സത്യൻ താന്നിപ്പുഴ
തിരിച്ചറിവ്
കൊയ്ത്തു കഴിഞ്ഞപ്പോൾ മഴക്കാലം ആരംഭിച്ചു. അരിതീർന്നതുകൊണ്ട് കല്യാണി ചെമ്പെടുത്ത് അടുപ്പത്തുവച്ച് നെല്ലു പുഴുങ്ങി. കാണുന്ന വെയിലത്ത് ഉണക്കി എടുക്കാമെന്നു തീരുമാനിച്ചു. നെല്ല് പുഴുങ്ങി കോരി കൊട്ടയിൽ വച്ചനേരത്ത് കല്യാണിയുടെ അച്ഛൻ മരിച്ച വിവരമറിയിച്ചുകൊണ്ട് ആള് വന്നു. കല്യാണി ദുഃഖിതയായി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്ക്കുമ്പോൾ അയല്ക്കാരി തങ്കമ്മ അവിടേക്കു വന്നു. കല്യാണിയുടെ ദുഃഖം കണ്ട് തങ്കമ്മ പറഞ്ഞു. “ഇത്രയും ദുഃഖിക്കാനൊന്നുമില്ല കല്യാണി. അച്ഛന് പ്രായമായതല്ലെ. നീ കുട്ട...
മണിയന്റെ തന്ത്രം
ഒരു ഗ്രാമത്തിൽ മണിയൻ എന്നൊരു തൊഴിലാളി താമസിച്ചിരുന്നു. കൃത്രിമപ്പട്ടുനൂൽ കമ്പനിയിലായിരുന്നു അയാൾക്ക് ജോലി. കമ്പനിയിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റിയും ഏതു ബാങ്കിലാണ് ഡിപ്പോസിറ്റ് ചെയ്യേണ്ടതെന്ന കാര്യത്തെപ്പറ്റി സുഹൃത്തുക്കളുമായി സംസാരിച്ചു. അപ്പോൾ ബാങ്ക് ജീവനക്കാരനായ ഒരു സുഹൃത്തു പറഞ്ഞുഃ “ഞങ്ങളുടെ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റു ചെയ്യുന്നതാണ് നല്ലത്.” “നിങ്ങളുടെ ബാങ്കിലെ മാനേജരുടെ അടുത്തുചെന്ന് ഒരു കാര്യം സാധിച്ചെടുക്കാൻ വലിയ പ്രയാസമാണ്.” സുഹൃത്ത് അ...
കൈക്കൂലി വാങ്ങരുത്
തുണിക്കച്ചവടക്കാരൻ വീരപ്പന്റെ ഏക മകനായിരുന്നു മുരുകപ്പൻ. മകനെ പഠിപ്പിച്ച് കേമനാക്കണമെന്ന് അയാളാഗ്രഹിച്ചു. മുരുകപ്പൻ അച്ഛന്റെ അഭിലാഷത്തിനൊത്തു വളർന്നു ടെക്സ്റ്റയിൽസ് ടെക്നോളജി ഡിപ്ലോമ കരസ്ഥമാക്കി. ഒരു കോട്ടൺ മില്ലിൽ സൂപ്പർവൈസറായി ജോലി നേടി. മകൻ ജോലിക്കു പുറപ്പെട്ടപ്പോൾ വീരപ്പൻ പറഞ്ഞു. “മോനെ സത്യവും നീതിയും വിട്ട് ഒരു കാര്യവും ചെയ്യരുത്. ചതിയും വഞ്ചനയും ചെയ്യാനും കൂട്ടുനില്ക്കരുത്. അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടുവേണം ജീവിക്കാൻ.” അച്ഛന്റെ ഉപദേശം മകൻ അക്ഷരംപ്രതി അനുസരിച്ചു. ...
കൈവന്ന ഭാഗ്യം
ഒരു ദിവസം മീൻ കച്ചവടക്കാരൻ ആലി ചന്തക്ക് പോയപ്പോൾ ലോട്ടറി ടിക്കറ്റു വില്ക്കുന്നതു കണ്ടു. പത്തുരൂപ കൊടുത്തു അയാളൊരു കേരള ലോട്ടറി ടിക്കറ്റു വാങ്ങി. കുറേ ദിവസം കഴിഞ്ഞപ്പോൾ ലോട്ടറിയെടുത്തു. സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ നമ്പറുകൾ പത്രങ്ങളിൽ വന്നു. ആലി പത്രം നോക്കി തന്റെ ടിക്കറ്റിനു സമ്മാനമുണ്ടോ എന്നു പരിശോധിച്ചു. അയാളുടെ ടിക്കറ്റിന് സമ്മാനമുണ്ടായിരുന്നില്ല. അടുത്ത ലോട്ടറി ഇറങ്ങിയപ്പോൾ കേരളയുടെ രണ്ടു ടിക്കറ്റുകൾ അയാളെടുത്തു. അതിൽ ഒരെണ്ണത്തിന് അഞ്ചുരൂപ സമ്മാനം കിട്ടി. പിന്നീട് തുടർച്ചയായി...
രണ്ടു കൂട്ടുകാർ
രാമുവും കോമുവും കൂട്ടുകാരായിരുന്നു. ഒരു ദിവസം ഇരുവരും കൂടി ജോലിയന്വേഷിച്ചു പുറപ്പെട്ടു. നടന്നുനടന്ന് അവർ ക്ഷീണിച്ചു. വിശപ്പും ദാഹവും സഹിക്കവയ്യാതായി. അങ്ങനെ പോകുമ്പോൾ വഴിയരികിൽനിന്ന മാവിൽ നിന്ന് ഒരു മാമ്പഴം വീണു. രാമു ഓടിച്ചെന്ന് മാമ്പഴം എടുത്തുകൊണ്ട് പറഞ്ഞു. “നല്ലൊരു മാമ്പഴം കിട്ടി.” “നമുക്ക് ഇരുവർക്കും കൂടി കഴിക്കാം. ഇവിടെ കൊണ്ടുവരൂ.” കോമു അഭിപ്രായപ്പെട്ടു. “അതു പറ്റുകയില്ല. എനിക്കല്ലെ മാമ്പഴം കിട്ടിയത്, ഞാൻ തിന്നട്ടെ.” എന്നു പറഞ്ഞുകൊണ്ട് രാമു മാമ്പഴം കടിച്ചുതിന്നു. കോമുവ...
ഈച്ചയും മുതലയും
തെക്ക് തെക്ക് ഒരു മലയുടെ ചെരുവിലുള്ള അരുവിയിൽ ഒരു മുതല പാർത്തിരുന്നു. അരുവിയിലിറങ്ങി വെള്ളം കുടിക്കുവാൻ വരുന്ന മൃഗങ്ങളെ മുതല പിടിച്ചു തിന്നുപോന്നു. “ഒരു ദിവസം ഒരു മാൻകുട്ടിയെ മുതല പിടിക്കുന്നത് ഒരു ഈച്ച കണ്ടു. ഈച്ചക്ക് മുതലയുടെ സാമർത്ഥ്യം കണ്ടപ്പോൾ അത്ഭുതം തോന്നി. ഈച്ച മുതലയുടെ അടുത്തുചെന്ന് ലോഹ്യം കൂടി.” “മുതലയച്ചാ, മുതലയച്ചൻ മിടുക്കൻ തന്നെ, ഞാൻ സമ്മതിച്ചിരിക്കുന്നു. എനിക്ക് ഇന്ന് ഒരാഹാരവും കിട്ടിയിട്ടില്ല. മുതലയച്ചന് കിട്ടിയ മാൻകുട്ടിയുടെ ചോര അല്പം എനിക്കു തരാമോ?” മുതലയ്ക്ക...
ചക്കവീണു ചത്ത മുയൽ
പണ്ട് പണ്ട് ഒരിടത്ത് ഒരു മരംവെട്ടുകാരനുണ്ടായിരുന്നു. ഒരു ദിവസം അയാളോട് അയൽപക്കത്തുള്ള ഒരമ്മൂമ്മ പ്ലാവിൽ കയറി ചക്കയിട്ടു കൊടുക്കുവാൻ പറഞ്ഞു. ഒരു ചക്കയിട്ടു കൊടുത്താൽ പകുതി ചക്ക മരംവെട്ടുകാരൻ കൊടുക്കാമെന്നും അമ്മൂമ്മ പറഞ്ഞു. കുറ്റിക്കാടുകളും മുൾച്ചെടികളും വളർന്നു നിന്ന പറമ്പിന്റെ നടുവിലാണ് പ്ലാവ് നിന്നിരുന്നത്. മരംവെട്ടുകാരൻ മനമില്ലാമനസ്സോടെ ചക്കയിട്ടു കൊടുക്കാമെന്നു സമ്മതിച്ചു. അയാൾ പടർന്നു പന്തലിച്ചു കിടന്ന പ്ലാവിന്റെ മുകളിൽ കയറി ചില്ലക്കൊമ്പിൽ കിടന്ന ഒരു ചക്കയിട്ടു. ചക്ക വന്നു വീ...
അലക്കുകാരൻ
പുഴയുടെ കരയിൽ ചെറിയൊരു കുടിലിൽ ഒരു അലക്കുകാരൻ താമസിച്ചിരുന്നു. അയാൾ വീടുകളിലെ മുഷിഞ്ഞതുണികൾ കൊണ്ടുവന്ന് വൃത്തിയായി അലക്കിക്കൊടുക്കുവാൻ വിദഗ്ദ്ധനായിരുന്നു. അങ്ങനെ അലക്കി കിട്ടുന്ന കൂലികൊണ്ട് അയാളും കുടുംബവും സുഭിക്ഷമായി ജീവിച്ചു. ഒരു ദിവസം അയാൾ പുഴയിൽ അലക്കിക്കൊണ്ടു നിന്നപ്പോൾ ഒരു പൊന്മാൻ പരൽമത്സ്യത്തെ പിടിക്കുന്നതു കണ്ടു. പൊന്മാൻ പരലിനെ ലക്ഷ്യമാക്കി വെള്ളത്തിലേക്കു ചാടി. പരലിനെ കൊത്തിയെടുത്തുകൊണ്ട് കരയിൽ നിന്ന കലശുമരത്തിലേക്ക് പറന്നു. മരത്തിലടിച്ച് പരലിനെ കൊന്നുവിഴുങ്ങി. വീണ്ടും ജലപ...