സജിത് കെ.കൊടക്കാട്ട്
അവാർഡ്
‘ഇരിക്കൂ’ ഇരുന്നു. നല്ല ചൂട്. ടേബിൾഫാൻ ഓൺ ചെയ്‌തു കിട്ടിയപ്പോൾ നല്ല സുഖം. ‘എന്തേ പ്രത്യേകിച്ച്?’ ശബ്‌ദിച്ചില്ല. ഫാനിന്റെ പരുക്കൻ ശബ്‌ദത്തിലേക്ക് ചെവിയിട്ട്, മനസ്സൂന്നി ഇരുന്നു. പിന്നെ മടിയിലെ കനം കൂടിയ ബാഗ് മേശപ്പുറത്തു വെച്ചു. തുറന്നു നോക്കിയപ്പോൾ ശരിക്കും ഞെട്ടുന്നതു കണ്ടു. ‘എന്താ ഇതേല്... അയ്യോ!... ഇത്....’ ഞെട്ടേണ്ടെന്നും 10,001 മാത്രമേ ഉളളൂന്നും ചെറിയ എഴുത്തുകാരനല്ലെന്നും മുരണ്ടു... കുറച്ചുകൂടി അടുത്തേയ്‌ക്ക് നീങ്ങിയിരുന്ന്, വേദിയിൽ വെച്ചിതു വാങ്ങി പിറ്റേന്നു തന്നെ രഹസ്യമായി വീട്...