സതീഷ് തോട്ടശ്ശേരി
റിവേഴ്‌സ് ബയോളജി
ജാലകത്തിനു വെളിയിൽ തലേ രാത്രിയിൽ പൂത്തുലഞ്ഞു നിന്ന പാരിജാതമരത്തിൽനിന്ന് മണ്ണിലേക്കുതിർന്നു വീണ പൂക്കൾ മഞ്ഞുതുള്ളികളുടെ പരിരംഭണത്തിൽ അമർന്നുകിടന്നു. തൊടിയിലെ വാഴകളിൽനിന്ന് ഇനിയും വേർപെടാത്ത ഉണക്കവാഴയിലകളെ ഉലച്ചുകൊണ്ട് പേ പിടിച്ച വൃശ്ചികക്കാറ്റടിച്ചപ്പോൾ
ആദ്യാനുരാഗത്തിൻ്റെ ആർദ്രമായ ഓർമ്മകളെന്നപോലെ ജനലഴികളിൽ കൂടി പൂമണം മുറിയിൽ നിറഞ്ഞു.
ജോലിയിൽനിന്നു വിരമിച്ചതിനുശേഷം ആദ്യത്തെ വരവാണ്. ഇന്നലെ വൈകീട്ട് ഡേ - എക്സ്പ്രസ്സിനാണ് നാട്ടിലെത്തിയത് . അതികാലത്തെ സിന്ധുവിൻ്റെ ഓരോ അമറലു...
യുദ്ധവും സമാധാനവും
രാത്രി വളരെ വൈകിയിരുന്നു. ഞാൻ ആളനക്കങ്ങളില്ലാത്ത പള്ളിയുടെ കൂറ്റൻ മിനാരങ്ങളെ താങ്ങി നിർത്തിയിരുന്ന ചിത്രത്തൂണിൽ പുറം ചായ്ച്ചിരുന്നു. രാത്രി നിശ്ശബ്ദതക്ക് പോറലേല്പിച്ചു കൊണ്ടുള്ള ചീവീടുകളുടെ ശബ്ദം എനിക്ക് ചുറ്റും കൊടുമ്പിരികൊണ്ടു. അകലെ നിന്നും ഒരു ഒറ്റപ്പെട്ട ശ്വാനന്റെ നീണ്ട ഓരി ശബ്ദവും കേട്ടു. ഒരു തെമ്മാടി കാറ്റ് കാരണമൊന്നുമില്ലാതെ എന്റെ കരണത്തടിച്ച ശേഷം ഒന്നും മിണ്ടാതെ കടന്നു പോയി. പള്ളിയുടെ ചുറ്റുമതിലിന് മീതെ സ്കാർലെറ്റ് നിറം പാതി കരിഞ്ഞ വീട്ടെടുപ്പുകളുടെ മേൽക്കൂരകൾ കാണാനുണ്ടായിര...
കണ്ണൻമാഷടെ കാളരാത്രി
തോട്ടശ്ശേരി തറവാട്ടിൽ കണ്ണന്മാരുടെ അഞ്ചുകളിയാണ്. മനസ്സിലായില്ല എന്നുണ്ടെങ്കിൽ ഒന്നു കൂടി സൂക്ഷ്മമായി പറയാം. തോട്ടശ്ശേരി ബാല്യങ്ങൾ കണ്ണസമൃദ്ധമായിരുന്നു എന്ന്. കണ്ണൻ എന്നുള്ള വിളിപ്പേര് അത്രമാത്രം ആർദ്രമാണ്. അരുമയാണ്. സ്നേഹോദ്ദീപകമാണ്. സർവ്വോപരി വിളിക്കാൻ എളുപ്പമാണ്. ഞങ്ങളൂടെ തലമുറയിലെ കണ്ണന്മാരെക്കാൾ കൂടുതൽ കണ്ണമാർ അടുത്ത പേർപരമ്പരയിലാണ് റിലീസ് ആയിട്ടുള്ളത്. മുലകുടി മാറുന്നത് വരെയോ കിടക്കയിൽ ചൂച്ചൂത്തുന്നതു മാറുന്നത് വരെയോ ഒക്കെ ആണ് ഈ അരുമ പേര് സാധാരണ ഗതിയിൽ നിലനിൽക്കുക. എ...
പെണ്ണുകാണൽ
അന്ന് കാലത്ത് വളരെ നേരത്തെ ഉണർന്നു. പ്രഭാതകൃത്യങ്ങൾ പതിവിലും വേഗത്തിൽ തീർത്തു. പടിപ്പുരയിൽ നേരം കൊല്ലാനെത്തിയ കുമാരേട്ടന്റെ ചെക്കനെ നേരത്തെതന്നെ ഡിസ്‌പെർസ് ചെയ്തു. ഇന്ന് ആ ചടങ്ങാണ്. ആദ്യത്തെ പെണ്ണ് കാണൽ. ചടങ്ങിന്റെ ഭാഗമായുള്ള ലഡ്ഡു, മിസ്ച്ചർ ചായകുടിഇത്യാദികളെ ഓർത്തപ്പോൾ ഇഡ്‌ലി രണ്ടെണ്ണം കുറച്ചേ പൂശീള്ളൂ. കഷണ്ടി ആക്രമിച്ചു തുടങ്ങിയ തലമുടി ഒന്നുകൂടി ചീകി നരവന്ന അഞ്ചെട്ടു മുടികൾ കത്രിച്ചുകളഞ്ഞു സ്വയം സായൂജ്യമടഞ്ഞു. ഇനി അതിന്റെ പേരിൽ ഒരു ഇഷ്യൂ വേണ്ടല്ലോ.ഗൾഫ്...
പരേതാത്മാക്കൾ
ശവപ്പറമ്പുകൾ ഏകാന്തമാണ്.
അസ്ഥിമുറികൾ അനാഥമാണ്.
തുരംഗത്തിലേക്കുള്ള യാത്രപോലെ
ആത്മാക്കളുടെ അന്ധ പ്രയാണം.
ആഴക്കടലിലെ കപ്പൽ ഛേദത്തിന്റെ
ബാക്കിയായ അനാദിയായ ഇരുട്ട്.
മരണത്തിന്റെ ചാരമണ്ണുമൂടിയ
ചിതലരിച്ച മൃതാത്മാവുകൾ .
മഴയുടെ കണ്ണുനീരായി,
നായ്ക്കളുടെ ഓരിയായി,
നിശ്ശബ്ദതയുടെ നിലാവായി,
അവർ തണുത്ത കാറ്റിൽ
അലസരായി അലയുന്നുണ്ട്.
കാലില്ലാത്ത ചെരുപ്പായി,
ശരീരമില്ലാത്ത കുപ്പായമായി,
വിരലില്ലാത...
ശുനക പുരാണം
വളർത്തു മൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ളതു ശുനകൻസിനാണെന്നാണ് വെപ്പ്. ബുദ്ധി കൊണ്ടും അവൻ തന്നെയാണ് അഗ്രഗണ്യൻ. അവനെ കുറിച്ചാണ് മലയാളഭാഷയിലുള്ള, ജന്തുക്കളുടെ പേരിലുള്ള ചൊല്ലുകളുടെ ഇനിയും ഭേദിക്കാത്ത റെക്കോഡ് കിടക്കുന്നതും. തോട്ടശ്ശേരിക്കാർ എടുത്തു കാച്ചിയിട്ടുള്ള കൊറേ നായപഴമൊഴികൾ തന്നെ ഓർമ്മ വരുന്നു. കള്ളുകുടി നിർത്താൻ പറഞ്ഞു പറഞ്ഞു സമ്മതിപ്പിച്ചിട്ടു പിന്നെയും നാലുകാലിൽ വരുന്ന കെട്ടിയോനോട് പെണ്ണുമ്പിള്ള "നായിന്റെ വാല് പന്തീരാണ്ടു കാലം കൊഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ"ന്...
ഇസബെല്ല
ഇസബെല്ലാ, നീയിന്നുമോർക്കുന്നുവോ?
നിന്നെ ഞാൻ സ്നേഹിച്ചിരുന്ന കാലം .
ഒരു ഞാറ്റുവേല പെയ്തൊഴിയുന്ന പോൽ
നമ്മളിൽ പ്രണയ മഴ പെയ്ത കാലം .
എന്നെന്നും നിന്റെ ചാരത്തിരിക്കുവാൻ
എന്‍ മനമേറെ കൊതിച്ച കാലം.
നിന്നുടൽ തഴുകി വരുന്നൊരാ കാറ്റിന്
ചെമ്പനീർ സൗരഭ്യമായിരുന്നു.
നിന്റെ വസ്ത്രാഞ്ചല സ്പർശനം പോലു-
മെന്നഗതാരിൽ കുളിർ കോരിയിട്ടിരുന്നു.
ഘനശീതഭാരം നിറഞ്ഞ നിൻ മൊഴിയിലെൻ
മന ഘടികാരസൂചികൾ നിലച്ചിരുന്നു.
കടൽനീലനിറമുള്ള കടമിഴികളിൽ ഞാൻ
കണ്ടത് കാണാ കിനാക്കളല്ലോ!
നുണക്കുഴിചന്തം ചിന്ത...
കുരിശ്
ഉളിയും ചുറ്റികയും പ്രയോഗിച്ച്കയ്യിലെ തഴമ്പുകൾ പൊട്ടിയിട്ടുംനസ്രേത്തിലെ റോമൻ പട്ടാളത്തിന്കുരിശുകൾ കൂട്ടികൊടുത്തു.ജീവിതലക്ഷ്യദർശനങ്ങളിലെ പീഡകൾ കുരിശുകളായി. മത ഭ്രാന്തിന്റെ ജൂഡാസും, മഗ്ദലന ഗണിക മറിയവും, അധിക്ഷേപത്തിന്റെ കളിക്കൂട്ടുകാർ.സാത്താന്റെ പ്രാദുർഭാവം. ഗിരി പ്രഭാഷണ സ്നാപകൻമണൽക്കാട്ടിൽ ഈശ്വരനോട്അനാദിയായി സംവദിച്ചു. പ്രലോഭനങ്ങളെ തടുത്തു. അടക്കിന്റെ നാലാംനാൾ ലാസറിനെ കുഴിയിൽ നിന്നുയർത്തി. ജറുസലേം ദേവാലയം ആക്രമിച്ച് തന്ന...
പരേതന്റെ വിചാരങ്ങൾ
എന്നെ നിങ്ങൾക്ക് പരിചയമുണ്ടാവാൻ വഴിയില്ല ഞാൻ പീറ്റർ പോൾചാക്കോള.
സ്ഥലത്തെ സെമിത്തേരിക്ക് രണ്ടുവീടപ്പുറത്തു താമസം. എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശനം നിങ്ങളുമായി പങ്കുവെക്കാം. ഈയടുത്ത് എല്ലാ രാത്രികളിലും എന്റെ അപ്പൻ, പോൾ എബ്രഹാം ചാക്കോള സെമിത്തേരിയിൽ നിന്നും എന്റെ വിട്ടിലേക്കിറങ്ങി വരുന്നുണ്ട്. അപ്പൻ ഗേറ്റ് തുറന്ന് വീട്ടിനകത്തേക്ക് നടന്നു വരുന്ന കാലടി ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാം. അപ്പൻ വരുന്നത് രണ്ടുകണ്ണുകളും കല്ലറക്കുള്ളിൽ വെച്ചിട്ടാണ്. എന്റെ ബെഡ് റൂമിൽ അപ്പൻ...
കൃഷ്ണേട്ടനും ഒരു പരേതനും
കരയോഗം, അയ്യപ്പ ഭക്ത സംഘം, oപുഞ്ചിരി ക്ലബ്, ഫ്രണ്ട്‌സ് ചിട്ടി ആൻഡ് ബ്ലേഡ് കമ്പനി എന്നീ പ്രസ്ഥാനങ്ങളുടെ നിലവിലെ പ്രെസിഡെന്റാണ് കൊച്ചു കൃഷ്ണൻ നായർ. കൂടാതെ നഗരത്തിലെ ഒട്ടനേകം കൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യവും. പൊതുകാര്യ പ്രസക്തൻ.. അതുകൊണ്ട് മൂപ്പരുടെ പേരിൽ ഒരു കൊച്ചുണ്ടെങ്കിലും ആള് ഇമ്മിണി ബല്യ ആളാണ്. ഒരു ദിവസം ഉറങ്ങുന്നതിനു മുമ്പ് മൂപ്പർ ഒരു കണക്കെടുത്തു ഭാര്യക്ക് സമർപ്പിച്ചത്രേ. താൻ ഇഹലോകവാസം വെടിയുമ്പോൾ തനിക്കു മിനിമം ഒരു മുപ്പത് പുഷ്പചക്രങ്ങൾക്കുള്...