സന്തോഷ് കാവിൻമൂല
‘രണ്ടാത്മാക്കൾ’
വാതിലുകൾ പൊളിഞ്ഞിരുന്നു. വീട്ടുപാത്രങ്ങളും ചൂരൽകസേരകളും മുറ്റത്ത് തലകീഴായി കിടന്നു. അകത്തു കയറുവാൻ മോഹനചന്ദ്രന് ഭയമുണ്ടായിരുന്നു. നളിനിയുടെ മുഖത്ത് നോക്കുവാൻ വല്ലാത്തൊരു വിഷമം. അവൾക്ക് എന്തുതോന്നും.? അവളോട് എന്തുപറയും? നളിനി അകത്ത് ഏതോ മൂലയിലിരുന്ന് കരയുന്നുണ്ടായിരുന്നു. അവളുടെ കുപ്പിവളകൾ തറയിൽ വീണ് ഉടഞ്ഞിരുന്നു. കുതറിയോടാൻ ശ്രമിച്ചപ്പോൾ നെറ്റി ചുമരിൽ ഇടിച്ച് മുറിഞ്ഞു. പിന്നെ ബോധം നഷ്‌ടപ്പെട്ടതും....സാരിവലിച്ചഴിച്ചതും...ചുണ്ടുകൾ കടിച്ചുപൊട്ടിച്ചതും...ഒന്നും അവൾ അറിഞ്ഞിരുന്നില്ല...