്ന ഒരു കഥ മനോഹരമായ ദൃശ്യ വിരുന്നാക്കി പ്രേക്ഷകർക്ക് ...
ഫ്ലാഷ് ന്യൂസ്
ഉച്ചയൂണും കഴിഞ്ഞു ടിവിയിൽ സിനിമ കാണുകയായിരുന്നു ദീപ്തി, ഇടക്ക് പരസ്യം വന്നപ്പോൾ ചാനൽ മാറ്റാൻ തുടങ്ങി. മാറ്റി മാറ്റി ഒടുവിലെത്തിയത് പ്രശസ്ത ന്യൂസ് ചാനലിലും , അവിടുന്നും മാറ്റാൻ റിമോട്ടിലെ ബട്ടണിൽ വിരലമർത്താൻ നോക്കുമ്പോഴാണ് ഒരു ഫ്ലാഷ് ന്യൂസിൽ കണ്ണുടക്കിയത്.
" പ്രശസ്ത സിനിമ നടനും സംവിധായകനും ആയ വിക്ടർ മാങ്ങാടൻ അന്തരിച്ചു , ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് സൂചന "
വാർത്ത അറിഞ്ഞു ഞെട്ടൽ മാറാത്ത ദീപ്തി മറ്റു രണ്ടു പ്രമുഖ മലയാളം ന്യൂസ് ചാനലുകൾ കൂടി വെച്ച് നോക്കി.
അവിടെയു...
രണ്ടു പെൺകുട്ടികൾ
നഗരത്തിലെ ആശുപത്രിയുടെ മൂന്നാം നിലയിലെ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി നിന്ന അവളുടെ മനസ്സിൽ ക്ലാസ്സിലെ ഓർമ്മകൾ ആണ് തെളിഞ്ഞു വന്നത്.
"പ്രഫുല്ലകുമാർ പളനിയപ്പൻ , എന്തൊരു ഊള പേരാണെടീ ഇത് , അയ്യേ .."
അനീറ്റ ഷാരോണിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.
" നോർത്തും അല്ല സൗത്തും അല്ല സങ്കരയിനമാണ് ,എന്നാ തോന്നുന്നത് "
ഷാരോൺ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് അനീറ്റയോട് പറഞ്ഞു.
" സൗത്ത് തന്നെ , മലയാളം തമിഴ് കോമ്പിനേഷൻ ആണെന്നാപിള്ളാര് പറേന്നത് " അനീറ്റ പറഞ്ഞു.
പെട്ടന്നാണ് ഇടിവെട്ടും പ...
കാന്താര ; ശാന്തവും രൗദ്രവുമായ ഭാവങ്ങൾ
തെയ്യങ്ങളുടെ പിന്നാലെ കൂടിയിട്ട് കുറച്ചായി, ഉത്തര മലബാറിലെ തെയ്യാട്ടങ്ങളെയും കളിയാട്ടങ്ങളെയും കുറിച്ച് ഒരു പുസ്തകമെന്ന സ്വപ്നം കുറെകാലമായി മനസ്സിൽ കൊണ്ട് നടക്കുന്നതാണ്. മനുഷ്യൻ തന്നെ ദൈവമാകുന്ന ചുവന്ന തെയ്യങ്ങൾ ചടുലമായ ചുവടുകൾ വെക്കുന്ന മണ്ണാണ് ഉത്തര മലബാറിലെ കളിയാട്ട കാവുകൾ.
"ദൈവമെന്ന" സങ്കല്പത്തെ തെയ്യമെന്ന യാഥാർഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ഞാനും തന്റെ കൂടെയുണ്ടെന്നും എല്ലാം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം ഗ്രാമീണരുടെ മനസ്സിലേക്ക് എത്തിക്കുന്നവര...
അപ്പൻ ; കറുത്ത ഹാസ്യത്തിന്റെ കരുത്ത്
ഉറക്കം വരാതിരുന്നപ്പോൾ ഒരു സിനിമ കാണാമെന്ന് കരുതി,
എന്നാൽ പിന്നെ " അപ്പൻ " എന്നുകരുതിയാണ് കഴിഞ്ഞ ദിവസം കണ്ടത്,
ഓരോ സീനിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഗംഭീര സിനിമ.
കണ്ടു കഴിഞ്ഞതിനു ശേഷം ഓരോ കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കുന്നു. എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന സിനിമ
ഒരപ്പൻ എങ്ങിനെ ആകരുത് എന്ന് കാണിച്ചു തരുന്ന സിനിമ. ഓരോ കഥാപാത്രവും പ്രേക്ഷകന്റെ മനസ്സിനെ അത്രമേൽ സ്പർശിക്കും.
" ഇട്ടിച്ചൻ "എന്ന കഥാപാത്രം അലൻസിയറുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി ...
കിളിമഞ്ചാരോയിലെ പ്രണയനിലാവ്
" ഹലോ രവി "
" ഹലോ മനു , ഗുഡ് മോർണിംഗ് "
" പാർവ്വതിയെ വിളിച്ചിട്ട് കിട്ടുന്നില്ല , ശ്വേത അവിടെ ഇല്ലേ ?
ശ്വേതയോട് എന്തെങ്കിലും പറഞ്ഞിരുന്നോ "
മനു ചോദിച്ചു
" ഡാ അവള് എന്തെങ്കിലും തിരക്കായത് കൊണ്ട് ഫോൺ എടുക്കാത്തതായിരിക്കും " രവി പറഞ്ഞു
" പാർവ്വതിയെ വിളിച്ചിട്ടു കിട്ടാത്തത് കൊണ്ട് ഞാൻ അവളുടെ അപ്പാർട്മെന്റിൽ പോയി, അവിടെ ഇല്ല,
ഞാൻ ഇവിടെ ദിവാകരേട്ടന്റെ കടയിൽ ആണ് ഉള്ളത് ,"
മനു ഇടറുന്ന ശബ്ദത്തിലാണ് പറഞ്ഞത്
" ഓ .. ഒരു മിനുട്ട് ശ്വേതയോട് ചോദിക്കട്ടെ ..
ശ്വേതാ .... മനുവാണ് ഫോ...
മരണത്തിനും മുൻപേ ” മരിച്ചു ” പോകുന്നവർ...
എഴുന്നേറ്റ് മൊബൈൽ നോക്കിയപ്പോൾ നാലര ആയതേ ഉള്ളൂ ..
" ആറുമണിക്കാണല്ലോ അലാറം വച്ചത് .. അലാറം അടിച്ചെന്ന് എനിക്ക് വെറുതെ തോന്നിയതാണോ "
എന്ന് മനസ്സിലോർത്തു സമീറ മൊബൈൽ മേശപ്പുറത്ത് വച്ച് വീണ്ടും കിടക്കയിലേക്ക് തിരിഞ്ഞു, അപ്പോഴാണ് ശ്രദ്ധിച്ചത് ഷാനവാസ് കിടക്കയിൽ ഇല്ല.
" ഷാനിക്കാ .. ഷാനിക്കാ .."
ഉറക്കെ വിളിച്ചു കൊണ്ട് ബെഡ് റൂമിലെ ടോയ്‌ലെറ്റിൽ നോക്കി , അകത്തു നിന്ന് പൂട്ടിയിട്ടില്ല സമീറ വാതിൽ തുറന്നു നോക്കി , ടോയ്‌ലെറ്റിൽ ഇല്ല.
ബെഡ്റൂമിന...
പ്രണയരാഗങ്ങളുടെ ബാംസുരി
മധുവിന്റെ നെഞ്ചിൽ ചാരി നല്ല ഉറക്കത്തിലാണ് നാലുവയസ്സുകാരി പായൽ
കണ്ണുകളടച്ചു ഇരിക്കുന്നുണ്ടെങ്കിലും മധുവിന് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല, മനസ്സ് ഇന്നലകളിലേക്ക് ഊളയിടുകയായിരുന്നു.
വടകര പുത്തൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥി ആയപ്പോൾ മുതൽ മധു മനസ്സിൽ കൊണ്ട് നടന്നിരുന്ന മോഹമാണ് സംഗീതം പഠിക്കുക എന്നത്. റേഡിയോയിൽ വരുന്ന സിനിമാഗാനങ്ങൾ മന:പ്പാഠമാക്കി സാമാന്യം നന്നായി തന്നെ മധു പാടാറുണ്ടായിരുന്നു.
സ്കൂൾ യുവജനോത്സവങ്ങളിൽ ലളിതഗാനത്തിന് സമ്...
കറുപ്പയ്യൻ
" ചായ, കാപ്പി .... "
ഉറക്കെ വിളിച്ചു പറയുന്ന ശബ്ദം കേട്ടപ്പോൾ ആണ് പാതിയുറക്കത്തിൽ നിന്ന് സുനിൽ ഉണർന്നത്, ചുറ്റിലും നോക്കി നേരം വെളുത്തിരിക്കുന്നു. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഒരു ചായ വാങ്ങി. വലിയ കുഴപ്പമില്ല, ചായ ഊതി കുടിച്ചുകൊണ്ട് വീണ്ടും ചിന്തകളിലേക്ക് അയാൾ ഊളമിട്ടു.
ഇന്നലെ അർദ്ധരാത്രി 12 :20 നാണ് ചെങ്കൽപ്പെട്ട് സ്റ്റേഷനിൽ നിന്ന് താൻ ഈ ട്രെയിനിൽ കയറിയത്, ഇപ്പോൾ സമയം ആറു മണി കഴിഞ്ഞു, കാരൂർ ജംഗ്ഷനിൽ എത്തിയതേ ഉള്ളൂ, ഇനിയും ഏറെ നേരം യാത്ര ചെയ്യാനുണ...