സജി ആർ
ഓര്‍മ്മപ്പെരുന്നാള്‍
സാധാരണ വിമാനങ്ങളുടെ മൂന്നിരട്ടി വേഗത്തിലും ഉയരത്തിലും ശത്രുരാജ്യത്തിന്റെ റഡാറില്‍ പെടാതെ പറന്നു , 50 ടണ്‍ വരെയുള്ള മാരക ബോംബുകളെ , 100 % ലക്ഷ്യത്തിലേക്കു തൊടുക്കാന്‍ സാധിക്കുന്ന , ഒന്നിനു 70 കോടിയോളം വിലമതിക്കുന്ന സിംഗിള്‍ സീറ്ററും ഡബിള്‍ സീറ്ററുമായ 80ലേറെ ഈഗിള്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു സൈന്യം നടത്തിയ പൊടുന്നനെയുള്ള ആക്രമണത്തില്‍ ശത്രുരാജ്യത്തിന്റെ കുണ്ടൂര്‍ വനമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന 25 ഓളം വരുന്ന ഭീകര , തീവ്രവാദ സംഘടനാ കേന്ദ്രങ്ങളെ നിശ്ശേഷം ഉന്മൂലനം ചെയതു , അത്തരം പ്രവ...
ത്രിലോകവിക്രമപരമസിംഹ
(ഇന്നത്തെ വിപ്ലവ പ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കളെയും കുറിച്ചൊരു വിലയിരുത്തല്‍ ശ്രമമാണ് ഇക്കഥയില്‍ . അത്തരം പ്രസ്ഥാനങ്ങളെ അതിന്റെ ആചാര്യന് തന്നെ തള്ളിപ്പറയുകയാണ് ഇതിലൂടെ )
''സങ്കല്പ്പ ലോകമാണ് നമുക്കു ചുറ്റും. പുഷ്പക വിമാനത്തിലേറിപ്പറക്കുന്നതും അമ്പിളിമാമനെ എത്തിപ്പിടിക്കുന്നതും നക്ഷത്രങ്ങള്‍ക്കരികെ കൂടു കൂട്ടുന്നതും നാം സങ്കല്പ്പിച്ചു. അജയ്യമായ നമ്മുടെ ഇച്ഛാശക്തി അതൊക്കെ നമുക്ക് യാഥാര്ത്ഥമാക്കിക്കൊണ്ടിരിക്കുന്നു . എന്തേതും ഒരു സങ്കല്പ്പ ലോകമാണ്. സന്തോഷവും സമാധാനവും ഉള്ള ഒന്ന്. ...
കല്യാണ സൗഗന്ധികം
( മയക്കു മേശയില്‍ അര്‍ദ്ധബോധാവസ്ഥയിലാക്കി കിടത്തി ,അപ്പോള്‍ മാറിക്കിടക്കുന്ന വസ്ത്രത്തിനുള്ളില്‍ വെളിപ്പെടുന്ന അവളുടെ നഗ്നത കാണാന്‍ , അവളുടെ ഉള്ളുകള്ളികളെക്കൂറിച്ചു , അവള്‍ക്കുള്ളില്‍ അഴുകുന്ന സത്യാസത്യങ്ങളെക്കുറിച്ചു , അവളിലുള്ള ഹിംസ്രജീവിയെക്കുറിച്ചു നിറഞ്ഞ ആകാംക്ഷയോടെ ചുറ്റിനും നിന്നു ഉറ്റുനോക്കുന്നവര്‍ ഓരോരുത്തരുമാണു അവളുടെ അവസ്ഥയ്ക്ക കാരണമെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന , അവരിലെ ഹിംസാത്മകത തന്നെയാണു അവളിലേക്കും പകര്ന്നിരിക്കുന്നതെന്ന തിരിച്ചറിവ് നമുക്ക് തരുന്ന , അവളുടെ ചരിത്രം അവളുടെ മാ...
അശ്വത്ഥാത്മാവ്
അന്നും , പതിവുപോലെ , തീവണ്ടിപ്പാളത്തിനരികെയുള്ള കുറ്റിക്കാട്ടില്‍ തൂറിയിട്ടു വരും വഴി , റേഷന്‍ കടയ്ക്കടുത്തായി , അന്നത്തേയ്ക്കായി പണിതുയര്‍ത്തിയ പീഠത്തില്‍ സ്ഥാപിച്ച പൊതു ടി വി യിലൂടെ , രാജ്യത്തിന്റെ ഏഴുപത്തി ഒന്നാമതു സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു , തൊട്ടുതലേന്നു രാഷ്ട്രത്തിനു വേണ്ടി താന്‍ വാങ്ങിയ തൊണ്ണൂറ്റിയൊന്പതിനായിരം ലക്ഷം കോടിരൂപയുടെ ആയുധ ഇടപാടിനെക്കുറിച്ചു , ' രാജ്യസുരക്ഷ , രാജ്യത്തിന്റെ അഖണ്ഡത , ഛിദ്രശക്തികള്‍ , വര്‍ധിച്ചു വരുന്ന വിദേശാക്രമണ ഭീഷണി ,...
കര്ക്കിടകമഴകള്
മഞ്ഞച്ചായമടിച്ച തകരമേല്‍ക്കൂരകളുള്ള കുടിലുകളുടെ നീണ്ടനിരയ്ക്കിടയില് പൊള്ളുന്ന വെയിലൊരുക്കിയ വഴിയിലൂടെ നടന്നെത്തി , മിക്കപ്പോഴും വിജനമായ തീവണ്ടിയാപ്പീസിന്റെ ഒഴിഞ്ഞൊരു കോണില്‍ , എന്തിനെന്നു നിശ്ചയമില്ലാത്ത കാരണങ്ങളാല്‍ ഒരിക്കല്‍ ഉപേക്ഷിച്ചിറങ്ങിപ്പോയ കുഞ്ഞുകുട്ടേട്ടന്മാര് . മടങ്ങിവന്നേക്കാവുന്ന സമയനിഷ്ഠയില്ലാത്ത തീവണ്ടിയും കാത്തിരിക്കുന്ന ദേവിമാരുടേയും ,കുടഞ്ഞെറിയുന്നവന്റെ കാലില്‍ പറ്റിച്ചേരുന്ന നീലത്താമരമാരുടെയും നെഞ്ചില്‍ ചവിട്ടി ,അധികാരസ്ഥാപങ്ങളെയൊക്കെ വിലയ്ക്കുവാങ്ങി , കൈ ' പൊങ്ങില്ല ' യെ...
പൊയ്മീശ
മലയാള സാഹിത്യരംഗം ഇന്നു പൊയ്മീശക്കാരുടെ കയ്യിലാണു .ചൂരും ചുണയുമുണ്ടായിരുന്ന കാലത്തു ,അക്കാലത്തിന്റെ അഭിരുചികള്‍ അറിഞ്ഞെഴുതി , പേരു സമ്പാദിച്ചു , പിന്നീടു , അത് ദുരുപയോഗം ചെയ്തു ഓടസാഹിത്യം എഴുതിക്കൂട്ടി , കാശു കൂടുതല്‍ കൊടുക്കുന്ന പ്രസാധകനു വിറ്റു , ഭരിക്കുന്നവരെ സേവ പിടിച്ചു അവാര്‍ഡുകള്‍ തരപ്പെടുത്തി , പറ്റുന്നതൊക്കെ സിനിമയാക്കി , സാഹിത്യത്തിന്റെയും കലയുടെയും കലാകാരന്മാരുടെയും ധര്‍മ്മങ്ങള്‍ മറന്നു ,സമൂഹത്തെ പൊതുവെ ബാധിച്ചിരിക്കുന്ന ദ്രവ്യമോഹത്തിന്റെ അഴുക്കുചാലിലൂടെ പോകുന്ന മിക്ക മുന്‍നിര സാഹിത...
ശീമക്കുപ്പായം
' മഹാരാജാവ് തിരുമനസ്സു നീണാ വാഴട്ടെ ' യെന്നു പറഞ്ഞു സാഷ്ടാംഗം വീണുവണങ്ങുന്നവരില് തന്നോടും തന്റെ രാജ്യത്തോടുമുള്ള കൂറളന്നിരുന്ന അധികാരിയെപ്പോലെ , സായ്പുമാര്‍ തുന്നിക്കൊടുത്ത പിഞ്ചിപ്പഴകിയ കോട്ടും ചമയങ്ങളുമിട്ടു , അവരൊരുക്കിയ രംഗമണ്ഡപങ്ങളിലും പറഞ്ഞു പഠിപ്പിച്ച സംഭാഷണങ്ങളിലും അണുവിട വ്യത്യാസം വരുത്താതെ ,സമൂഹാര്ജ്ജിതമായ ഒരു അറിവിന്റെ നിര്‍വ്വഹണമാണ് തങ്ങളുടെ ദൗത്യം എന്നു മിക്കപ്പോഴും മറന്നു , രാജത്വത്തിന്റെ , പ്രഭുത്വത്തിന്റെ , മാടമ്പിത്തത്തിന്റെ , പടിമേല്‍ കാലുയര്ത്തിവച്ച ഭാഷയില്‍ , സാധാരണക്കാരോട...
സ്വാതന്ത്ര്യസമരം
' കൂര്‍പ്പിച്ചു കൂര്പ്പിച്ചാണു ഞാന്‍ എഴുതുന്നതു ..' എന്നവര്‍ പറയുമ്പോള്‍ നാം അന്ധാളിച്ചു പോകുന്നയത്ര തെളിനീരുപുഴപോലെ അയത്നലളിതമായൊരു ഭാഷയില്‍ പറയുവാനാരുതാത്തതെന്നു നാം കരുതുന്നതൊക്കെയും ,തമ്പുരാന് കനിഞ്ഞേകിയ തന്റെ മേനിയഴകിനും അതിനു തിടമ്പേറ്റുന്ന മുഖശ്രീയഴകിനും മാറ്റേറ്റി , പറ്റിചേര്‍ത്തു വശ്യപ്പെടുത്തിയണിയുന്ന പട്ടുടയാടകളും പവിഴാഭരണങ്ങളുമെന്നപോലെ ,തന്നെ വിമ്മിഷ്ടപ്പെടുത്തുന്ന ചുറ്റുപാടുകള്‍ക്കും സമൂഹ സംവീധാനങ്ങള്ക്കുമെതിരെ മറ്റൊരു ചട്ടയെന്നോണം തന്റെ കലയെയും ഓരോരിഞ്ചും ഉടുത്തണിയിച്ചൊരുക്കി ,...
രഥോത്സവം
നിത്യവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ചു അസ്ലാംഷാ കപ്പുയര്‍ത്തിയ അയല്‍വാസികള്‍ അത്ഭുതാസൂയകളോടെ നോക്കിനില്‍ക്കെ ആര്യഭട്ടയെ ആകാശപഥമേറ്റിവിട്ട ലോകത്തിലെ ഏറ്റവും വലിയ പര്‍വതത്തെ ശിരസേറ്റിയ രാജസ്ഥാന് മരുഭൂമിയും ഗംഭീര സമുദ്രങ്ങളും ഗംഭീര പര്‍വ്വതങ്ങളുമൊക്കെ അതിരു കാവല്‍ നില്ക്കുന്ന മഹാചക്രവര്ത്തിമാരായ അക്ബറും ഷാജഹാനും ഔറംഗസീബും ടിപ്പുവും അശോകനും രജപുത്രരും ചേരചോള പാണ്ഢ്യരും ശിവജിയുമൊക്കെ നാടുവാണ താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും ചാര്‍മിനാറും സൂര്യക്ഷേത്രവും അജന്തയും എല്ലോറയും ജയ്പൂര്‍ കൊട്ടാരവ...
സങ്കല്പ്പലോകം
''കൊടികള്‍ പാറിച്ച പടക്കപ്പലുകളും ഏഴു സമുദ്രങ്ങളും തീയുണ്ടകളും
ആള്‍ക്കൂട്ടവും കുന്തങ്ങളുമൊക്കെയാണു കാണുന്നതു തിരുമനസ്സേ ,
അശുഭമാണു....'' എന്നു വണ്ടിച്ചക്രം കയറിയിറങ്ങി റോഡില്‍ പതിച്ചുറപ്പിച്ച
വാലിന് മേല്‍ കുത്തിയുയര്‍ന്നു അക്കാഴ്ചയുടെ അസൗലഭതയില്
സന്തോഷിച്ചാര്‍ത്തു ചുറ്റും നില്‍ക്കുന്നവര്‍ക്കെതിരെ നിസ്സഹായതയോടെ
ചീറിയടുക്കാന്‍ ശ്രമിക്കുന്ന വലിയൊരു രാജവെമ്പാലയെ സ്വപ്നം
കണ്ടുണര്ന്നതിനെക്കുറിച്ച് ചോദിച്ചതിനു ബ്രാഹ്മണ പണ്ഡിതര്‍ മറുപടി
പറഞ്ഞു. മൂന്നു മാസത്തിനകം പിന്നീടുള്ള എന്റെ ജീവിതമാകെ ...