Home Authors Posts by ശരത്കുമാർ

ശരത്കുമാർ

118 POSTS 1 COMMENTS

ഉളി

      അറിയാമായിരിക്കാം ഉളിയെ... കേട്ടറിവിലൂടെ വായനയിലൂടെ പഴംകഥയിലൂടെ പെരുന്തച്ചനിലൂടെ പലവഴിക്കറിയുമായിരിക്കാം ഇരുമ്പിൽനിന്നു പിറന്ന ഉളിയെ ചോരചിന്തിക്കുന്ന മൂർച്ചതന്നെ, കല്ലിനെ ശില്പമാക്കുന്നതും മരംകൊണ്ട് മേശയൊരുക്കുന്നതും കട്ടിലിനു കാൽ പണിയുന്നതും കത്തിയിൽ നിന്നും പടവാളിൽ നിന്നും വ്യത്യസ്തമാണുളി മൂർച്ച. തച്ചൻ കഥയിലും വാസ്തുശാസ്ത്രത്തിലും കല്ലിനെ പോലും അഴകുള്ളതാക്കുന്നുപോലും കവിതയോളം ഇന്നലെകൾ വായിച്ചറിഞ്ഞതോർക്കുന്നു ചരിത്രത്താളുകൾ ചോരകൊണ്ടെഴുത...

തീയുള്ള ചിന്തകൾ

    തീപിടിച്ച ചിന്തകൾവെണ്ണീരാവാതിനിയുംകനലെരിക്കുന്നു. ജീവിതകല്പനയുടെ ജലംമസ്തിഷ്കത്തിന്റെ കോണിൽതിളയ്ക്കുന്നുപുറംവായുവും നേരവുംതണുത്തിരിക്കുന്നു. അടച്ചുവച്ച പാത്രമായ്നാളെ മുന്നിൽ പ്രതീക്ഷകൾക്ക് കനൽചേതന പകരുന്നുപ്രേരണയാലവ ചികഞ്ഞെടുക്കുമ്പോൾകരിക്കട്ടകളായിക്കിടക്കുന്നു നേർത്തവയെല്ലാംവേഗേനയുരുകുന്നുകനമുള്ളദുഃഖങ്ങൾ കീറാമുട്ടികൾ.നഷ്ടപ്പെടുത്തുന്ന മറവിയുടെ ചിതലുകൾചൂടിൽ വെന്തുചാവുന്നു അന്തരംഗത്തിന്റെ തീനാളങ്ങൾകൊണ്ട്നിമിഷങ്ങളറിയാതെ തീക്കടൽ മെനയുന്നു.    

ഇരുട്ട്

    ഇരുട്ടെന്നും അന്തസത്ത വെളിച്ചമോ അലങ്കാരവുംവഴിതെളിക്കുന്ന സത്യവും വിദൂരതയിൽ നിന്നു നോക്കെഇരുട്ടാണധികവും. വെളിച്ചത്തിൻ നക്ഷത്രകണ്ണുകൾക്ക്മിന്നാമിന്നുകൾക്കൊത്തു തിളക്കം വെളിച്ചത്തിനുറവാം സൂര്യൻ നൽകുംഓരോ ദിനങ്ങൾക്കും പാതിയായ് പകൽ. അനന്തമാം ഇരുട്ടിന്റെ കടലിൽസൂര്യനുമൊരു കൊച്ചു വെളിച്ചം ഇതുവരെയാർക്കു മറിവീലഇരുട്ടിന്റെയാഴങ്ങൾ പലരും ഇരുട്ടിന്റെതാഴ്ച്ചയിൽ മുങ്ങിമരിക്കുന്നു പകലിന്റെ വേവുന്ന കനൽ ചൂടിൽഇരുട്ടിനെമറക്കുന്നു. ഇരുട്ടിലെ അന്ധതയിൽഉൾകാഴ്ച്ചയിലറിയുന്നു ഇരുട്ടെന്നും അന്തസ...

വാക്കുകൾ

  മനസ്സിനെ കൊത്തിമിനുക്കുന്ന വാക്കുകൾ മറ്റൊരാളാക്കുന്നു. രക്തപങ്കിലമല്ലാത്ത വിശുദ്ധിയും നോവിൽ കലർന്ന മധുരവും ചേർന്നവ മനസിനെ മിനുക്കുന്നു. കല്ലിനെ കൽക്കണ്ടമെന്നോണം മൃദുലമാക്കുന്നു മനസിനെ വേദനിക്കാത്തൊരു കല്ലിലെപോലെ കൊത്തിയടർത്തുന്നു. വേദനയറിയാത്ത വാക്കുകൾ വേദനിപ്പിക്കുന്നു.

സന്ധ്യ

  ഓർമ്മകൾ പൂവിട്ടത് നേരത്തെ,നേരം സന്ധ്യയായിക്കഴിഞ്ഞു...ചെന്നിറം കൊണ്ട്സ്വപ്നത്തിൻ വാനം മാടിവിളിക്കുന്നുചോരതുടിക്കുന്നു ഓർമ്മതൻ പൂക്കൾ ജീവനോടെ ചിരിക്കുന്നുസാന്ത്വനത്തിന്റെ മാരുതൻഭൂതകാലത്തെ ഗീതമായ് പാടുന്നുചെന്നിറമോടിന്നി സന്ധ്യയിൽ മാറിടത്തിൽ വിയർപ്പുകൾ ചിന്തുന്നുപാഴാവും നേരത്ത് ത്രിശങ്കു പുൽകെമുത്തുകളാവാതവ മണ്ണിൽ ചിതറുന്നുനേർത്തമേഘത്തിൻപാളി ഉയരംകൊതിച്ച ഹൃദയം പോൽചെങ്കനൽ ദുഖങ്ങൾപേറി വേവുന്നുചെന്നിറം പടരുമീ സന്ധ്യയിൽമാറിടം മാത്രം വിയർക്കുന്നുഇരുളിലേക്കോർമ്മകൾ മായുമെന്നോർക്കാതെ...

പൂവാലൻ

    ഉച്ചയിൽ വിശന്ന് വലഞ്ഞു, ജീവന് വേണ്ടി വറ്റുകൾ തേടി, ഉച്ചത്തിൽ കൂവാൻ കഴിയാതെ പൂംകോഴി. വർണ്ണ വാലുകൾ മേനിക്കൊരലങ്കാരം, പൂവാലനെന്നു പേര്. ഉച്ചയിൽനിന്നു വിശപ്പിന്റെ ചട്ടിയിലേക്ക്.., നാളെയിവൻ നനഞ്ഞ നാവുകൾക്കന്നം.

കാത്തിരിപ്പ്

      ധന്യമാം നിമിഷങ്ങൾനെടുവീർപ്പിന്റെ ചൂടിൽതുള്ളികളായുരുകി വീണുഹൃദയത്തിൽ വേവലിനൊപ്പം കൊടുവേനലിൻമരുഭൂമി, ഹൃദയത്തിനേകി. കണ്ണീരിൻ നനവുകളൊപ്പിയതെല്ലാംഇവിടെ താനെ കരിഞ്ഞു കിനാവിന്റെ വർണ്ണക്കതിരുകൾബാഹ്യമാം ചുടുകാറ്റിൽ കവിതകളായി ഹൃദയത്തിലേക്ക് മാടിവിളിക്കുന്നുമിഴികൾതെളിക്കുന്ന വഴികളിലെന്തിനെയും മയങ്ങിടാതെയന്തരീക്ഷംകണ്ണീരിനോളം ചൂടിൽ ഹൃദയത്തെ തേടിയതെന്തും ഉറവകിട്ടാതെകയ്യൊഴിഞ്ഞു അനാഥമീ ഹൃദയം മരീചിക കാക്കുന്നു  

വിരുന്ന്

  ഇരുന്ന് കഴിക്കാനൊരിരിപ്പിടം സ്വസ്ഥംഇഷ്ടം രുചികരമായത്.സുഗന്ധപൂരിതം ഹോട്ടൽ ഹാൾ അങ്ങിങ്ങായ്‌ അതിഥികൾഅപരൻ കഴിക്കുന്നു വിഭവങ്ങൾ.വിശന്ന അന്തരംഗത്തിൽനിശബ്ദതയോടെ നിലവിളി.നിമിഷങ്ങളിഴയുമ്പോൾവീഞ്ഞ്പാത്രങ്ങൾ നിറയുന്നു,ജീവന്റെ ചുവപ്പിൽ തുടിക്കുന്നു.ആമോദമഞ്ഞയിൽ വിസ്ക്കികൾ,ജലകൽപ്പിതമായിരിക്കുന്നു വോഡ്ക.നീളൻകുപ്പിയിൽ നെടുവീർപ്പടക്കിനിശ്ചലമായൊതുങ്ങിയാർക്കും വേണ്ടാത്ത സോഡ.ലഹരിയിൽ മനമലിയുമ്പോൾ അതിഥികൾആമോദമാടുന്നു.ആർക്കുമേ വേണ്ടത് ലഹരിനുരയുന്നതെന്തുംവിശപ്പുതീർക്കുമ്പോൾ വേണം മദം.നാവുനനയുന്നു മസാല പുരണ്ട ...

വീട്

  പലവഴികൾ കടന്ന്പല കാഴ്ചകൾ കണ്ട്പല സത്രങ്ങളിലുറങ്ങിഒടുവിൽ തിരികെയായ്എത്തുമൊരിടമാണ് വീട് മണ്ണിൽ കെട്ടുറപ്പിന്റെകോൺക്രീറ്റ് വീട് ചിറകുളളവയ്ക്ക് മൃദുലമാം ചില്ലകൾ മെനഞ്ഞകൂടാണ് വീട്ഉയരത്തിൽ പടർന്ന ശിഖരങ്ങളിൽമണ്ണിൽ മനസിൽ വിണ്ണിലൊഴിച്ചെവിടെയുംവീടുണ്ട്. ഒരുനാളും വെയിലിലുരുകില്ലമഴയിലലിയില്ലനിന്നൊരിടത്തു കാത്തുനിൽക്കും. പകലുകൾ വാടിയാലവിടെ തിരികെയെത്തുംചിന്തകൾക്കും ചിലന്തിക്കുമുണ്ട് വീട്കോട്ടങ്ങൾ പറ്റിയാലും തിരികെയെത്തുമ്പോൾ വലനെയ്തതെല്ലാം വീട്ടിൽ.

മുഖം

  ഹൃദയത്തിൽ , വേനലിൽ വറ്റാത്തൊരോർമയിൽ ,പകലിന്റെ വെണ്മപോലൊരു മുഖംവാടാമുല്ലയായ് നിൽപ്പൂ.ഹരിതസ്‌തൂപ വൃക്ഷങ്ങൾക്കിടയിലെ പാതയിൽനിന്നു , കിനാവിൽപണ്ടെന്നോ പകർന്നതാണാനനം.ദേവദാരുക്കൾ തലതാഴ്ത്തുമിന്നുംകാന്തിയുടെയാഴങ്ങൾ ചൂഴ്ന്ന്...പാതവരഞ്ഞൊരാ കാനനമെന്തിനോകാലത്തിൻ വാമൊഴിയായ് കൗമാരക്കുളിരിന്റെ മഞ്ഞുതൂകുന്നു.വെറുതെയോരോരോ നിനവുകളിൽഅവിടേക്കു യാത്ര മെനയുന്നു.നാലുമണി വെയിലിന്റെ മഞ്ഞൾപുരണ്ട മുഖമത് ,  അവധിവക്കിന്റെ വെള്ളിയാഴ്ചയിൽമിഴികളിലേക്കടിയുന്നു , പടരുന്നു ഹൃദയത്തിൽ വേനലിൽഭാവഗീതങ്ങളായ്...

തീർച്ചയായും വായിക്കുക